Ernakulam News
അമ്മക്ക് അവസാന മുത്തം നൽകുമ്പോഴും അവൻ നിർവികാരനായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു…
ഇമ്മാനുവൽ പീസ് വാലി ജീവനക്കാർക്കൊപ്പം മൂവാറ്റുപുഴ: അമ്മക്ക് അവസാന മുത്തം നൽകുമ്പോഴും അവൻ നിർവികാരനായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞപ്പോഴും 11കാരനായ ഇമ്മാനുവലിൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. പതിവിന് വിപരീതമായി അവൻ അടങ്ങിനിന്നു. അമ്മയുടെ മൃതദേഹത്തിൽ അവസാന മുത്തവും നൽകി യാത്രയാക്കുകയും ചെയ്തു. തീവ്ര ഓട്ടിസം ബാധിതനാണ് ഇമ്മാനുവൽ. ഡിസംബർ 15ന് ആവോലി ജങ്ഷന് സമീപം സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചാണ് ഇമ്മാനുവലിന്റെ അമ്മ ഷീനക്ക് പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ്…
വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിൽ വീണ്ടും ആത്മഹത്യ. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രാമമംഗലം സ്വദേശിയ ബിജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ തന്നെയാണെന്നാണ് പ്രഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കമാൻഡോയെ ശുചിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്…
തോമസ് ബർളി: മലയാളത്തെ ഹോളിവുഡിലെത്തിച്ച പ്രതിഭ
തോമസ് ബർളി മട്ടാഞ്ചേരി: ഫ്രാങ്ക് സിനാത്ര നായകനായി 1959ൽ പുറത്തിറങ്ങിയ ‘നെവർ സോ ഫ്യൂ’ എന്ന ഹോളിവുഡ് ചിത്രത്തിൽ പട്ടാളക്കാരന്റെയും ഡോക്ടറുടെയും വേഷങ്ങളിൽ അഭിനയിച്ചത് ഫോർട്ട്കൊച്ചിക്കാരൻ കുരിശിങ്കൽ വീട്ടിൽ തോമസ് ബർളിയായിരുന്നു. അന്ന് നാട്ടുകാർക്ക് അത്ഭുതമായിരുന്നു അത്. സിനിമ പഠിക്കാൻ അമേരിക്കയിൽ പോയി ഒടുവിൽ ഹോളിവുഡ് നടനായി മാറുകയായിരുന്നു ബർളി. സിനിമ പഠനത്തിനിടെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. അങ്ങനെ വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായി മാറി. അക്കാലത്തെ കൗബോയ് വേഷം തോമസ് ബർളിക്ക് ഇണങ്ങിയിരുന്നതും അഭിനയജീവിതത്തിന്…
‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ
കൊച്ചി: ‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ. ഭാഷാ അതിർവരമ്പുകളില്ലാതെ അന്തർ സംസ്ഥാന വിദ്യാർഥികളെ പഠന രംഗത്ത് കൈപിടിച്ചുയർത്താൻ ജില്ല ഭരണ കൂടം ആരംഭിച്ച പദ്ധതിയാണിത്. എട്ട് വർഷം മുമ്പ് ജില്ലയിലെ അന്തർ സംസ്ഥാനക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ അധ്യയന വർഷം ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായത് 2105 വിദ്യാർഥികളാണ്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളിലായി 12510 വിദ്യാർഥികൾ ഇതുവരെ റോഷ്നിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. 110 വിദ്യാർഥികളിൽ നിന്ന്…
കലക്ടർ കൈകൂപ്പി അപേക്ഷിച്ചു: ‘ആ ബോഡി ഒന്ന് എടുക്കാൻ നിങ്ങൾ അനുവദിക്കണം… ബോഡി വെച്ചാണോ ചർച്ചയെന്ന് സഹോദരി ചോദിക്കുന്നു, ഭയങ്കര വിഷമമുണ്ട്’
കോതമംഗലം: ‘പ്രിയപ്പെട്ട എൽദോ അവർകൾ ഇവിടെ മരിച്ചു കിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു ബോഡി വെച്ച് കൊണ്ടാണോ നിങ്ങൾ ചർച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്. ഞാൻ കൈകൂപ്പി നിങ്ങളോട് ചേദിക്കുന്നു: ആ ബോഡി ഒന്ന് എടുക്കാൻ അനുവാദം ഒന്ന് നിങ്ങൾ തരണം… ഞാൻ നൽകിയ വാഗ്ദാനം എല്ലാം പാലിക്കുമെന്ന ഉറപ്പ് ഞാൻ തരുന്നു’ – കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോയുടെ മൃതദേഹത്തിന് മുന്നിൽനിന്ന് ഇന്നലെ അർധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടർ…
‘ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എൽദോസിനോട് ചെയ്തു’ -നെഞ്ചുപൊട്ടി പ്രദേശവാസികൾ
കോതമംഗലം: ‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും’ –കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ആളുകൾ നടന്നുപോകുന്ന വഴിയിൽ വച്ചാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ…
കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം: ഇന്ന് ഹർത്താൽ; അർധരാത്രിയും തുടർന്ന് പ്രതിഷേധം, ഒടുവിൽ കലക്ടറെത്തി
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്‌ച ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. കോടിയാട്ട് വർഗീസിന്‍റെ മകൻ എൽദോസാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്…
സൂസി ടീച്ചറെന്ന വെളിച്ചം അണഞ്ഞു
സൂസി ജേക്കബ് പള്ളിക്കര: 25 വർഷത്തിലധികമായി ഭിന്നശേഷി കുട്ടികളുടെ അധ്യാപികയായ സൂസി ടീച്ചറുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 1997 ജൂണിൽ സ്വന്തം വീട്ടുമുറ്റത്താണ് ഭിന്നശേഷിക്കാർക്കായി സ്ഥാപനം ആരംഭിച്ചത്.അന്ന് 12 കുട്ടികളും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പെടെ സ്വന്തം കൈയ്യിൽ നിന്ന് നൽകിയാണ് മുന്നോട്ട് പോയിരുന്നത്. ഭർത്താവ് ജേക്കബ് മാത്യുവിന്റെ പൂർണ പിന്തുണയും ബലമേകി. കുട്ടികളുടെ എണ്ണം കൂടിയതോടെ 2010ൽ സ്ഥാപനം പഞ്ചായത്ത് ഏറ്റെടുക്കുകയും പിന്നീട് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് സ്വന്തമായ സ്ഥലത്താണ്…
കണ്ണും മനസ്സും നിറച്ചൊരു പിറന്നാൾ ആഘോഷം
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥികൾ കൊച്ചി: കണ്ടുനിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചൊരു പിറന്നാൾ ആഘോഷത്തിന്റെ കഥ പറയാം. എറണാകുളം ലുലു മാളാണ് വേദി. മടുപ്പിക്കുന്ന ഏകാന്ത ദിനങ്ങളിൽ നിന്നും മാറ്റി, മനോഹരമായൊരു യാത്ര സമ്മാനിച്ചാണ് എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ കുട്ടികൾ ഏതാനും വയോധികരുമായി അവിടെയെത്തിയത്. സുന്ദര കാഴ്ചകൾക്കപ്പുറം, വിദ്യാർഥികൾ അവിടെയൊരു ‘സർപ്രൈസും’ ഒരുക്കിയിരുന്നു. പൊടുന്നനെ, മുത്തശ്ശീമുത്തശ്ശന്മാർക്ക് മുന്നിൽ സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ വിരിഞ്ഞു. അവരിൽ ഒരാളുടെ പിറന്നാളാഘോഷത്തിന്റെ മധുര നിമിഷങ്ങൾക്കാണ് തുടർന്ന്…
വാട്സ്ആപ് ചാറ്റിലൂടെ ബന്ധം തുടങ്ങി, തുടക്കത്തിൽ ചെറുതുക നിക്ഷേപിച്ചു; നീലകാന്ത് തട്ടിയത് 56.50 ലക്ഷം രൂപ
അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56.50 ലക്ഷം രൂപ തട്ടാൻ വഴിയൊരുക്കിയത് വാട്സാപ് ചാറ്റിലൂടെയുള്ള ബന്ധം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി (49)യാണ് പണം തട്ടിയത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ് വഴി ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പുസംഘം കറുകുറ്റി സ്വദേശിക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു…

