Ernakulam News
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു
ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി – പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ…
ദേശീയ പാത 66; പാലത്തിന്റെ ഉയരക്കുറവിൽ പ്രതിഷേധം ഉയരുന്നു
പറവൂർ: പുതുതായി നിർമിക്കുന്ന ദേശീയ പാത 66ൽ പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ പ്രതിഷേധം. ചിറ്റാറ്റുകര-പറവൂർ കരകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം കുറവാണെന്നത് ശ്രദ്ധയിൽപെട്ടത്. ഇതു സംബന്ധിച്ച് ജോലിക്കാരോട് ചോദിച്ചപ്പോൾ പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥരോട് പറയാനായിരുന്നു മറുപടി. പാലത്തിന് ഉയരം കുറവായതിനാൽ മുസ്രിസ് ബോട്ട് സർവിസുകൾ നടത്താൻ കഴിയില്ലെന്നതാണ് പ്രധാന തടസ്സം. പറവൂരിൽ നിന്നുള്ള ബോട്ട് സർവിസ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ചേന്ദമംഗലം പാല്യം ജെട്ടിയിൽനിന്നാണ്…
വെല്ലുവിളിയായി അന്തര്‍ സംസ്ഥാന സ്ത്രീകളുടെ അഴിഞ്ഞാട്ടം
പെരുമ്പാവൂര്‍: ടൗണില്‍ അന്തര്‍ സംസ്ഥാന സ്ത്രീകള്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു. പലപ്പോഴും നടുറോഡിലും ആള്‍ക്കൂട്ടത്തിനിടയിലും ഇവര്‍ തമ്മിലടിക്കുകയാണ്. പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവരുടെ അഴിഞ്ഞാട്ടവും തമ്മിലടിയും അരങ്ങേറുന്നത്. തിങ്കളാഴ്ച വൈകീട്ട് പി.പി റോഡ് മധ്യത്തില്‍ രണ്ട് സ്ത്രീകള്‍ തമ്മിലടിച്ചത് മിനിറ്റുകള്‍ നീണ്ടു. വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാത്ത വിധമായിരുന്നു ഏറ്റുമുട്ടല്‍. പരാതികളില്ലെന്ന കാരണത്താല്‍ പൊലീസ് നടപടി എടുക്കാറില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അന്തര്‍ സംസ്ഥാന യുവതികളെ കുഴപ്പങ്ങളുണ്ടാക്കി പൊലീസ് പിടികൂടി വൈദ്യ പരിശോധനക്ക് സര്‍ക്കാര്‍…
നഗരസഭക്ക് നിസ്സംഗത; മണ്ണാൻകടവ് തോട്ടിലെ മാലിന്യം ദുരിതം വിതയ്ക്കുന്നു
മൂവാറ്റുപുഴ: ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന മണ്ണാൻകടവ് തോട്ടിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ വീടുകളിൽ താമസിക്കാനാകാതെ പേട്ട നിവാസികൾ. വേനൽ കനത്ത് മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. അസഹ്യമായ ദുർഗന്ധവും ഈച്ചയും കൊതുകും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കി. പ്രതിഷേധത്തെ തുടർന്ന് രണ്ടുമാസം മുമ്പ് തോട്ടിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കുമെന്ന നഗരസഭ അധികൃതരുടെ വാഗ്ദാനം നടപ്പായിട്ടില്ല. അറുപതോളം വരുന്ന കുടുംബങ്ങളെ ദുരിതത്തിൽനിന്ന് കരകയറ്റാനുള്ള നടപടിയും ആരംഭിച്ചില്ല. വേനൽ കനത്തതോടെ പകർച്ചവ്യാധി…
ജയിലിൽനിന്ന് ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ
ആലുവ: ഒറ്റ രാത്രി ആഷിക് ഷെയ്ഖ് (30) കവർന്നത് എട്ട് സ്മാർട്ട് ഫോൺ. അസം നാഗോൺജാരിയ സ്വദേശിയായ ആഷിക് ഒടുവിൽ പൊലീസിനുമുന്നിൽ കുടുങ്ങി. അന്തർ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് പിടികൂടിയത്. 20ന് രാത്രി കുട്ടമശ്ശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്. തുടർന്ന് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാളുടെ താമസം. പകൽ സ്ഥലങ്ങൾ കണ്ടുവെച്ച്…
ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത് കൊച്ചിയിലെ സംഘത്തിനായി
നെടുമ്പാശ്ശേരി: ഇത്യോപ്യയിൽനിന്ന് ആറരക്കോടി രൂപയുടെ കൊക്കെയ്ൻ എത്തിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് സംഘത്തിനുവേണ്ടി. മയക്കുമരുന്നുമായി പിടിയിലായ കെനിയൻ സ്വദേശി കരഞ്ച മിഘായേൽ നഗങ്കയുടെ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്. ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വാട്സ്ആപ്പിലൂടെ വിവരം ഇത്യോപ്യയിൽ കൊക്കെയ്ൻ നൽകിയവർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അപ്പോഴേക്കും പിടിയിലാകുകയായിരുന്നു. ഇത്യോപ്യയിൽനിന്ന് നേരിട്ടാണ് മയക്കുമരുന്ന് സ്വീകരിക്കുന്നവർക്ക് വാട്സ്ആപ്പിലൂടെ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിയിലായാൽ പ്രധാനികളിലേക്ക് അന്വേഷണം നീളാതിരിക്കുന്നതിനാണ് ഇത്തരത്തിൽ ഇടപാടുകൾ നേരിട്ടാക്കുന്നത്. പിടിയിലായ കരഞ്ച ആദ്യമായാണ്…
തെരുവുനായ് ആക്രമണം: ചത്ത നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കളമശ്ശേരി: രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതോളം പേർക്ക് കടിയേറ്റ സംഭവത്തിൽ ചത്ത തെരുവുനായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിവരം പുറത്തുവന്നതോടെ, ആക്രമണത്തിനിരയായവരും കുടുംബങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കളമശ്ശേരി നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. ഗ്ലാസ് കോളനിഭാഗത്തെ റോഡിലാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പടെ അഞ്ചുപേർക്കും…
ലൈംഗികാതിക്രമം: വയോധികന് തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലു വർഷം തടവും 15,000 രൂപ പിഴയും. കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിനെ (64) ആണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. പിഴ അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2022 ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്.…
തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ
കൊച്ചി: നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ. തമ്മനം എ.കെ.ജി കോളനിയിൽ കുമാരന്റെ മകൻ മനിൽകുമാറിനെ (മനീഷ്-34) കൊലപ്പെടുത്തിയ എ.കെ.ജി കോളനി പുത്തൻവീട്ടിൽ ജിതേഷിനെ (34) യാണ് റിമാൻഡ് ചെയ്തത്. തെളിവെടുപ്പിനും വിശദ ചോദ്യം ചെയ്യലിനുമായി ഇയാളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുത്തേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മനീഷിന്റെ സുഹൃത്ത് എറണാകുളം ഗാന്ധിനഗർ പൂനത്തിൽ വീട്ടിൽ…
വാട്ടർ മെട്രോ യാത്രികരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു
കൊച്ചി: സർവിസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവിസ് ആരംഭിച്ച് ആറുമാസത്തിനിടെ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറുമാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് ദശലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുകയാണ്.…

