All news

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍

    കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍. ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി. എം. ജോണ്‍സന്‍, വി.എസ്. ഷിജു, റെജിമോന്‍, എ.എസ്.ഐമാരായ പ്രീജ, ലത സീനിയര്‍ സി.പി.ഒ ഷിജോ പോള്‍…

    read more

  • സോഫ്റ്റ്വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

    സോഫ്റ്റ്വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

    കൊച്ചി: സോഫ്റ്റ്വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് കൺവീനിയൻസ് സ്റ്റോറിന്‍റെ അബാദ് മറൈൻ പ്ലാസ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടൻറായിരുന്ന, കടവന്ത്ര ലെയിൻ 14 വിനായക് നിവാസിൽ നാഗരാജാണ് (26) അറസ്റ്റിലായത്. മൂന്നുവർഷമായി സോഫ്റ്റ്വെയർ തിരിമറി നടത്തി പണം കൈക്കലാക്കി 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയെ പ്രതിയെ ചിലവന്നൂർ ഭാഗത്ത് നിന്നാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. എറണാകുളം…

    read more

  • ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    കൊച്ചി: ദുരിത ജീവിതത്തിനറുതി തേടി വീണ്ടും ജിഡ ഓഫിസിലെത്തി താന്തോണി തുരുത്തുകാർ. കൊച്ചി നഗരത്തിൽനിന്ന് വിളിപ്പാടകലെയുളള തുരുത്തിൽ വേലിയേറ്റം പതിവായതോടെ പ്രദേശവാസികൾ ചൊവ്വാഴ്ച പുലർച്ച മൂന്നുമുതൽ വളളത്തിലും മറ്റുമായി ജിഡ ഓഫിസിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രികാലങ്ങളിൽ ഇരച്ചെത്തിയ കായൽ വെളളം ഇവർക്ക് തീരാദുരിതമാണ് നൽകിയത്. കായൽ വെളളത്തിൽനിന്ന് സംരക്ഷണമേകാൻ സംരക്ഷണ ഭിത്തി കെട്ടുന്നതിനുളള പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഒരു പതിറ്റാണ്ട് മുമ്പ് ഫണ്ട് അനുവദിച്ച പദ്ധതി ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണെന്നും…

    read more

  • കുറുവ സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    കുറുവ സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    മരട് (കൊച്ചി): കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. ഇവർക്കിടയിൽ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരെ നഗരസഭയുടെ സെന്ററിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസത്തിനകം സ്വയം ഒഴിഞ്ഞ് പോകാം എന്ന് ഇവർ അറിയിച്ചു. കൂടാതെ, ഇവരുടെ കൂടെയുള്ള കുട്ടികളെയും…

    read more

  • കള്ളൻമാരേ സൂക്ഷിച്ചോ‍…!
പൊലീസ് പിന്നാലെയുണ്ട്

    കള്ളൻമാരേ സൂക്ഷിച്ചോ‍…! പൊലീസ് പിന്നാലെയുണ്ട്

    മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് കുറുവ സംഘാംഗത്തെ പിടികൂടിയതിനെ തുടർന്ന് പാലത്തിനടിയിൽ പാർപ്പുറപ്പിച്ചവരെ ഒഴിപ്പിക്കുന്നതിനിടെ മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. വയനാട് മടക്കിമല കണ്ടത്ത് ജയിംസ് (34), ഇടുക്കി നെടുങ്കണ്ടം പുത്തൻപറമ്പത്ത് ശിവാനന്ദൻ (32), ശിവാനന്ദന്‍റെ ഭാര്യ മഹേശ്വരി എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഇരുവരുടെയും പേരിൽ കളമശ്ശേരി, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇവരെ വടക്കേക്കര പൊലീസിന് കൈമാറി. മഅദ്നിയുടെ എളമക്കരയിലെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ കൊച്ചി: പി.ഡി.പി…

    read more

  • വേലിയേറ്റത്തിൽ വലഞ്ഞ് 
താന്തോണിത്തുരുത്തുകാർ

    വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ

    കൊച്ചി: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് താന്തോണിതുരുത്തുകാർ ദുരിതക്കയത്തിൽ. വേലിയേറ്റത്തെ തുടർന്ന് കൊച്ചിക്കായലിന്‍റെ തീരത്ത് താമസിക്കുന്ന ഇവിടത്തെ 62 കുടുംബങ്ങളിലാണ് വെള്ളം കയറിയത്. തിങ്കഴാഴ്ച പുലർച്ചെ ഒരുമണിയോടെ കായൽ കവിഞ്ഞെത്തിയ വെള്ളം പതിയെ ഉയരുകയായിരുന്നു. വേലിയേറ്റ സൂചനയുളളതിനാൽ പ്രദേശവാസികൾ ഉറക്കമിളച്ച് കാവലിരുന്നതിനെ തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. എന്നാൽ പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വീട്ടുസാമഗ്രികളും വെള്ളത്തിൽ നശിച്ചു. പുലർച്ചെ നാലോടെയാണ് വീടുകളിൽ നിന്ന് വെള്ളമിറങ്ങിയത്. ഇതോടെ വീടുകളിൽ അടിഞ്ഞ ചെളിയും മാലിന്യങ്ങളും നീക്കുന്ന തിരക്കിലായിരുന്നു തുരുത്തിലെ…

    read more

  • മാപ്പ് എവിടെ, പറയൂ?

    മാപ്പ് എവിടെ, പറയൂ?

    വൈപ്പിൻ : തീരദേശ പരിപാലന നിയമം ഇളവുകളോടെ കേന്ദ്രം അനുമതി നൽകിയ പുതിയ മാപ്പ് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധം. ഒക്ടോബർ 16നാണ് കേന്ദ്രം പുതിയ മാപ്പിന് അനുമതി നൽകിയത്. അതേ ദിവസം മുതൽ പുതിയ മാപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു നിർദേശം. എന്നാൽ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. 2019 വിജ്ഞാപന പ്രകാരം മാപ്പ് നിർമിച്ച് വേലിയേറ്റ രേഖയും തൂമ്പുകളും അടയാളപ്പെടുത്തി കരട് മാപ്പ് പ്രസിദ്ധീകരിച്ചത് 2023 മേയ്‌ മാസത്തിലാണ്. തുടർന്ന് നടന്ന…

    read more

  • ഫംഗസ് രോഗബാധ;
മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    ഫംഗസ് രോഗബാധ; മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ പുല്ല പാടശേഖരത്തിലും പരിസരങ്ങളിലും ഫംഗസ് രോഗബാധ മൂലം ഹെക്ടർ കണക്കിന് നെൽകൃഷി നശിക്കുന്നു. പത്ത് ഹെക്ടറോളം ഭാഗത്തെ നെല്‍കൃഷി ഇതിനകം ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം 15ഓളം പരമ്പരാഗത നെൽ കര്‍ഷകര്‍ ദുരിതത്തിലായി. പോള കരിച്ചില്‍, ഇല കരിച്ചില്‍, ഓലചുരുട്ടല്‍ തുടങ്ങിയവയാണ് പ്രധാനമായും ബാധിച്ച ഫംഗസ് രോഗങ്ങൾ. ജ്യോതി വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ കൃഷി ഓഫിസറുടെ നിർദേശപ്രകാശം രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും നെല്ല്…

    read more

  • മോഷണപ്പേടിയിൽ നാട്

    മോഷണപ്പേടിയിൽ നാട്

    കൊച്ചി: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘങ്ങളാണെന്ന സംശയത്തെ തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമായി കർശന നടപടികളെടുക്കുന്നുണ്ടെന്ന് പൊലീസ് ധൈര്യം പകരുന്നുമുണ്ട്. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉപയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കുറുവ സംഘം സമീപകാലത്ത് ഏതെങ്കിലും മോഷണം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പൊലീസ് നടത്തിയിട്ടില്ല. കുറുവ സംഘത്തിന്‍റെ മാതൃകയിലുള്ളതല്ലാത്ത നിരവധി മോഷണങ്ങളും ജില്ലയിൽ ഏതാനും മാസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.…

    read more

  • ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    കൊച്ചി: വിദ്യാർഥികളും അധ്യാപകരും എങ്ങനെ സമൂഹത്തിന് മാതൃകയാകണമെന്ന് തങ്ങളുടെ പ്രവർത്തനത്തിലൂടെ കാണിച്ചുതരികയാണ് എറണാകുളം സെന്‍റ് തെരേസാസ് കോളജ്. മാലിന്യ സംസ്കരണമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പോരാട്ടവും വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തന മികവും ഹരിത കേരളം മിഷന്‍റെ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റിന് കോളജിനെ അർഹരാക്കിയിരിക്കുകയാണ്. കലാലയത്തിലെ ഹരിത പെരുമാറ്റചട്ടം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നീ മേഖലകളിൽ കോളജ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ തേടി എത്തിയത്. കാമ്പസിൽ എല്ലാ പരിപാടികളും ഹരിത ചട്ടം പാലിച്ചാണ് നടത്തപ്പെടുന്നത്.…

    read more