Ernakulam News
മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്
കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ പറഞ്ഞു. നവകേരള സദസ്സിനോടനുബന്ധിച്ച് തന്റെ സഹപ്രവർത്തകർ ക്രൂരമായി മർദനത്തിന് ഇരയാക്കപ്പെട്ടപ്പോഴുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് സമരത്തിന് പിന്നിലെന്നും മുൻകൂട്ടി തയാറാക്കിയ സമര പദ്ധതിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം നടത്തിയ 40 പേരെ പിടികൂടിയത്. കാക്കനാട് ഗേൾസ് ചിൽഡ്രസ് ഹോമിന് മുന്നിലെ മീഡിയൻ അവസാനിക്കുന്ന ഭാഗത്തുനിന്നും നിയമ വിരുദ്ധമായി വലത്തോട്ട് തിരിഞ്ഞ് കലക്ടറേറ്റ് റോഡിലേക്ക് പ്രവേശിച്ചവരാണ് പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും പിടികൂടിയവയിൽപെടും. കലക്ടറേറ്റ് സിഗ്നൽ…
അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും ചെയ്തു. ഏതാനും വാഹനങ്ങളും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിന് എതിർവശത്തെ ‘ന്യൂ ഇയർ കുറീസ്’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.15നാണ് തീപിടിത്തം. ദേശീയപാതവഴി സഞ്ചരിച്ചവരാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതോടെ…
കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി
അങ്കമാലി: ദേശീയപാത കോതകുളങ്ങരയിൽ വാഹനങ്ങൾ ഒന്നിനു പിറകെയൊന്നായി കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്ന അഞ്ച് കാറുകളും ട്രാവലറുമാണ് അപകടത്തിൽപെട്ടത്. എല്ലാ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മുന്നിൽ പോവുകയായിരുന്ന വാഹനം പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് പിന്നാലെവന്ന വാഹനങ്ങൾ ഇടിച്ചുകയറിയത്. അപകടത്തെതുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പിന്നീട് പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സ്ത്രീശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം -മന്ത്രി എം.ബി. രാജേഷ്
കൊച്ചി: കേരളീയ സ്ത്രീജീവിതത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് മന്ത്രി എം.ബി. രാജേഷ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓൺലൈനായി മന്ത്രി പി. രാജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉൽപന്ന സ്റ്റാൾ ഉദ്ഘാടനം കോർപറേഷൻ മേയർ എം. അനിൽകുമാർ നിർവഹിച്ചു. ഇന്ത്യൻ ഫുഡ് കോർട്ട് ടി.ജെ. വിനോദ് എം.എൽ.എയും തീം സ്റ്റാൾ കെ. ബാബു എം.എൽ.എയും ഉദ്ഘാടനം ചെയ്തു. സരസ് ടാഗ് ലൈൻ…
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി
കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരിക-മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു. മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോര്‍ഡിട്ടു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം…
ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാലത്തിനു മധ്യത്തിൽവെച്ച് ആംബുലൻസിനായി കാർ ഒതുക്കിയപ്പോൾ, ആംബുലൻസ് ഡ്രൈവറാണ് പിറകിൽ തീപിടിക്കുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്. ഉടൻ കാറിൽനിന്നിറങ്ങിയ സക്കറിയ, ടൗൺഹാൾ മെട്രോ സ്റ്റേഷൻ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെ പുറത്തുനിന്ന് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും…
കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 24 ഡിപ്പാർട്ട്മെന്റിലായാണ് തസ്തികകൾ അനുവദിച്ചത്. അസോ. പ്രഫസർ, അസി. പ്രഫസർ, സീനിയർ റെസിഡന്റ് തസ്തികകളാണ് അനുവദിച്ചത്. ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി സേവനം ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ദുരന്തസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചികിത്സ സൗകര്യം വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.…
വണ്ടിപ്പെരിയാർ പീഡനം: വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന് സുന്ദറും കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിർദേശിച്ചു. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു…










