All news
പി.ബി. സലിമിന് ഇത് അഭിമാന നിമിഷം; പശ്ചിമ ബംഗാൾ പവർ കോർപറേഷൻ വീണ്ടും ഒന്നാമത്
പി.ബി. സലിം മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ പി.ബി. സലിമിന് ഇത് അഭിമാന നിമിഷം. തന്‍റെ ചുമതലയിലുള്ള പശ്ചിമ ബംഗാൾ പവർ കോർപറേഷനെ (ഡബ്ല്യു.ബി.പി.ഡി.സി.എൽ) പ്രവർത്തന മികവിൽ ഒന്നാമത് എത്തിച്ചാണ് ഇദ്ദേഹം വീണ്ടും ശ്രദ്ധനേടുന്നത്. രാജ്യത്തെ മുഴുവൻ തെർമൽ പവർ പ്ലാന്‍റുകളിലും സെൻട്രൽ ഇലക്ട്രിക് അതോറിറ്റി നടത്തിയ റാങ്കിങ്ങിൽ പശ്ചിമബംഗാൾ പവർ കോർപറേഷനാണ് ഒന്നാമതെത്തിയത്. പേഴയ് ക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.ബി. സലിമാണ് കോർപറേഷന്റെ തലവൻ. മികച്ച നേട്ടത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…
വഖഫ് ബിൽ: മുനമ്പം നിവാസികളെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് അൽമായ മുന്നേറ്റം; ‘ഭേദഗതി ബില്ലിൽ മുനമ്പം ജനതക്ക് ഗുണമാകുന്ന ഒന്നുമില്ല’
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ പരിഹാരമുണ്ടാകുമെന്ന് മുനമ്പം നിവാസികൾ വിചാരിച്ചെന്നും എന്നാൽ, കേന്ദ്ര സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്‍റണി. വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം നിവാസികൾക്ക് പരിഹാരം കിട്ടുമെന്നാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം മുഴുവനും സത്യസന്ധമായി വിചാരിച്ചത്. ഭേദഗതി ബിൽ വായിച്ചാൽ മുനമ്പം നിവാസികളുടെ അടുത്ത തലമുറ പോലും കോടതി കയറി നിരങ്ങുക എന്നല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് മനസിലാകുമെന്നും ഷൈജു ആന്‍റണി വ്യക്തമാക്കി. വഖഫ് ബില്ലിൽ മുനമ്പം ജനതക്ക് ഗുണം ചെയ്യുന്ന…
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെ കുറിച്ച ചോദ്യത്തിന് ക്ഷുഭിതനായി സുരേഷ് ഗോപി
കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും അദ്ദേഹം കയർത്തു. വൈദികർക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച ചോദ്യം കുത്തിത്തിരിപ്പാണെന്നും സുരേഷ്ഗോപി പറഞ്ഞു. ‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. എല്ലായിടത്തുമുണ്ട്. കേരളത്തിൽ പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ…
സ്ലാബില്ലാത്ത കാനകൾ അപകടഭീഷണിയാകുന്നു; കാനയിൽ വീണ് വയോധികന്‍റെ കാലൊടിഞ്ഞു
1. അങ്കമാലി തുറവൂർ റോഡിലെ സ്ലാബില്ലാത്ത കാന 2. കാനയിൽ വീണ വയോധികന്‍റെ കാലൊടിഞ്ഞ നിലയിൽ അങ്കമാലി: പുതുതായി നിർമിച്ച തുറവൂർ റോഡിലെ കാനകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം തുറവൂർ സ്വദേശിയായ വയോധികൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽവഴുതി കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റു. വലത് കാലിന്റെ എല്ലൊടിഞ്ഞ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാനകൾ നിർമിച്ചപ്പോൾ സ്ലാബുകളില്ലാത്ത അവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഉടൻ സ്ലാബ് സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സ്ഥാപിച്ചില്ല. രാത്രി…
അപകടഭീഷണിയുയർത്തി കച്ചേരിത്താഴത്തെ കുഴി
കനത്ത മഴയിൽ അരമനപ്പടിയിലുണ്ടായ വെള്ളക്കെട്ട് മൂവാറ്റുപുഴ: നഗരറോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം പാലത്തിന് സമീപം കെ.എസ്.ഇ.ബി കുഴിച്ച കുഴി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിനോട് ചേർന്നാണ് റോഡിൽ കുഴിയെടുത്തിരിക്കുന്നത്. കുഴി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിട്ടും നടപടിയുണ്ടായില്ല. ട്രാഫിക് പൊലീസും ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും കുഴി പൂർണമായി അടക്കാൻ തയാറായിട്ടില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം പാലത്തിന് സമീപം കൂറ്റൻ ട്രാൻസ്ഫോർമറും ആർ.എം.യു യൂനിറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഭൂമിക്കടിയിലൂടെ കെ.എസ്.ഇ.ബി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ജോലികളും…
ഗുണ്ടാപ്പിരിവ് നൽകാത്തതിന് വ്യാപാരിയെ കുത്തിയ കേസിൽ പ്രതി പിടിയിൽ
സോനു തൃപ്പൂണിത്തുറ: മിനിബൈപ്പാസിൽ പഴയ ടോൾ ബൂത്തിനടുത്ത് ഫ്രൂട്ട്സ് കട നടത്തി വന്ന ഇടുക്കി വട്ടവട സ്വദേശിയെ ഗുണ്ടാപിരിവ് നൽകാത്തതിൽ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ ചേർത്തല മുഹമ്മ പാരച്ചിറ പി.ബി. സോനുവിനെയാണ് (35) ഹിൽപാലസ് പൊലീസ് വണ്ടിപെരിയാറിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് രാത്രി 10.30യോടെയാണ് ആയുധവുമായി വാഹനത്തിൽ സ്ഥലത്തെത്തിയ പ്രതികൾ കട നടത്തുന്ന ഇടുക്കി സ്വദേശിയെയും,സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും…
സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അവശനിലയിലായ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അങ്കമാലി കോതകുളങ്ങര ഡോൺ ബോസ്കോ സ്കൂൾ ബസിലെ…
ഒഴിവായത് വൻദുരന്തം; ലോറിയിൽനിന്ന് കണ്ടെയ്‌നർ തെറിച്ചുവീണു
അണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്‌നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി വലിയ വളവിലുള്ള മരത്തിന്റെ ശിഖരത്തിൽ കണ്ടെയ്‌നർ ഇടിച്ചപ്പോഴാണ് റോഡിലേക്ക് വീണത്. വാഹനത്തിൽ ലോഡ് ഉണ്ടായിരുന്നില്ല. ഈ സമയം ഇതുവഴി വന്ന ഇരുചക്രവാഹനം മറിഞ്ഞ് ദമ്പതികൾക്ക് നേരിയതോതിൽ പരിക്കേറ്റു. അപകട സമയം കൂടുതൽ വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന്…
മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് ഇടപാടുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് നടപടി ജില്ലയിലും ഊർജിതമാക്കി. ഇതനുസരിച്ച് മയക്കുമരുന്ന് കേസിൽ ആവർത്തിച്ച് പ്രതിയാകുന്നവരുടെ ആറ് വർഷത്തിനിടെ നേടിയ സ്വത്തുവകകളെക്കുറിച്ചാണ് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കുന്നത്. അന്വേഷിക്കേണ്ടവരുടെ പട്ടിക എക്സൈസും പൊലീസും ചേർന്നാണ് തയാറാക്കിയിട്ടുള്ളത്. എൻ.ഡി.പി.എസ് 68 എഫ് വകുപ്പ് പ്രകാരമാണ് ഇത് തയാറാക്കിയത്. ജില്ലയിൽനിന്ന് സ്വത്ത് കണ്ടെത്താൻ ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റ് അതോറിറ്റിക്ക് (സഫേമ) ഏതാനും പേരുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. എന്നാൽ, പലരും സ്വത്തുവകകൾ ബിനാമി പേരുകളിലേക്കും മറ്റും…
നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്
കൊച്ചി: നാലു വർഷത്തിനിടെ ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 18000ത്തോളം റേഷൻ കാർഡുകൾ. അനർഹമായി അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരാണിവർ. സ്വമേധയ സറണ്ടർ ചെയ്തും ഉദ്യോഗസ്ഥ പരിശോധനയിലൂടെ കണ്ടെത്തിയുമാണ് കാർഡുകൾ മാറ്റിയത്. നിയമ വിരുദ്ധമായി മുൻഗണന കാർഡുകൾ കൈവശംവെച്ചവർക്കെതിരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനൊപ്പം പിഴയടക്കമുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ഉടമകളായ കുടുംബത്തിന് ഓരോമാസവും 35 കിലോ ഭക്ഷ്യധാന്യങ്ങളും മുൻഗണന കുടുംബ(പി.എച്ച്.എച്ച്) റേഷൻ കാർഡ് ഉടമകളായ ഓരോ അംഗത്തിനും പ്രതിമാസം അഞ്ചുകിലോ…
