Ernakulam News
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി
കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരിക-മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു. മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോര്‍ഡിട്ടു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം…
ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാലത്തിനു മധ്യത്തിൽവെച്ച് ആംബുലൻസിനായി കാർ ഒതുക്കിയപ്പോൾ, ആംബുലൻസ് ഡ്രൈവറാണ് പിറകിൽ തീപിടിക്കുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്. ഉടൻ കാറിൽനിന്നിറങ്ങിയ സക്കറിയ, ടൗൺഹാൾ മെട്രോ സ്റ്റേഷൻ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെ പുറത്തുനിന്ന് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും…
കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 24 ഡിപ്പാർട്ട്മെന്റിലായാണ് തസ്തികകൾ അനുവദിച്ചത്. അസോ. പ്രഫസർ, അസി. പ്രഫസർ, സീനിയർ റെസിഡന്റ് തസ്തികകളാണ് അനുവദിച്ചത്. ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി സേവനം ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ദുരന്തസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചികിത്സ സൗകര്യം വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.…
വണ്ടിപ്പെരിയാർ പീഡനം: വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന് സുന്ദറും കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിർദേശിച്ചു. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു…
മാർത്താണ്ഡവർമ പാലത്തിൽ ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
ആലുവ: മാർത്താണ്ഡവർമ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും ആവശ്യം. എട്ട് പതിറ്റാണ്ടിലധികം പഴക്കമേറിയ പാലത്തിന്റെ ഫുട്പാത്ത് ഭാഗങ്ങളിലാണ് സംരക്ഷണ കൈവരികൾ സ്ഥാപിക്കുന്നത്. കൈവരികൾ അഞ്ചുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇവ വീണ്ടും തകർന്ന് തുടങ്ങിയതോടെയാണ് ദേശീയ പാത അധികൃതർ ഇരുമ്പ് ഹാൻഡ് റെയിലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 132 മീറ്റർ നീളമുള്ള പാലത്തിൽ മൂന്നുമീറ്റർ വീതം നീളമുള്ള ഹാൻഡ് റെയിലുകൾ പുറത്ത് നിർമിച്ച ശേഷം വെൽഡ് ചെയ്താണ് സ്ഥാപിക്കുന്നത്. ഇതിനായി…
ചേന്ദമംഗലം കവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ട് വാഹനവും തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും തകർന്നു. തിങ്കളാഴ്ച പുലർച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയിൽ എത്തിയപ്പോൾ പുല്ലംകുളം ഭാഗത്തുനിന്നുവന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വീതിയില്ലാത്ത ചെറിയ കവലയായ ഇവിടെ പലപ്പോഴും സിഗ്നൽ സംവിധാനം…
ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്റെ മാല നഷ്ടമായി
കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ യുവതിയുടെ മാലയാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ കരുമാല്ലൂര്‍ യൂനിയന്‍ ബാങ്ക് ശാഖയില്‍ പണയത്തിലിരുന്ന സ്വർണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ വന്നതായിരുന്നു യുവതി. പണമടച്ച് തിരികെയെടുത്ത ആഭരണങ്ങള്‍ ബാഗില്വെച്ച ശേഷം കെ.എസ്.ആർ.ടി.സി ബസില്‍ പറവൂരിലേക്ക് പോയി. അക്കൗണ്ടന്റായ യുവതി ഓഫിസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട…
എറണാകുളത്തെ റെയിൽവേ സ്റ്റേഷൻ; ജനുവരി മുതൽ ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധം
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്), ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോകൾക്ക് റെയിൽവേ കാർട്ട് ലൈസൻസ് (പെർമിറ്റ്) നിർബന്ധമാക്കി ഉത്തരവിറക്കി. ജനുവരി ഒന്നുമുതൽ കാർട്ട് ലൈസൻസ് ഇല്ലാത്ത ഓട്ടോകളിൽ സ്റ്റേഷൻ പരിധിയിൽനിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഓട്ടോയുടെ പ്രധാന രേഖകൾ ഹാജരാക്കിയാണ് ലൈസൻസ് എടുക്കേണ്ടത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി), ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് സിറ്റി പെർമിറ്റ്, പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പി.യു.സി), ഡ്രൈവർക്കുള്ള പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ്…
കൊച്ചിൻ കാർണിവൽ; സുരക്ഷ ശക്തമാക്കും
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് പാപ്പാഞ്ഞിയെ കത്തിക്കുക. ഈ ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടുതൽ പൊലീസിനെ നിയോഗിക്കും. തിരക്ക് ഒഴിവാക്കാൻ പപ്പാഞ്ഞിയെ കത്തിച്ച് കഴിഞ്ഞാലുടൻ ആളുകളെ സ്ഥലത്തുനിന്ന് മാറ്റില്ല. സമയം അനുവദിക്കും. വിവിധ വകുപ്പുകളെ ഏകോപിച്ചായിരിക്കും കാർണിവൽ നടത്തുകയെന്നും യാത്രാ സർവിസുകൾ അടക്കമുള്ള സജ്ജീകരണം ഒരുക്കുമെന്നും…










