Ernakulam News
റോഡിൽ ശൗചാലയമാലിന്യം തള്ളിയ വാഹനം പിടികൂടി
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ചങ്ങാലിമറ്റം റോഡിൽ ശൗചാലയ മാലിന്യം തള്ളിയ വാഹനം മൂവാറ്റുപുഴ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ എം.സി റോഡ് കടന്നുപോകുന്ന പഞ്ചായത്തിലെ ഉന്നക്കുപ്പ, മാറാടി പ്രദേശങ്ങളിൽ എട്ടിടത്താണ് ശൗചാലയമാലിന്യം തള്ളിയത്. പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെ നാട്ടുകാർ രംഗത്തിറങ്ങി കാവലിരിക്കുകയായിരുന്നു. പലതവണ കാവൽ ഇരുന്നെങ്കിലും വാഹനം പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച പുലർച്ച 12.30ഓടെയാണ് മാറാടി കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ-ചങ്ങാലിമറ്റം റോഡിൽ മാലിന്യം തള്ളാൻ വാഹനമെത്തിയത് ശ്രദ്ധയിൽപെട്ട നാട്ടുകാരൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്നേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ
കളമശ്ശേരി : കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ടിക്കറ്റ് വെൻഡിങ്ങ് മെഷിൻ നശിപ്പിക്കുകയും ചെയ്ത യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചെമ്പിട്ട പള്ളിക്ക് സമീപം കെ.സി റോഡിൽ മൊയ്തീൻക്ക വീട്ടിൽ ഇർഫാനാണ് (42) അറസ്റ്റിലായത്. പ്രതി സഞ്ചരിച്ചിരുന്ന ബസ്, സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. കണ്ടക്ടറെയും ഡ്രൈവറെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും കണ്ടക്ടറുടെ കഴുത്തിൽ കിടന്ന ടിക്കറ്റ് വെൻഡിങ്ങ് മെഷിൻ വലിച്ച് പൊട്ടിച്ചെടുത്ത് എറിഞ്ഞ് നാശ നഷ്ടമുണ്ടാക്കുകയും ചെയ്തു. അതോടെ യാത്രക്കാരും…
ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലുവ: എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. മാഞ്ഞാലി സ്വദേശി ഫെബിന്റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി. വാഹനത്തിന്റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.
എം.എം ലോറൻസിന്റെ പൊതുദർശനത്തിനിടെ മർദിച്ചു; റെഡ് വളന്റിയർമാർക്കും ബന്ധുക്കൾക്കും എതിരെ മകൾ ആശയുടെ പരാതി
കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി സംബന്ധിച്ച തർക്കവും കൈയാങ്കളിയുമായും ബന്ധപ്പെട്ട് മകൾ ആശ ലോറൻസ് പരാതി നൽകി. കൊച്ചി കമീഷണർക്കാണ് പരാതി നൽകിയത്. പിതാവിന്റെ പൊതുദർശനത്തിനിടെ വനിതകളടങ്ങിയ സി.പി.എം റെഡ് വാളന്റീയർമാർ തന്നെയും മകനെയും മർദിച്ചെന്ന് ആശ പരാതിയിൽ ആരോപിക്കുന്നു. റെഡ് വാളന്റീയർമാർ മർദിക്കുന്നതിന് ബന്ധുക്കൾ കൂട്ടുനിന്നു. തനിക്കും മകനും സാരമായ പരിക്കുപറ്റി. ശരീരവേദന ഇനിയും മാറിയിട്ടില്ലെന്ന പറയുന്ന പരാതിയിൽ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനനെതിരെയും…
മൂവാറ്റുപുഴ ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം നൽകും
മൂവാറ്റുപുഴ: നിർധനരോഗികൾക്ക് ആശ്വാസമായ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം വിട്ടുനൽകും. ആശുപത്രിക്കുസമീപം നഗരസഭയുടെ കീഴിലെ വണ്ടിപ്പേട്ടയുടെ സ്ഥലമാണ് നൽകുക. ഇവിടെ കെട്ടിടം പണിയുന്നതുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുനിസിപ്പൽ എൻജിനീയറെ കൗൺസിൽ ചുമതലപ്പെടുത്തി. ആശുപത്രി വികസനത്തിന് ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര നടപടി. അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. നൂറുകണക്കിന് രോഗികൾ; നിന്നുതിരിയാൻ ഇടമില്ല…
ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു
പെരുമ്പാവൂർ: പി.പി റോഡിലെ പാത്തിപാലത്തിന് സമീപത്തെ ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നതായി ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് തിങ്കളാഴ്ച സംഘർഷത്തിൽ ഷംസു എന്നയാൾ കൊല്ലപ്പെട്ട സംഭവം. ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി പരിസരങ്ങളിൽ ഇരുന്ന് കുടിക്കുന്നത് പതിവാണ്. ഷോപ് പ്രവർത്തിക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്താണ്. ചുറ്റുമുള്ള വിജനമായ സ്ഥലങ്ങളിൽ സംഘം ചേർന്ന് മദ്യം കഴിക്കുന്നതും വാക്കേറ്റവും അടിപിടിയും ഉണ്ടാകുന്നതും സംബന്ധിച്ച പരാതികൾ ഉയർന്നിട്ടും പൊലീസും ബന്ധപ്പെട്ട അധികാരികളും നടപടിയെടുക്കാറില്ല. നഗരസഭയിലെ സി.പി.എം കൗൺസിലറുടെ കെട്ടിടത്തിലാണ് ബിവറേജസ് പ്രവർത്തിക്കുന്നത്. ഇതുകൊണ്ടാണ്…
പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല
ആലുവ: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. വർഷങ്ങളായി പലപ്പോഴും ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണ്. ഒരിക്കൽ കേടായാൽ മാസങ്ങളോളം നിലച്ചുകിടക്കലാണ് പതിവ്. പിന്നീട്, ആരെങ്കിലും പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ മാത്രമാണ് ഇത് നന്നാക്കൂ. നിരവധി സർക്കാർ ഓഫിസുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ആളുകളെത്തുന്ന ജോയന്റ് ആർ.ടി ഓഫിസ് അടക്കം പ്രധാന ഓഫിസുകളെല്ലാം മുകളിലെ നിലകളിലാണ്. ഭിന്നശേഷിക്കാരും വയോജനങ്ങളുമാണ് ലിഫ്റ്റ് ഇല്ലാത്തതിനാൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ലിഫ്റ്റിന് 18 വർഷത്തിലധികം പഴക്കമുണ്ട്. അതിനാൽ ഇനിയും…
അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോ നവീകരണത്തിന് 30 ലക്ഷം അനുവദിച്ചു
അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. ഡിപ്പോയുടെ നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ അറിയിച്ചു. യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശിപാര്‍ശ നല്‍കിയതെങ്കിലും അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാനുള്ള ശിപാർശ തള്ളുകളായിരുന്നു. കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ അതീവ ശോച്യാവസ്ഥയിലാണ്. മഴക്കാലമാകുമ്പോൾ വെള്ളം കയറി യാര്‍ഡ് കുണ്ടും കുഴിയുമാകുന്ന അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി…
കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു
കിഴക്കമ്പലം: കടമ്പ്രയാറിലേക്ക് ഒഴികിയെത്തുന്ന മലിനജലവും മാലിന്യവും മൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് കൂട്ടത്തോടെ നശിക്കുന്നു. വിവിധ സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും മലിന ജലവും രാസമാലിന്യവും കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ഇതുമൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ അവസ്ഥയിലാണ്. പലപ്പോഴും രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതിനെ തുടര്‍ന്ന് മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും നിത്യസംഭവമാണ്. കേന്ദ്ര -സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലപ്രാവശ്യം കടമ്പ്രയാറിലെത്തുകയും വെള്ളം പരിശോധനക്കായി എടുത്തങ്കിലും മലിനീകരണം എവിടെനിന്നാണന്ന് കണ്ടെത്താനായില്ല.വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും അതിനാല്‍ വെള്ളത്തില്‍ ഇറങ്ങനാകുന്നില്ലെന്നും…
കോളടിച്ച് യാത്രകൾ…
ഓണക്കാലം വ്യാപാര മേഖലക്ക് മാത്രമല്ല പൊതുഗതാഗതത്തിനും ഉണർവ് നൽകിയ നാളുകളാണ്. കെ.എസ്.ആർ.ടി.സി, മെട്രോ എന്നിവ ഓണക്കാലത്ത് മികച്ച നേട്ടം കൊയ്തു. ഓണക്കാലത്തിന് കൂടുതൽ സർവിസുകൾ ഇറക്കി കെ.എസ്.ആർ.ടി.സി നേട്ടം കൊയ്തപ്പോൾ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളടക്കമുള്ളവരും ചേർന്ന് മെട്രോയെയും വാട്ടർ മെട്രോയെയും മുന്നോട്ട് നയിച്ചു. ഓളങ്ങളിൽ ഓടി നേടി വാട്ടർ മെട്രോ ഓണക്കാലത്ത് വാട്ടർ മെട്രോക്കും മികച്ച കലക്ഷനാണ്. മറൈൻ ഡ്രൈവിലെത്തിയ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും വാട്ടർ മെട്രോയിൽ കയറിയ ശേഷമാണ് മടങ്ങിയത്. 20 രൂപക്ക് കൊച്ചിയിലും വൈപ്പിനിലേക്കുമുള്ള…

