Ernakulam News

  • വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു

    വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു

    മൂവാറ്റുപുഴ: നഗരത്തിലെ കോർമലകുന്നിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു. ഒമ്പതുവർഷം മുമ്പ് കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരം പൂട്ടിയത്. നഗരമധ്യത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജലസംഭരണിയും ഇതിനു കീഴെ അഥിതി മന്ദിരവും സ്ഥിതി ചെയ്യുന്നത്. കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. പൂർണ തോതിൽ വെള്ളം നിറച്ചാൽ സംഭരണി അപകടാവസ്ഥയിലാകുമെന്ന പ്രചാരണത്തെ തുടർന്നാണ് കടാതി, കാവുങ്കര, പെരുമറ്റം മേഖലകളിലേക്കടക്കം വെള്ളമെത്തിക്കുന്ന സംഭരണിയിൽ അളവ് കുറച്ചത്. സംഭരണി അപകടാവസ്ഥയിലാണെന്ന പ്രാരണം…

    read more

  • ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടി

    ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടി

    പിറവം: വ്യാപാരികളെയും ജീവനക്കാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി. പിറവം ത്രീറോഡ് കവലക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓർഡർ നൽകിയ യുവാവ് പണം തട്ടിയത്. ജീവനക്കാർ സാധനം എടുക്കുന്നതിനിടെ ഇയാൾ പലചരക്ക് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞു പുറത്തുപോയി തിരികെ വന്നു. അവിടെ ഗൂഗിൾ പേ ഇല്ലാത്തതിനാൽ 2000 രൂപ വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. പച്ചക്കറിയുടെ തുകയോടൊപ്പം ഇതും ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞപ്പോൾ കടക്കാരന് സംശയം തോന്നിയില്ല. പണം വാങ്ങി അടുത്ത കടയിലേക്കെന്ന വ്യാജേന…

    read more

  • കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം

    കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം

    കൊച്ചി: ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയെക്കാൾ കൂടുതൽ തുക ഈടാക്കിയ ഷൂ നിർമാണ കമ്പനി ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. കാസർകോട് കാനന്തൂർ സ്വദേശിയും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായ സഞ്ജയ് രാജിന്‍റെ പരാതിയിലാണ് നടപടി. എറണാകുളം ബ്രോഡ് വേയിലെ ബാറ്റാ ഷോറൂമും ഹരിയാന ആസ്ഥാനമായ ബാറ്റാ കമ്പനിയുമാണ് എതിർകക്ഷികൾ. 2022 മാർച്ചിൽ പരാതിക്കാരൻ ബാറ്റാ ഷോറൂമിൽനിന്ന് 1066 രൂപ നൽകി ഒരു ജോഡി ഷൂ വാങ്ങി. 999 രൂപയാണ് പ്രിന്‍റ്…

    read more

  • റോ… റോ… റോബോട്ടിക്സ്…

    കൊച്ചി: മാൻഹോളിലിറങ്ങി മാലിന്യം കോരുന്ന മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് ഓർത്തിട്ടുണ്ടോ, മനുഷ്യർക്കു പകരം റോബോട്ടുകൾ മാൻഹോളിലേക്ക് ഇറങ്ങിയാലോ? അതെ, മാൻഹോളിലെ റോബോഹോളാക്കി മാറ്റുന്നത് ബാൻഡിക്കൂട്ട് എന്ന റോബോട്ടാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സ് എന്ന കമ്പനിയുടെ ഉൽപന്നമായ ബാൻഡിക്കൂട്ട് മാൻഹോളിലെ മാലിന്യം ഇറങ്ങി നീക്കം ചെയ്യും. ഈ റോബോട്ടിന്‍റെ ഡ്രോൺ യൂനിറ്റ് ആദ്യം മാൻഹോളിലിറങ്ങി ഇവിടത്തെ വിഷവാതകങ്ങളുടെ തോത് കണ്ടെത്തി അറിയിക്കും പിന്നീട് നാല് കാലുകൾ മാൻഹോളിലേക്ക് വീഴാത്ത വിധം സ്റ്റെബിലൈസ് ചെയ്യും അതിനുശേഷമാണ് റോബോട്ടിക് ആം പുറത്തേക്ക്…

    read more

  • പൂയംകുട്ടി വനമേഖലയിൽ മൂന്ന് ആനകളുടെ ജഡം

    പൂയംകുട്ടി വനമേഖലയിൽ മൂന്ന് ആനകളുടെ ജഡം

    കോതമംഗലം: പൂയംകുട്ടി പീണ്ടിമേട് ഉൾവനത്തിൽ വിവിധയിടങ്ങളിലായി മൂന്ന് ആനകളുടെ ജഡം കണ്ടെത്തി. 10നും 15നും ഇടയിൽ പ്രായംതോന്നിക്കുന്ന പിടിയാനകളാണ് ചെരിഞ്ഞത്. ജഡങ്ങൾക്ക് ഒന്നിലേറെ ആഴ്ചകളുടെ പഴക്കമുണ്ട്. വനം വാച്ചർമാരുടെ പരിശോധനക്കിടെയാണ് ജഡങ്ങൾ കണ്ടത്. പൂയംകുട്ടി പുഴക്ക് ഇക്കരെ തോളുനട ഭാഗത്താണ് ആദ്യം ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡം കണ്ടിടത്തുനിന്ന് പുഴക്കക്കരെ രണ്ട് കിലോമീറ്റോളം മാറി മറ്റൊരാനയുടെ ജഡം കണ്ടു. ഇവിടെനിന്ന് വീണ്ടും രണ്ട് കിലോമീറ്ററോളം അകലെയാണ് വ്യാഴാഴ്ച പരിശോധനക്കിടെ മൂന്നാമത്തെ ആനയുടെ ജഡം കണ്ടത്. ആദ്യം…

    read more

  • യുവതിയെ മർദിച്ച സംഭവം; മരട് പൊലീസ് കേസെടുത്തു

    യുവതിയെ മർദിച്ച സംഭവം; മരട് പൊലീസ് കേസെടുത്തു

    മരട്: വൈറ്റിലയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. ബുധനാഴ്ച പുലർച്ച നാലരക്കാണ് പ്രതിശ്രുത വരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വെച്ച് യുവതിയെ മർദിച്ചത്. ജനത റോഡിൽ കുടുംബവുമായി വാടകക്ക് താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശിനിയെയെയാണ് പ്രതിശ്രുത വരൻ മർദിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ എരൂരിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ ആറു വർഷമായി പ്രണയത്തിലാണ്. യുവതി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. പ്രതിശ്രുത വരൻ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതിയുടെ സഹോദരനെ വിളിച്ചു. സുഹൃത്തുക്കൾക്കൊപ്പം…

    read more

  • ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്

    ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്

    ആലുവ: ജീവിതം തകർക്കുന്ന ഒൺലൈൻ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടുപോവുകയാണ് പൊലീസ്. 5,000 മുതൽ 10,000 രൂപ വരെയുള്ള വായ്പകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘത്തെ പലരും ബന്ധപ്പെടുന്നത്. ഇവർ ആദ്യം ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്ട്സ് കവരുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഗ്യാലറി, മെസേജുകൾ ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന്…

    read more

  • അങ്കമാലി നഗരസഭ പഴയ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് അടർന്നുവീണു

    അങ്കമാലി നഗരസഭ പഴയ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് അടർന്നുവീണു

    അങ്കമാലി: പഴയ നഗരസഭ ഓഫിസ് കെട്ടിടത്തിന്‍റെ കോൺക്രീറ്റിൻറെ ഒരു ഭാഗം നിലംപൊത്തി. താഴെ കടകളിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഏറ്റവും മുകളിലെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്‍റെ മിക്ക ഭാഗങ്ങളും ജീർണിച്ച് ആൽമരം വളർന്ന അവസ്ഥയിലാണ്. പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപെട്ട് മൂന്നര വർഷത്തിലേറെയായി തൃശൂർ എൻജിനീയറിങ് കോളജിൻ്റെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. നഗരസഭ അധികൃതരുടെ പിടിപ്പുകേടാണ് കെട്ടിടത്തിന്‍റെ ഭാഗം അടർന്നുവീഴാൻ ഇടയാക്കിയതെന്ന് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ജീർണിച്ച ഓഫീസ് കെട്ടിടത്തിന്‍റെ അവസ്ഥ…

    read more

  • സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു

    സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു

    തൃപ്പൂണിത്തുറ: സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല 64 ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയിൽ നിന്നും 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. 98 കോടിയുടെ ലോൺ…

    read more

  • എടവനക്കാട്, ഞാറക്കൽ തീരങ്ങളിൽ കടൽ ക്ഷോഭം

    എടവനക്കാട്, ഞാറക്കൽ തീരങ്ങളിൽ കടൽ ക്ഷോഭം

    വൈപ്പിൻ: ചൊവ്വാഴ്ച അർധരാത്രിമുതൽ ഉണ്ടായ കാറ്റിനെ തുടർന്ന് ഞാറക്കൽ, എടവനക്കാട് തീരങ്ങളിൽ കടൽ കയറ്റം രൂക്ഷമായി. എടവനക്കാട് പഴങ്ങാട് 28 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്നുണ്ടായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ കടൽ ക്ഷോഭം വൈകിട്ട് വരെ നീണ്ടു. വാഹനങ്ങൾക്കോ ആളുകൾക്കോ പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി. റോഡുകളിൽ വെള്ളം കയറി പുതിയ തോടുകൾ രൂപപ്പെട്ടു. വീട്ടിൽ നിന്നും ആളുകൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. എടവനക്കാട് വില്ലേജ് ഓഫീസർ പ്രദേശം…

    read more