Ernakulam News

  • വൃശ്ചികവേലിയേറ്റം രൂക്ഷം; 
താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

    വൃശ്ചികവേലിയേറ്റം രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

    വൈപ്പിൻ: വൃശ്ചിക വേലിയേറ്റ വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളാണ് വെള്ളം കയറിയിട്ടുള്ളത്. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് കണ്ണുപിള്ള കെട്ടിന്‌ ഓരങ്ങളിലെ വീടുകളിലും എസ്‌.എച്ച് റോഡ്, നായരമ്പലം പുത്തൻ കടപ്പുറം 12ാം വാർഡിലെ വീടുകളിലുമാണ് വലിയ തോതിൽ വെള്ളം കയറിയത്. എല്ലാ കൊല്ലവും വൃശ്ചിക വേലിയേറ്റത്തിൽ വെള്ളത്തിലാവുന്ന വീടുകളിൽത്തന്നെയാണ് ഇക്കുറിയും വെള്ളം കയറിയത്. കടൽകയറ്റവും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ നായരമ്പലം…

    read more

  • മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

    മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

    അങ്കമാലി: മൂക്കന്നൂർ മണക്കാട് പാറമടയിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുമ്പോഴുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിയ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കണമെന്നും സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ജില്ല കലക്ടറോടും കമീഷൻ ആവശ്യപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മൂക്കന്നൂർ, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിലെ ഇരുന്നൂറോളം വീടുകൾക്കാണ് ഭീമമായ തോതിൽ വിള്ളലുണ്ടായത്. തുറവൂർ…

    read more

  • കാട്ടാനകളെ  പ്രകോപിപ്പിച്ച് റീല്‍സ് പകർത്തൽ; അപകടങ്ങൾ വിളിച്ചുവരുത്തി യൂട്യൂബര്‍മാർ

    കാട്ടാനകളെ പ്രകോപിപ്പിച്ച് റീല്‍സ് പകർത്തൽ; അപകടങ്ങൾ വിളിച്ചുവരുത്തി യൂട്യൂബര്‍മാർ

    കാലടി: ഏഴാറ്റുമുഖം ഭാഗത്ത് കാട്ടാനകളെ പ്രകോപിപ്പിച്ച് റീല്‍സ് എടുക്കാന്‍ ശ്രമിക്കുന്നവരുടെ തിക്കുംതിരക്കും വര്‍ധിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് ആശങ്ക. കാലടി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എണ്ണപ്പന തോട്ടങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങുന്ന കുട്ടിയാനകള്‍ അടക്കമുള്ളവയുടെ അടുത്തുചെന്ന് അപകടകരമായ രീതിയില്‍ റീല്‍സ് എടുക്കാനും വിഡിയോ അപ്‌ലോഡ് ചെയ്യാനും വരുന്ന യൂട്യൂബർമാർ അടക്കമുള്ളവര്‍ നിരവധിയാണ്. പ്രകൃതിഗ്രാമത്തിന് സമീപം പലപ്പോഴും ആനകള്‍ കൂട്ടത്തോടെ റോഡരികില്‍ വന്ന് എണ്ണപ്പനകളും പുല്ലും ഭക്ഷിക്കാറുണ്ട്. ആനകളെ പ്രകോപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പല യൂട്യൂബര്‍മാരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കൂട്ടത്തോടെ റോഡില്‍ ഓടിയെത്തുന്ന…

    read more

  • വീട്ടില്‍ സൂക്ഷിച്ചിരുന്നത് 3.690 കിലോഗ്രാം കഞ്ചാവ്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍

    വീട്ടില്‍ സൂക്ഷിച്ചിരുന്നത് 3.690 കിലോഗ്രാം കഞ്ചാവ്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍

    പെരുമ്പാവൂര്‍: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൊടുപുഴ, കാഞ്ഞിരമറ്റം, പൂതനകുന്നേല്‍ വീട്ടില്‍ ശംബു (24), തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയില്‍ വിനയരാജ് (25) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. വില്പനക്കായി അല്ലപ്രയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവുമായി ഹസ്സന്‍ എന്നയാളെ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലായത്. ഹസ്സന്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇവര്‍ മുഖേനയായിരുന്നു. ശംഭു പെരുമ്പാവൂരിലെ ബസ് ഡ്രൈവറാണ്.…

    read more

  • സ്‌കൂള്‍ സമയത്ത് ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ

    സ്‌കൂള്‍ സമയത്ത് ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ

    പെരുമ്പാവൂര്‍: സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത് അപകടഭീഷണിയായി മാറുന്നു. വെങ്ങോല മേഖലയിലാണ് സ്‌കൂളുകളിലേക്ക് കുട്ടികള്‍ പോകുന്ന സമയങ്ങളിൽ ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം. ഭാരം കയറ്റിപ്പോകുന്ന ലോറികള്‍ പലതും ഒരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. രാവിലെ എട്ടിന് ശേഷം തുടര്‍ച്ചയായാണ് ടിപ്പര്‍ ലോറികള്‍ കടന്നുപോകുന്നത്. ഇതുമൂലം വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കാന്‍പോലും പ്രയാസപ്പെടുകയാണ്. കോലഞ്ചേരി, മൂവാറ്റുപുഴ, വളയന്‍ചിറങ്ങര, പെരുമ്പാവൂര്‍ ഭാഗങ്ങളിലേക്കുള്ള സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രാവിലെയും വൈകുന്നേരവും തിങ്ങിനിറയുന്ന ഇടമാണ് വെങ്ങോല ജങ്ഷന്‍. തുടര്‍ച്ചയായി…

    read more

  • ‘പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്ത’ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു

    ‘പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്ത’ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു

    മൂവാറ്റുപുഴ: പുതുപ്പാടി-ഇരമല്ലൂർ-നെല്ലിക്കുഴി റോഡിൽ ഇഴഞ്ഞുനീങ്ങിയിരുന്ന മുളവൂർ കുരിയംപുറം കലുങ്കുപണി പൂർത്തിയാക്കി റോഡ് തുറന്നുനൽകി. പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെപ്പറ്റി ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കി റോഡ് തുറന്നത്. പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയായ കുരിയംപുറത്ത് കലുങ്കുപണി ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കലുങ്കിന്‍റെ നിർമാണം പൂർത്തിയാെയങ്കിലും അനുബണ്ഡ നിർമാണ പ്രവർത്തനങ്ങൾ നീളുന്നതാണ് വിനയായത്. പത്തോളം സ്വകാര്യബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്ക് നിർമാണത്തിനായി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ട് നാളുകളായിരുന്നു.…

    read more

  • ഉദ്യോഗസ്‌ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്‌റ്റുകൾ താളംതെറ്റി

    ഉദ്യോഗസ്‌ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്‌റ്റുകൾ താളംതെറ്റി

    പറവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റ‌ർ ചെയ്തിട്ടുള്ള രണ്ടാമത്തെ ഓഫിസായ പറവൂർ സബ് ആർ.ടി ഓഫിസിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് പതിവായി. ദുരിതത്തിനിടയാക്കുന്നത് സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയും കെടുകാര്യസ്ഥതയുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ എത്തുന്നവരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും നേരത്തെ തന്നെയുണ്ട്. ഇതിനിടെയാണ് ട്രാൻസ്പോർട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്‌റ്റുകളും ഡ്രൈവിങ് ടെസ്‌റ്റ് മുടക്കവും നിത്യ സംഭവമായിരിക്കുന്നത്. വാഹനങ്ങളുടെ ഉടമസ്‌ഥാവകാശം മാറ്റുന്നതിനെടുക്കുന്ന കാലതാമസം ഏറെയാണ്. ഡ്രൈവിങ് ടെസ്റ്റിൽ വിദ്യാർഥികളെ മനഃപൂർവം തോൽപിക്കുന്നുവെന്ന പരാതി തുടങ്ങിയിട്ട്…

    read more

  • പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി

    പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി

     ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) പൂട്ടി. നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസിനാണ് പൂട്ട് വീണത്. ഇത് പൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാർത്ത മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ഇത് എറണാകുളത്തെ നാഷനൽ സോർട്ടിങ് ഹബിൽ ലയിപ്പിക്കുകയായിരുന്നു. 2010ലെ നെറ്റ് വർക്ക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർ.എം.എസ് ലെവൽ ടു വിഭാഗത്തിലാണ്. കേന്ദ്ര സർക്കാറിന്‍റെ പുതിയ ഉത്തരവോടെ വ്യത്യസ്ത നിരക്കുകളുള്ള രജിസ്റ്റേഡും സ്പീഡ് പോസ്റ്റും ഒരു സ്ഥലത്ത്…

    read more

  • ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    കൊച്ചി: യാക്കോബായ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല നൽകും. കഴിഞ്ഞ ദിവസം സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടൊപ്പം സഭയുടെ വലിയ മെത്രാപ്പോലീത്ത പദവിയും നൽകും. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയാണ്. അന്തരിച്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കായിരുന്നു ഭദ്രാസനത്തിന്‍റെ പൂർണ ചുമതല. ഇക്കാലയളവിലും മോർ സേവേറിയോസായിരുന്നു സഹായ…

    read more

  • വൈദ്യുതി ചാർജ് കൂട്ടുമ്പോഴും ബ്രഹ്മപുരം നിലയത്തെ പാടെ അവഗണിച്ച് കെ.എസ്.ഇ.ബി

    വൈദ്യുതി ചാർജ് കൂട്ടുമ്പോഴും ബ്രഹ്മപുരം നിലയത്തെ പാടെ അവഗണിച്ച് കെ.എസ്.ഇ.ബി

    കരിമുകൾ: വൈദ്യുതി ചാർജ് അടിക്കടി വർധിപ്പിക്കുമ്പോഴും ബ്രഹ്മപുരം താപവൈദ്യുതി നിലയത്തെ പൂർണമായി അവഗണിച്ച് വൈദ്യുതി ബോർഡ്. 100 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള നിലയം 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. നിലയത്തിലെ അഞ്ച് ജനറേറ്ററില്‍ മൂന്നെണ്ണം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. ബ്രഹ്മപുരം നിലയത്തിന് ചെലവ് കൂടുതലാണെന്ന് പറയുന്ന ബോര്‍ഡ് അതിലേറെ വിലകൊടുത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു യൂനിറ്റ് ഉല്‍പാദിപ്പിക്കുന്നതിന് എട്ടുരൂപയില്‍ താഴെയാണ് ചെലവ് വരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന എല്‍.എസ്.എച്ച്.എസ് കൊച്ചി റിഫൈനറിയില്‍നിന്നും ലഭിക്കുമെന്നതിനാല്‍ അതിന് ക്ഷാമവുമില്ല.…

    read more