Ernakulam News
‘പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്ത’ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു
മൂവാറ്റുപുഴ: പുതുപ്പാടി-ഇരമല്ലൂർ-നെല്ലിക്കുഴി റോഡിൽ ഇഴഞ്ഞുനീങ്ങിയിരുന്ന മുളവൂർ കുരിയംപുറം കലുങ്കുപണി പൂർത്തിയാക്കി റോഡ് തുറന്നുനൽകി. പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെപ്പറ്റി ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കി റോഡ് തുറന്നത്. പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയായ കുരിയംപുറത്ത് കലുങ്കുപണി ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കലുങ്കിന്റെ നിർമാണം പൂർത്തിയാെയങ്കിലും അനുബണ്ഡ നിർമാണ പ്രവർത്തനങ്ങൾ നീളുന്നതാണ് വിനയായത്. പത്തോളം സ്വകാര്യബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്ക് നിർമാണത്തിനായി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ട് നാളുകളായിരുന്നു.…
ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്റ്റുകൾ താളംതെറ്റി
പറവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ ഓഫിസായ പറവൂർ സബ് ആർ.ടി ഓഫിസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് പതിവായി. ദുരിതത്തിനിടയാക്കുന്നത് സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ എത്തുന്നവരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും നേരത്തെ തന്നെയുണ്ട്. ഇതിനിടെയാണ് ട്രാൻസ്പോർട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകളും ഡ്രൈവിങ് ടെസ്റ്റ് മുടക്കവും നിത്യ സംഭവമായിരിക്കുന്നത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനെടുക്കുന്ന കാലതാമസം ഏറെയാണ്. ഡ്രൈവിങ് ടെസ്റ്റിൽ വിദ്യാർഥികളെ മനഃപൂർവം തോൽപിക്കുന്നുവെന്ന പരാതി തുടങ്ങിയിട്ട്…
പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി
ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) പൂട്ടി. നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസിനാണ് പൂട്ട് വീണത്. ഇത് പൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാർത്ത മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ഇത് എറണാകുളത്തെ നാഷനൽ സോർട്ടിങ് ഹബിൽ ലയിപ്പിക്കുകയായിരുന്നു. 2010ലെ നെറ്റ് വർക്ക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർ.എം.എസ് ലെവൽ ടു വിഭാഗത്തിലാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവോടെ വ്യത്യസ്ത നിരക്കുകളുള്ള രജിസ്റ്റേഡും സ്പീഡ് പോസ്റ്റും ഒരു സ്ഥലത്ത്…
ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല
കൊച്ചി: യാക്കോബായ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല നൽകും. കഴിഞ്ഞ ദിവസം സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടൊപ്പം സഭയുടെ വലിയ മെത്രാപ്പോലീത്ത പദവിയും നൽകും. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയാണ്. അന്തരിച്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കായിരുന്നു ഭദ്രാസനത്തിന്റെ പൂർണ ചുമതല. ഇക്കാലയളവിലും മോർ സേവേറിയോസായിരുന്നു സഹായ…
വൈദ്യുതി ചാർജ് കൂട്ടുമ്പോഴും ബ്രഹ്മപുരം നിലയത്തെ പാടെ അവഗണിച്ച് കെ.എസ്.ഇ.ബി
കരിമുകൾ: വൈദ്യുതി ചാർജ് അടിക്കടി വർധിപ്പിക്കുമ്പോഴും ബ്രഹ്മപുരം താപവൈദ്യുതി നിലയത്തെ പൂർണമായി അവഗണിച്ച് വൈദ്യുതി ബോർഡ്. 100 മെഗാവാട്ട് ഉല്പാദനശേഷിയുള്ള നിലയം 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. നിലയത്തിലെ അഞ്ച് ജനറേറ്ററില്‍ മൂന്നെണ്ണം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. ബ്രഹ്മപുരം നിലയത്തിന് ചെലവ് കൂടുതലാണെന്ന് പറയുന്ന ബോര്‍ഡ് അതിലേറെ വിലകൊടുത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു യൂനിറ്റ് ഉല്പാദിപ്പിക്കുന്നതിന് എട്ടുരൂപയില്‍ താഴെയാണ് ചെലവ് വരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന എല്‍.എസ്.എച്ച്.എസ് കൊച്ചി റിഫൈനറിയില്‍നിന്നും ലഭിക്കുമെന്നതിനാല്‍ അതിന് ക്ഷാമവുമില്ല.…
റീൽസല്ല, റേസല്ല… ഓർക്കണം റിയൽ ലൈഫാണ്…
കാക്കനാട്: റീല്‍സ് ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ചക്കിടെ മൂന്ന് പേർക്കെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കണ്ടയ്നർ ഗ്രൗണ്ടിൽ 15 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് പരസ്യവുമായി ബന്ധപ്പെട്ട റീൽസ് എടുത്തതും, കാക്കനാടും പരിസര പ്രദേശത്തും കാറിന്റെ ഡിക്ക് തുറന്നിട്ട് റീൽസ് ചിത്രീകരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കാണ് നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കലുമാണ് നിലവിലുള്ള ശിക്ഷാനടപടി. റീൽസിനെത്തുന്നതിൽ കൂടുതലും മറ്റു ജില്ലക്കാർ ജില്ലയിലെ വിവിധ…
മുനമ്പം ഭൂമി: എറണാകുളം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ
കൊച്ചി: മുസ് ലിം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ. ലീഗ് എറണാകുളം ജില്ല കമ്മിറ്റി ഓഫിസിന് മുമ്പിലാണ് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് വിമർശനം. കളമശേരി സീറ്റിന് വേണ്ടി വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ച മുഹമ്മദ് ഷായെ പുറത്താക്കുക. എറണാകുളം ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശനെ തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ്…
മോഷണം; മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍
പെരുമ്പാവൂര്‍: വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. അസം സ്വദേശികളായ ഹബിലുദ്ദീന്‍ (23), ഇക്രമുൽ ഹക്ക് (24), അഷദുൽ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം മലമുറി ഭാഗത്തെ ഫ്രൂട്സ് കടയില്‍ രാത്രി അതിക്രമിച്ചുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്. പുല്ലുവഴി ഭാഗത്ത് റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോര്‍ഡില്‍നിന്ന് ഇക്രമുൽ ഹക്ക് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. അഷദുൽ ഇസ്ലാം പുല്ലുവഴിയിലെ കോഴിക്കടയില്‍ അതിക്രമിച്ചുകയറി മേശയില്‍…
പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി
പെരുമ്പാവൂര്‍: സി.പി.എം ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങിയതോടെ പഴയ മുഖങ്ങളും പരിചയസമ്പന്നരും ഇല്ലാതെയാണ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതെന്ന ചര്‍ച്ച പാര്‍ട്ടിക്കകത്ത് സജീവമായി. കഴിഞ്ഞ തവണത്തെ സെക്രട്ടറിയായിരുന്ന സി.എം. അബ്ദുല്‍കരീമിനെ നിലനിര്ത്തിയതൊഴികെ പലരും പുതുമുഖങ്ങളാണ്. വര്‍ഷങ്ങളായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന പി.കെ. സോമന്, വി.പി. ശശീന്ദ്രന്, കെ.എം. അന്‍വര്‍ അലി, കെ.ഇ. നൗഷാദ്, കെ.ഡി. ഷാജി, ആര്.എം. രാമചന്ദ്രന് ഉൾപ്പെടെയുള്ളവര്‍ ഇത്തവണ ഇല്ല. പുതിയ ആളുകള്‍ക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍തന്നെ പഴയ ഏരിയ സെക്രട്ടറിമാരായിരുന്ന പി.എം. സലീമും എം.ഐ. ബീരാസും ഇടംപിടിച്ചിട്ടുണ്ട്. സാജു പോളിനെയും…
ജീവിക്കാനാണീ സമരം…ദുരിതത്തിന് അറുതിതേടി ഒരു ജനതയുടെ പോരാട്ടം
കൊച്ചി: ദുരിതത്തിലും കണ്ണുതുറക്കാത്ത അധികൃതരെത്തേടി താന്തോണിത്തുരുത്തുകാർ വീണ്ടും ജിഡ ഓഫിസിലെത്തി. മെട്രോ നഗരത്തിൽനിന്ന് വിളിപ്പാടകലെ കൊച്ചിക്കായൽ തീരത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ദുരിതജീവിതത്തിന് അറുതിതേടി വീണ്ടും ജിഡ ഓഫിസിലെത്തിയത്. പതിറ്റാണ്ടുകളായി വേലിയേറ്റ ദുരിതത്തിന് ഇരകളാണിവർ. പരാതികളും പരിവേദനങ്ങളുമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിൽ 2012ൽ തുരുത്തിന് ചുറ്റും സുരക്ഷ ബണ്ട് നിർമിക്കാൻ സർക്കാർ ആറുകോടി രൂപ അനുവദിച്ചു. എന്നാൽ, വ്യാഴവട്ടക്കാലം പിന്നിടുമ്പോഴും നിർമാണം മാത്രം തുടങ്ങിയില്ല. ജിഡയും വിവിധ വകുപ്പുകളും മെല്ലെപ്പോക്ക് തുടർന്നതോടെ ഈ ഫണ്ടും നിർമാണപ്രവൃത്തികളും പ്രഖ്യാപനത്തിൽ…

