Ernakulam News

  • അശാസ്ത്രീയ റോഡ് നിർമ്മാണം: ഡി.വൈ.എഫ്.ഐ തടഞ്ഞു; ചർച്ചക്കൊടുവിൽ പരിഹാരം

    പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു

    ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഇൻറർലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാൽ, നാലുമീറ്റർ ഉണ്ടായിരുന്ന റോഡിന്‍റെ വീതി കുറച്ചാണ് പണി നടക്കുന്നത്. റോഡിൽനിന്ന് ഒന്നര അടിയോളം ഉയർത്തിയാണ് നിർമാണം. ഉയരം കൂട്ടുകയും വീതി കുറക്കുകയും ചെയ്തതുമൂലം ഇരു വശങ്ങളിലും ഒന്നര അടിയോളം താഴ്ച രൂപപ്പെട്ടു. ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണ് അപകടം വരുന്ന രീതിയിൽ പുനരുദ്ധരിക്കുന്നത്. എം.എൽ.എ ഓഫിസിന്‍റെ…

    read more

  • ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

    ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

    പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകക്ക് എടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്‍റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ…

    read more

  • പത്ത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: പൊലീസിനെതിരെ ആരോപണം

    പത്ത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: പൊലീസിനെതിരെ ആരോപണം

    മരട്: പൂണിത്തുറ വളപ്പിക്കടവില്‍ കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാന്‍ ചെന്ന 10 വയസ്സുകാരനെ വീട്ടുടമ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയുമായി ഒത്തുചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിക്കുന്നതായാണ് ആരോപണം. പ്രതി മരട് ദിവ്യദീപം വീട്ടില്‍ ബാലന്‍ സി.പി.എം പ്രവര്‍ത്തകനാണ്. ഇക്കാരണത്താലാണ് പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇവർ പറയുന്നു. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് ബി.ജെ.പി മേഖല സെക്രട്ടറിയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലറുമായ…

    read more

  • നവീകരണം കഴിഞ്ഞിട്ട് അഞ്ചു മാസം: സർവിസ് തുടങ്ങാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി

    നവീകരണം കഴിഞ്ഞിട്ട് അഞ്ചു മാസം: സർവിസ് തുടങ്ങാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി

    മട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും സർവിസിനായി തുറന്നുകൊടുക്കാനാകാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചർ ബോട്ടുജെട്ടിയുടെ അവസ്ഥയാണിത്. 2018ലാണ് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവിസുകൾ നിർത്തിവെച്ചത്. പ്രളയത്തെ തുടർന്ന് ഒലിച്ചുവന്ന മരക്കഷണങ്ങൾ ജെട്ടിക്ക് സമീപം കായലിൽ പൂണ്ട് കിടപ്പുണ്ടെന്നും ബോട്ടിന്‍റെ അടിഭാഗം അതിൽ തട്ടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർവിസ് നിർത്തിയത്. എന്നാൽ ടൂറിസ്റ്റുകളുമായി എത്തുന്ന ഡബിൾ ഡെക്കർ ബോട്ടുകൾ വരെ ഈ ജെട്ടിയിൽ വരാറുറെണ്ടങ്കിലും ഒരു പ്രശ്നവും ഉണ്ടായില്ല. സർവിസ് നിർത്തിവെച്ചതോടെ ജനകീയ…

    read more

  • മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല; സമരത്തിന് ഒരുങ്ങി പേട്ട നിവാസികൾ

    മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല; സമരത്തിന് ഒരുങ്ങി പേട്ട നിവാസികൾ

    മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലെ മാലിന്യ പ്രശ്നം പരിസരവാസികൾക്ക്ദുരിതമായി. ദുർഗന്ധവും ഇൗച്ചയും കൊതുകും മൂലം ജനജീവിതം ദുസഹമായി. മാസങ്ങൾക്ക് മുമ്പ് മണ്ണാൻ തോട്ടിലേക്ക് ഓട മാലിന്യം ഒഴുകി എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയതോടെ നഗരസഭ  വികസന കാര്യസമിതി ചെയർമാന്റെ നേതൃത്വത്തിൽ ഗവ. ആശുപത്രിയ്ക്ക് മുൻവശം മുതൽ ഓടയിലെ മാലിന്യം നീക്കം ചെയ്യുകയും ഓടയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ വേനൽ ആരംഭിച്ചതോടെ പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വീണ്ടും ഓടയിലൂടെ മാലിന്യം  തോട്ടിലേക്ക് ഒഴുകി എത്തുന്നു.…

    read more

  • കടാതിയിൽ കുടിവെള്ളം കിട്ടാക്കനി

    ജനസാന്ദ്രതയേറിയ കടാതിയിൽ കുടിവെള്ളം കിട്ടാക്കനി

    മൂവാറ്റുപുഴ: നഗരത്തിലെ ജനസാന്ദ്രതയേറിയ കടാതി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതിൽ വ്യാപക പ്രതിഷേധം. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും ജല അതോറിറ്റി ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു. പ്രശ്നം രൂക്ഷമായതോടെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചെയർമാനെ ഫോണിൽ വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി ഇവർ പ്രതിനിധീകരിക്കുന്ന 24, 25 വാർഡുകളിൽ…

    read more

  • മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍
അപകടങ്ങള്‍ പതിവാകുന്നു

    മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു

    കാലടി: മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ചെമ്പിച്ചേരി റോഡില്‍ ഇഞ്ചയ്ക്ക കവലക്ക് സമീപം കനാലും കുടിവെള്ള പൈപ്പും കടന്ന് പോകുന്ന ഭാഗം പണികള്‍ തീര്‍ത്ത് വീതി കൂട്ടാത്തത്താണ് അപകടങ്ങള്‍ക്ക് കാരണം. ബൈപാസ് റോഡായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡാണിത്. നല്ല വീതി ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ കോടതി കേസുകള്‍ മൂലം നിര്‍മ്മാണം പൂര്‍ത്തിയാവത്തതിനാല്‍ വീതി കുറവാണ്. നിരവധി അപകട മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്ക് പറ്റി കിടപ്പ് രോഗികളായി ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ്…

    read more

  • നവകേരള സദസ്സ്; എറണാകുളംജില്ലയിൽ ലഭിച്ചത് 52,450 നിവേദനം

    നവകേരള സദസ്സ്; എറണാകുളംജില്ലയിൽ ലഭിച്ചത് 52,450 നിവേദനം

    കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് 140 മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി. ജില്ലയിൽ രണ്ട് ഘട്ടത്തിലായി സംഘടിപ്പിച്ച നവകേരള സദസ്സിൽ 52,450 നിവേദനമാണ് ലഭിച്ചത്. നവംബർ 18ന് കാസർകോടുനിന്ന് ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്. ഡിസംബർ ഒമ്പതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ, കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയത്. എല്ലാ മണ്ഡലത്തിലും തിരക്കുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു.…

    read more

  • നവകേരള സദസ്സ്; എറണാകുളംജില്ലയിൽ ലഭിച്ചത് 52,450 നിവേദനം

    നവകേരള സദസ്സ്; കോൺഗ്രസിനും യു.ഡിഎഫിനും കേന്ദ്രത്തിന്‍റെ അതേ മാനസികാവസ്ഥ -മുഖ്യമന്ത്രി

    തൃപ്പൂണിത്തുറ: കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്‍റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്‍റെ സമാപനവേദിയായ പുത്തന്‍കാവ് ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവേകരള സദസ്സ് ഏതെങ്കിലും കൂട്ടർക്കെതിരായ പരിപാടിയല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണമെന്ന് മനസ്സിലാകുന്നില്ല. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സും ശുഷ്‌കമാകാൻ…

    read more

  • എരൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

    എരൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

    തൃപ്പൂണിത്തുറ: എരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിനു സമീപം കല്ലറ റോഡിൽ പാലയ്ക്കൽ വീട്ടിൽ സന്തോഷ് മകൻ പി.എസ്.അതുൽ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ എരൂർ മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അപകടം. അതുൽ ഓടിച്ച ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിനും മതിലിനുമിടയിലൂടെ കടക്കുകയും തല പോസ്റ്റിലിടിച്ച യുവാവും ബൈക്കും മറ്റൊരു ഇരുചക്രവാഹനത്തിന്റെ മുകളിലേയ്ക്ക് മറിയുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള…

    read more