Ernakulam News
വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കം
തൃപ്പൂണിത്തുറ: തുടർച്ചയായി കുടിവെള്ളം ലഭിക്കാതായതോടെ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെംബർമാരും സ്വതന്ത്ര അംഗം എം.കെ. അനിൽകുമാറും ചേർന്ന് എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്നും പഞ്ചായത്ത് അധികൃതരും എം.എൽ.എമാരും ചേർന്ന് ചർച്ച നടത്തി 35 ലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുമെന്ന തീരുമാനം നടപ്പാക്കണമെന്നും കുടിവെള്ള വിതരണ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റ് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം തിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും…
വൈദ്യുതി പ്രതിസന്ധി; 60 ട്രാൻസ്ഫോർമർ വേണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം
ആലുവ: നിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 60 പുതിയ ട്രാൻസ്ഫോർമറും രാത്രി ഷിഫ്റ്റിൽ കൂടുതൽ ലൈൻമാൻമാരെയും അനുവദിക്കണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റുമാർ തങ്ങളുടെ പഞ്ചായത്തുകളിൽ കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ വേണ്ടുന്ന പ്രദേശങ്ങളുടെ വിവരണങ്ങൾ നൽകി. വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതും സ്ഥിരമായി വൈദ്യുതി തടസ്സപ്പെട്ടുന്നതുമായ പ്രദേശങ്ങളെക്കുറിച്ചും വിശദീകരണം നൽകി. വോൾട്ടേജ് ക്ഷാമമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ട്രാൻസ്ഫോമർ വരുന്ന മുറക്ക് സ്ഥാപിക്കാമെന്നും ഉദ്യോഗസ്ഥർ…
കനാൽ മാലിന്യം ജനവാസമേഖലയിൽ തള്ളി
മൂവാറ്റുപുഴ: കനാലിൽനിന്നു വാരിയ മാലിന്യം ജനവാസ മേഖലയിൽ തള്ളിയത് വിവാദമായി. പെരിയാർ വാലി അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് അടിഞ്ഞ മാലിന്യങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് വാരി സമീപത്തെ ജനവാസ മേഖലയിൽ കൊണ്ടിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. പ്രദേശവാസികൾ ജോലിയ്ക്ക് പോയിരുന്ന സമയത്താണ് അധികൃതരുടെ നടപടി. ശനിയാഴ്ച രാത്രി രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം ശ്രദ്ധയിൽ പെട്ടത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും…
കള്ളക്കടൽ; മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ
ഫോർട്ട്കൊച്ചി: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളും ലംഘിച്ച് ഫോർട്ട്കൊച്ചി കടപ്പുറത്ത് കുട്ടികളുമായി കുളിക്കാനെത്തിയത് നൂറുകണക്കിന് സഞ്ചാരികൾ. മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകിയെങ്കിലും കൊച്ചി തീരദേശ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്ചയായതിനാൽ സഞ്ചാരികളും ഏറെയായിരുന്നു. ഇത്തരം മുന്നറിയിപ്പ് നിർദേശം വരുമ്പോൾ പൊലീസ് കടപ്പുറത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി റിബണുകൾ കെട്ടുന്ന പതിവുണ്ട്. പൊലീസിനെയും കടപ്പുറത്ത് ഡ്യൂട്ടിക്ക് നിയമിക്കാറുണ്ട്. തിരമാലകൾ ഇടക്ക് ശക്തിയായി അടിച്ചെങ്കിലും കടൽക്ഷോഭം കാര്യമായി മേഖലയിൽ അനുഭവപ്പെട്ടില്ല. കുറച്ചു…
ജില്ല ജയിലിലെ കിണറുകൾ വറ്റി; വെള്ളത്തിനായി നട്ടംതിരിഞ്ഞ് ജയിൽ അധികൃതർ
കാക്കനാട്: ജില്ല ജയിലിൽ കുടിക്കാനും കുളിക്കാനും വെള്ളം തികയാതെ അധികൃതർ നട്ടംതിരിയുന്നു. വേനൽ കടുത്തതോടെ ജയിലിന് അകത്തെയും പുറത്തെയും രണ്ടു കിണറുകളിലെ വെള്ളം വറ്റി. മറ്റു പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത് ജയിലിന് സമീപത്തെ പാറക്കുളത്തിൽനിന്നാണ്. ഇതും വറ്റിയതോടെ തടവുകാരുടെ രണ്ടു നേരത്തെ കുളി ഒരുനേരമാക്കി അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 250ഓളം അന്തേവാസികൾക്കും ജയിൽ ഉദ്യോഗസ്ഥർക്കുമാണ് പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം വേണ്ടത്. ജില്ല ജയിലിനുമുന്നിലെ ഫുഡ് കൗണ്ടറിലേക്കുള്ള ചപ്പാത്തി, കറി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ പാചകത്തിന് ജയിൽ വകുപ്പിനുകീഴിലുള്ള കിണറ്റിലെ വെള്ളമാണ്…
തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ
കീഴ്മാട്: തരിശുഭൂമികളിൽ വീണ്ടും നെല്ലുവിളയിച്ച് ശ്രദ്ധേയരാവുകയാണ് യുവ കർഷകർ. കാൽനൂറ്റാണ്ടിലധികം തരിശായിക്കിടന്ന കീഴിമാടിന്റെ നെല്ലറകളായിരുന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കുട്ടമശ്ശേരിയിലെ യുവകർഷകരുടെ നേതൃത്വത്തിൽ 2022ലാണ് നെൽകൃഷി ആരംഭിച്ചത്. ഈ കൃഷി വൻ വിജയമായിരുന്നു. ഈ വർഷം തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള, വർഷങ്ങളായി തരിശുകിടന്നിരുന്ന തുമ്പിച്ചാൽ പാടത്തെ 10 ഏക്കറിലും വട്ടച്ചാലിലെ 10 ഏക്കറിലും യുവകർഷക ദമ്പതികളായ ശ്രീജേഷ്, ശ്രുതി ശ്രീജേഷ്, കുശൻ, ധന്യ കുശൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി. വട്ടച്ചാൽ പാടത്ത് സൂര്യ പുരുഷസഹായ സംഘം അംഗങ്ങളായ…
കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കാളിയാർ-കക്കടാശേരി റോഡ് അപകടപാതയായി മാറുന്നു. കക്കടാശേരി മുതൽ-മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങളിൽ പുന്നമറ്റം മേഖലയിൽ മൂന്നു കിലോമീറ്ററാണ് പൂർത്തിയാകാനുള്ളത്. 86 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിലെ അശാസ്ത്രീയ നിർമാണവും വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരാഴ്ചക്കിടെ രണ്ട് ബൈക്ക് യാത്രികരുടെ ജീവനും റോഡിൽ പൊലിഞ്ഞു. നിർമാണം പൂർത്തിയായ…
കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ സീലിങ്, പ്ലാസ്റ്ററിങ്, പെയിന്റിങ് എന്നിവക്കായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിമുകൾ ഇലട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ…
വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11, 12 വാര്‍ഡുകളിലാണ് രോഗികള്‍ അധികമുള്ളത്. 96 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നാല്പതോളം പേര് വീടുകളില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ കരള്‍ മാറ്റി വെക്കേണ്ട അവസ്ഥയാണ്. സ്ഥിതി ഗുരുതരമായവര്‍ കോട്ടയം മെഡിക്കല്‍ കോളജിലും എറണാകുളത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. വെള്ളത്തിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിസ് എ ആണ് സ്ഥിരീകരിച്ചത്. നിര്‍ധനരായ…
യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ടൂർ പരിപാടി അവതാളത്തിലാക്കിയ ട്രാവൽ ഓപറേറ്റർ ആറുലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റ് മൂന്നുപേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജർമനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽനിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവൽ ഓപറേറ്റർ വിദേശയാത്ര വാഗ്ദാനം ചെയ്തത്. എന്നാൽ,…

