Crime News
പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ വരുമാനം. 500ഓളം തൊഴിലാളികളുടെ ഉപജീവനമാണില്ലാതായത്. നാൽപതോളം ചീനവലകളിലും 20ലേറെ ചെമ്മീൻകെട്ടുകളിലും രാസമാലിന്യം കലർന്ന ജലം കയറി. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തൽ. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി…
ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ…
തട്ടിപ്പുകേസ് പ്രതി പിടിയിൽ
മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് വിജയലക്ഷ്മി. ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 13 വർഷത്തിനുശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിൽ വാടക വീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമീഷ്ണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ…
അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്
ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ രാജസ്ഥാൻ പൊലീസിനും നേരെ വെടിവെപ്പ് നടന്നത്. കമാലി ഗേറ്റിന് സമീപത്തെ ദർഗക്കഎ സമീപമാണ് സംഭവം. സ്ഥിരം കുറ്റവാളികളായതിനാൽ പ്രതികൾ നിറതോക്കുകളുമായാണ് നടന്നിരുന്നത്. ഇതൊന്നും നോക്കാതെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒരാളെ ഉടൻ വിലങ്ങ് അണിയിച്ചതിനാൽ അയാൾക്ക് തോക്കെടുക്കാനായില്ല. എന്നാൽ, ഇതിനിടയിൽ…
വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ
നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നു. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി
തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് പൂർണമായും ആറെണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തൃപ്പൂണിത്തുറ നഗരസഭ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായി കണ്ടെത്തിയത്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ജനലുകൾ, മേൽക്കൂര, വാതിലുകൾക്കാണ് കേടുപാടുകൾ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്…
വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തിരൂർ സ്വദേശി പിടിയിൽ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ കേസിലെ പ്രതി തിരൂർ സ്വദേശ പള്ളിയാലിൽ സബീർ (33) പിടിയിൽ. ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാൾ 2019 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോകുകയും തുടർന്ന് രാജ്യം വിടുകയുമായിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതറിയാതെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട് ഉദ്യോഗസ്ഥരുടെ…
പെരുമ്പാവൂര്‍ മേഖലയിൽമയക്കുമരുന്ന് വിൽപനവ്യാപിച്ചതായി ജനകീയ കമ്മിറ്റി
പെരുമ്പാവൂര്‍: മേഖലയില്‍ മയക്കുമരുന്ന് വില്പന ആശങ്കക്കിടയാക്കുന്ന തരത്തില്‍ വ്യാപിച്ചതായി രാഷ്ട്രീയ പാർട്ടി പ്രധിനിധികള്‍. എക്സൈസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്ന ജനകീയ കമ്മിറ്റിയിലാണ് അഭിപ്രായമുയര്‍ന്നത്. എക്സൈസ് വേണ്ടത്ര പരിശോധന നടത്തുന്നുണ്ടൊ എന്നത് സംശയമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുല്‍ കരീം പറഞ്ഞു. ജ്യോതി ജങ്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, പി.പി റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. പലപ്പോഴും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുന്നില്ല. ചെറുകിട കച്ചവടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. നടക്കുന്ന കച്ചവടത്തിന് അനുസൃതമായ അളവില്‍ മയക്കുമരുന്ന്…
അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ
അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്റെ ഭാര്യ ലളിതയെയാണ് (62) വീടിനകത്തെ ഹാളിലെ സെറ്റിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറിന്റെ ഒരു വശം സെറ്റിയിൽ കെട്ടിയ നിലയിലും മറുവശം കഴുത്തിൽ കുരുങ്ങിയ നിലയിലുമായിരുന്നു. കൊല നടത്തിയതായി സംശയിക്കുന്ന ഭർത്താവ് സംഭവത്തിന് ശേഷം ഒളിവിൽ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മോഹിന്ദ്…
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാൽ ഒരാൾക്ക് 50000 രൂപ വരെ വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാൽ മതിയാകുമെന്നും അറിയിക്കും. ഒരാൾ വീഴ്ചവരുത്തിയാൽ മറ്റുളളവരുടെ പക്കൽ നിന്നും മുതലും പലിശയും ഇടാക്കും.…










