Ernakulam News
വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ
ആലുവ: അടഞ്ഞുകിടക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് മണ്ഡൽ (28), ബിബിലു (26), അസം സ്വദേശികളായ രാഹുൽ (35), സെയ്ദുൽ (18), അബ്ദുൽ സുബഹാൻ (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ കാരോത്തുകുഴി ഭാഗത്തെ ആൾത്താമസമില്ലാത്ത വീട്ടിലും ശാസ്ത അമ്പലത്തിലും, പുളിഞ്ചുവട് മൈനൂട്ട്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇവരാണ്. ക്ഷേത്രത്തിലേയും വീട്ടിലേയും വിളക്കും ഓട്ടുപാത്രങ്ങളുമാണ് സംഘം മോഷ്ടിച്ചത്. മൈനൂട്ട്കാവ് ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്.…
മരം വീണ് ഗതാഗതം സ്തംഭിച്ചു; നാശം വിതച്ച് കാറ്റ്
മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ച പെയ്ത കനത്ത മഴക്കൊപ്പം എത്തിയ കാറ്റ് മേഖലയിൽ നാശം വിതച്ചു. മരം വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വെള്ളൂർക്കുന്നം ക്ഷേത്രത്തിന്റെ താൽക്കാലിക മേൽക്കൂര നിലംപൊത്തി. മരം വീണ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലുമാണ് വ്യാപക നാശം ഉണ്ടായത്. ക്ഷേത്രത്തിൽ 6000 ചതുരശ്രഅടിയിൽ ഇരുമ്പുപൈപ്പുകളും ഓലകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചിരുന്നത്. കാറ്റിൽ ഇത് പൂർണമായി തകർന്നുവീണു.…
മാലിപ്പാറ ഇരട്ടക്കൊല:പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
മൂവാറ്റുപുഴ: കോതമംഗലം മാലിപ്പാറ ഗാന്ധിനഗറിൽ യുവാവിനെ ആളുമാറി മർദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ഒരു വർഷം കഠിന തടവും രണ്ട് ലക്ഷം വീതം പിഴയും. മാലിപ്പാറ സൊസൈറ്റിപ്പടി പുത്തൻപുര സജീവ്, അമ്പാട്ട് വീട്ടിൽ സന്ദീപ് എന്നിവരെയാണു മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ…
പഠിക്കാം, തൊഴിലെടുക്കാനും
കൊച്ചി: വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് മികച്ച ജോലികളിൽ നിന്ന് പലപ്പോഴും യുവജനങ്ങൾ പിന്തള്ളപ്പെടുന്നതിന് കാരണം. ഇത് ഒഴിവാക്കാൻ വിപുല പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിൽ ആരംഭിച്ച സ്കിൽ ഡെവലപ്മൻറ് സെൻററിലൂടെ ആറ് മാസത്തെ തൊഴിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. ശനി, ഞായർ ദിവസങ്ങളിലും വിവിധ അവധി ദിനങ്ങളിലുമാണ് ക്ലാസുകൾ. അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതക്കും ഗുണകരമാകുന്ന വൈദഗ്ധ്യം നൽകുക, ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള…
ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി
ആലുവ: ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. ആധുനികരീതിയിൽ പുനർനിർമിച്ച ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഫെബ്രുവരി 20ന് തുറന്നുനൽകിയിരുന്നു. എന്നാൽ, ഇരിപ്പിടങ്ങൾ സജ്ജമാക്കാൻ കെ.എസ്.ആർ.ടി.സി തയാറായില്ല. മൂന്നാർ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കും ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലേക്കും നിരവധി യാത്രക്കാരാണ് ഇവിടെനിന്ന് യാത്രചെയ്യുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അർജുന നാച്വറൽ എം.ഡി കുഞ്ഞച്ചൻ ഇരിപ്പിടം നൽകാൻ തയാറാക്കുകയായിരുന്നു. 11 ലക്ഷം രൂപയാണ് കസേരകളുടെ നിർമാണച്ചെലവ്.…
മൂവാറ്റുപുഴയിൽ എച്ച് 1 എൻ 1
മൂവാറ്റുപുഴ: പകർച്ച പനിക്ക് പിന്നാലെ മൂവാറ്റുപുഴയിൽ എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു. കടുത്ത പനിയും തലവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യുവാവിന് അസുഖം കണ്ടെത്തി. ഇയാളെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാലു പേർ കൂടി സമാന രോഗലക്ഷണവുമായി ചികിത്സ തേടിയിട്ടുണ്ട്. മൂവാറ്റുപുഴ മേഖലയിൽ രോഗം വ്യാപകമാണെന്നാണ് സൂചന. കടുത്ത പനിയും തലവേദനയുമായി നിരവധിപേർ ആശുപത്രികളിൽ എത്തുന്നുണ്ടെങ്കിലും രക്തപരിശോധനക്ക് സംവിധാനങ്ങളില്ലാത്തതിനാൽ മരുന്നുകൊടുത്തു വിടാറാണ് പതിവ്. ഇതുമൂലം രോഗ വ്യാപനത്തിന്റെ വ്യാപ്തി…
വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
പെരുമ്പാവൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. കോടനാട് വടക്കാമ്പിള്ളി സ്വദേശിനിയായ 28കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ. കമലും എമര്‍ജന്‍സി മെഡിക്കല്‍…
ഗ്രാമപ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണം; ജനകീയ സദസ്സിൽ 100ലേറെ അപേക്ഷകൾ
അങ്കമാലി: മേഖലയിലെ ഗ്രാമ പ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെയും, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ 100ലേറെ നിർദേശങ്ങളുയർന്നു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജനകീയ സദസ്സ് വിളിച്ചുചേർത്തത്. അങ്കമാലി, ആലുവ നിയോജക മണ്ഡല പരിധിയിലെ വിവിധ വകുപ്പ് മേധാവികൾ, ബസുടമകൾ, തൊഴിലാളി സംഘടനകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികൾ അടക്കം ജനകീയ സദസ്സിൽ ബസ് റൂട്ട് ആവശ്യപ്പെട്ട് അനേകം അപേക്ഷകളാണ് സമർപ്പിച്ചത്. ഗ്രാമങ്ങളിലുടനീളം ബസ്…
ദേശീയപാത നിർമാണത്തിലെ അപാകത; ജനകീയ സമരസമിതി ഹർത്താലും ഉപരോധവും നടത്തി
പറവൂർ: നിർദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനമായി ചിറ്റാറ്റുകര കവല, മുനമ്പം കവല വഴി പട്ടണം കവലയിലെത്തിയാണ് ഗതാഗതം തടഞ്ഞത്. പ്രകടനത്തിലും റോഡ് ഉപരോധത്തിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. ഉപരോധം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി. അനന്തൻ അധ്യക്ഷത…
ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ദ്രോഹനടപടി; ഹര്‍ത്താലും ധര്‍ണയും നടത്തി
പെരുമ്പാവൂർ: ആദായ നികുതി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ബുധനാഴ്ച എ.എം റോഡിലെ പെറ്റല്‍സ് ലേഡീസ് ഷോപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്നും മാനേജർ മലപ്പുറം സ്വദേശി സജിത് കുമാറിനെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കട പരിശോധനയുടെ മറവില്‍ വ്യാപാരികളെയും തൊഴിലാളികളെയും ഭീക്ഷണിപ്പെടുത്തി മുന്നോട്ട് പോകാനാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നീക്കമെങ്കിൽ അത് അനുവദിക്കില്ലെന്ന് സമരം…

