Ernakulam News
മൂവാറ്റുപുഴ ടൗണിലെ മാലിന്യ തടാകം; ഉടമക്ക് നഗരസഭ നോട്ടീസ് നൽകും
മൂവാറ്റുപുഴ: ഓടമാലിന്യം അടക്കം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന മൂവാറ്റുപുഴ പട്ടണമധ്യത്തിലെ മാലിന്യ തടാകത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമക്ക് നഗരസഭ നോട്ടീസ് നൽകും. മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യമാർക്കറ്റിനും സമീപം ടൗൺ യു.പി സ്കൂളിനോട് ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് ചതുപ്പുനിലത്താണ് മാലിന്യത്തടാകം രൂപപ്പെട്ടിരിക്കുന്നത്. വെള്ളൂർകുന്നം മേഖലയിലെ ഓടകളിൽനിന്നുള്ള മാലിന്യം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. അസഹ്യ ദുർഗന്ധവും ഈച്ചയും കൊതുകും പെരുകിയതോടെ മാലിന്യ തടാകത്തിനെതിരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നടക്കം എത്തുന്ന ശൗചാലയമാലിന്യം…
പശക്കമ്പനിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദാക്കി
കാലടി: മേക്കാലടിയില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന വിവാദ പശക്കമ്പനിക്ക് കെ സ്വിഫ്റ്റിലൂടെ അനുവദിച്ച ലൈസന്‍സ് റദ്ദാക്കി. സെവന് സ്റ്റാര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച ലൈസന്‍സാണ് ആഗസ്റ്റ് ആറിന് ജില്ല കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. വിവാദ പശക്കമ്പനി തണ്ണീര്‍ത്തടത്തിലാണ് നിര്‍മാണം ആരംഭിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശക്കമ്പനിയുടെ നിര്‍മാണം ആരംഭിച്ചത് മുതല്‍ ജനങ്ങള്‍ കമ്പനിക്കെതിരെ…
പെരിയാറിന് ഭീഷണിയായി അനധികൃത മണൽ ഖനനം
ആലുവ: പെരിയാറിൽ അനധികൃത മണൽ ഖനനം വീണ്ടും സജീവം. കൊല്ലം – ആലുവ മേഖലകളിലുള്ള മാഫിയ സംഘമാണ് മണൽ വാരി കൊല്ലത്തേക്ക് കടത്തുന്നത്. തോട്ടുമുഖം പരുന്ത് റാഞ്ചി മണപ്പുറം, ആലുവ മണപ്പുറം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, ചൂർണിക്കര, ചെങ്ങമനാട്, കുന്നുകര, കരുമാലൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അനധികൃത മണൽ വാരൽ നടക്കുന്നത്. കൊല്ലം മേഖലയിൽ വീട് പണിക്ക് ഭൂരിഭാഗം ആളുകളും പുഴ മണലാണ് ഉപയോഗിക്കുന്നത്. സമീപ കാലത്ത് പല തവണ ഇത്തരം സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. വെള്ളിയാഴ്ചയും…
രണ്ടാംഘട്ട പിങ്ക് ലൈൻ നിർമാണത്തിലേക്ക് അതിവേഗം; അകലങ്ങളിലേക്ക് അടുപ്പിച്ച് കൊച്ചി മെട്രോ
കൊച്ചി: ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട (പിങ്ക് ലൈൻ) നിർമാണത്തിലേക്ക് കൊച്ചി മെട്രോ അതിവേഗമടുക്കുന്നു. റോഡ് വീതികൂട്ടലടക്കം മുന്നൊരുക്ക പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജങ്ഷൻ വരെ സ്ഥലമേറ്റെടുക്കൽ നടക്കുന്നുണ്ട്. ഇത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. റോഡ് വീതികൂട്ടലിനുള്ള തയാറെടുപ്പ് പ്രവൃത്തികളും രണ്ട് മാസത്തിനകം പൂർത്തീകരിക്കും. സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ സ്റ്റേഷൻ എൻട്രി/എക്സിറ്റ് കെട്ടിടത്തിന്റെ…
ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽപുത്തൻപുര വീട്ടിൽ ദിലീപ് (44), മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി കിഴക്കേക്കര റേഷൻകടപ്പടി ഭാഗത്തായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ, ഇയാളുടെ സുഹൃത്തായ ഷാജി എന്നിവർ ഓടിച്ചുവന്ന ഇരുചക്ര വാഹനം റേഷൻകടപ്പടി ഭാഗത്ത് മറിഞ്ഞു. ഇതുകണ്ട് പിന്നിൽ മറ്റൊരു ഇരുചക്ര വാഹനത്തിൽ വന്ന പ്രതികൾ ഇവരെ അസഭ്യം പറയുകയും കല്ലുകൊണ്ട്…
വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ കോർമലകുന്നിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു. ഒമ്പതുവർഷം മുമ്പ് കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരം പൂട്ടിയത്. നഗരമധ്യത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജലസംഭരണിയും ഇതിനു കീഴെ അഥിതി മന്ദിരവും സ്ഥിതി ചെയ്യുന്നത്. കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. പൂർണ തോതിൽ വെള്ളം നിറച്ചാൽ സംഭരണി അപകടാവസ്ഥയിലാകുമെന്ന പ്രചാരണത്തെ തുടർന്നാണ് കടാതി, കാവുങ്കര, പെരുമറ്റം മേഖലകളിലേക്കടക്കം വെള്ളമെത്തിക്കുന്ന സംഭരണിയിൽ അളവ് കുറച്ചത്. സംഭരണി അപകടാവസ്ഥയിലാണെന്ന പ്രാരണം…
ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടി
പിറവം: വ്യാപാരികളെയും ജീവനക്കാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി. പിറവം ത്രീറോഡ് കവലക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓർഡർ നൽകിയ യുവാവ് പണം തട്ടിയത്. ജീവനക്കാർ സാധനം എടുക്കുന്നതിനിടെ ഇയാൾ പലചരക്ക് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞു പുറത്തുപോയി തിരികെ വന്നു. അവിടെ ഗൂഗിൾ പേ ഇല്ലാത്തതിനാൽ 2000 രൂപ വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. പച്ചക്കറിയുടെ തുകയോടൊപ്പം ഇതും ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞപ്പോൾ കടക്കാരന് സംശയം തോന്നിയില്ല. പണം വാങ്ങി അടുത്ത കടയിലേക്കെന്ന വ്യാജേന…
കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയെക്കാൾ കൂടുതൽ തുക ഈടാക്കിയ ഷൂ നിർമാണ കമ്പനി ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. കാസർകോട് കാനന്തൂർ സ്വദേശിയും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായ സഞ്ജയ് രാജിന്റെ പരാതിയിലാണ് നടപടി. എറണാകുളം ബ്രോഡ് വേയിലെ ബാറ്റാ ഷോറൂമും ഹരിയാന ആസ്ഥാനമായ ബാറ്റാ കമ്പനിയുമാണ് എതിർകക്ഷികൾ. 2022 മാർച്ചിൽ പരാതിക്കാരൻ ബാറ്റാ ഷോറൂമിൽനിന്ന് 1066 രൂപ നൽകി ഒരു ജോഡി ഷൂ വാങ്ങി. 999 രൂപയാണ് പ്രിന്റ്…
റോ… റോ… റോബോട്ടിക്സ്…
കൊച്ചി: മാൻഹോളിലിറങ്ങി മാലിന്യം കോരുന്ന മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് ഓർത്തിട്ടുണ്ടോ, മനുഷ്യർക്കു പകരം റോബോട്ടുകൾ മാൻഹോളിലേക്ക് ഇറങ്ങിയാലോ? അതെ, മാൻഹോളിലെ റോബോഹോളാക്കി മാറ്റുന്നത് ബാൻഡിക്കൂട്ട് എന്ന റോബോട്ടാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സ് എന്ന കമ്പനിയുടെ ഉൽപന്നമായ ബാൻഡിക്കൂട്ട് മാൻഹോളിലെ മാലിന്യം ഇറങ്ങി നീക്കം ചെയ്യും. ഈ റോബോട്ടിന്റെ ഡ്രോൺ യൂനിറ്റ് ആദ്യം മാൻഹോളിലിറങ്ങി ഇവിടത്തെ വിഷവാതകങ്ങളുടെ തോത് കണ്ടെത്തി അറിയിക്കും പിന്നീട് നാല് കാലുകൾ മാൻഹോളിലേക്ക് വീഴാത്ത വിധം സ്റ്റെബിലൈസ് ചെയ്യും അതിനുശേഷമാണ് റോബോട്ടിക് ആം പുറത്തേക്ക്…
പൂയംകുട്ടി വനമേഖലയിൽ മൂന്ന് ആനകളുടെ ജഡം
കോതമംഗലം: പൂയംകുട്ടി പീണ്ടിമേട് ഉൾവനത്തിൽ വിവിധയിടങ്ങളിലായി മൂന്ന് ആനകളുടെ ജഡം കണ്ടെത്തി. 10നും 15നും ഇടയിൽ പ്രായംതോന്നിക്കുന്ന പിടിയാനകളാണ് ചെരിഞ്ഞത്. ജഡങ്ങൾക്ക് ഒന്നിലേറെ ആഴ്ചകളുടെ പഴക്കമുണ്ട്. വനം വാച്ചർമാരുടെ പരിശോധനക്കിടെയാണ് ജഡങ്ങൾ കണ്ടത്. പൂയംകുട്ടി പുഴക്ക് ഇക്കരെ തോളുനട ഭാഗത്താണ് ആദ്യം ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡം കണ്ടിടത്തുനിന്ന് പുഴക്കക്കരെ രണ്ട് കിലോമീറ്റോളം മാറി മറ്റൊരാനയുടെ ജഡം കണ്ടു. ഇവിടെനിന്ന് വീണ്ടും രണ്ട് കിലോമീറ്ററോളം അകലെയാണ് വ്യാഴാഴ്ച പരിശോധനക്കിടെ മൂന്നാമത്തെ ആനയുടെ ജഡം കണ്ടത്. ആദ്യം…

