Ernakulam News
പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല
മൂവാറ്റുപുഴ: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് ആവശ്യമുയർന്ന പദ്ധതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയായിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് മൂന്നു വർഷം മുമ്പ് പഞ്ചായത്ത് സംസ്ഥാന സർക്കാറിന്റെ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയിൽ പെടുത്തി ചിറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിച്ചു. 1.4 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 60 ശതമാനം സംസ്ഥാന സർക്കാറും ബാക്കി തുക പഞ്ചായത്തും മുടക്കുന്ന…
അപകടം ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ ഓവര്‍ടേക്കിങ്
പെരുമ്പാവൂര്‍: വാഹനങ്ങളുടെ ഓവര്‍ടേക്കിങ് മൂലം പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ അപകടം പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിലിന്റെ ബൈക്കില്‍ ഇടിച്ചു. ഡ്യൂട്ടിക്കു പോകുകയായിരുന്ന അഖില്‍ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ലോറിയുടെ അടിയില്‍പ്പെട്ട ബൈക്ക് തകര്‍ന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നും തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഭാഗത്ത് വാഹനങ്ങള്‍ ക്രമം പാലിക്കാനും…
പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും വഴിയിലേക്ക് പൊട്ടിവീണും ജനത്തിന് ഭീഷണി ഉയർത്തി കേബിളുകൾ
കൊച്ചി: വഴിയിലേക്ക് പൊട്ടിവീണും പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും ജനത്തിന് ഭീഷണി ഉയർത്തുന്ന കേബിളുകൾ കൊച്ചിയുടെ മുഖമായി മാറിയിട്ട് കാലമേറെയായി. ഹൈകോടതി ഇടപെട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വ്യാഴാഴ്ചയും വാഹനം തട്ടി റോഡിൽ പൊട്ടി വീണ കേബിളുകൾ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കി. അപകടകരമായി കിടക്കുന്ന കേബിളുകൾ അതാത് സ്വകാര്യ കമ്പനികൾ പോസ്റ്റുകളിൽനിന്ന് ഒഴിവാക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഇടക്ക് നീക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. ഏത് സ്വകാര്യ കമ്പനിയുടേതാണെന്ന് പോലും അറിയാത്ത കേബിളുകൾ പലയിടത്തും അവശേഷിക്കുന്നു. കൊച്ചി നഗരത്തിൽ മാത്രമല്ല, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ…
പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ
പള്ളിക്കര: കുന്നത്തുനാട്-വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ. റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വളവുള്ള റോഡിൽ പലഭാഗത്തും എതിരെ വരുന്ന വാഹനങ്ങളെ തൊട്ടടുത്ത് എത്തുമ്പോഴാണ് കാണാനാവുക. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് ഏറ്റെടുത്ത് ഇൻഫോപാർക്ക് നൽകിയ റോഡ് വളവുകൾമൂലം സഞ്ചാരയോഗ്യമല്ലെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. റോഡിന് ആവശ്യത്തിന് വീതിയുമില്ല. രണ്ട് വാഹനങ്ങൾ പരസ്പരം കടന്നുപോകാനാവാത്ത അവസ്ഥയാണ്. അതിനിടയിൽ വളവുകൾ കാരണം റോഡിൽ പലഭാഗത്തായി ഹമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.…
തീരത്തടിഞ്ഞ ചെരിപ്പുകൾ കൊണ്ട് കടപ്പുറത്ത് സെൽഫി പോയന്റ്
ഫോർട്ട്കൊച്ചി: കടൽതീരത്തെ മാലിന്യത്തിൽനിന്ന് ശേഖരിച്ച ചെരിപ്പുകൾ ഉപയോഗിച്ച് തീരശുചീകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആകർഷകമായ സെൽഫി പോയന്റുകൾ ഒരുക്കി. ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും പ്ലാൻ അറ്റ് എർത്തും ചേർന്നാണ് ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ സെൽഫി പോയൻറുകൾ ഒരുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്സി എം.എൽ.എ, ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. മീര, ജില്ല ടൂറിസം സെക്രട്ടറി…
സഞ്ചാരികളേ വരൂ, മണിയന്ത്രംമുടിയിലേക്ക്
മൂവാറ്റുപുഴ: പ്രകൃതിഭംഗി ആസ്വദിച്ച്, കുളിർക്കാറ്റുമേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാൻ മണിയന്ത്രം മുടിയിലേക്ക് പോയാലോ. രസതന്ത്രം പാറയിലൂടെയുള്ള നടത്തത്തിനുപുറമെ മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയുമൊക്കെ കണ്ട് അപൂർവ പക്ഷികളുടെ കലപില ശബ്ദവും ആസ്വദിച്ച് കുറേനേരം ഇരിക്കാൻ മണിയന്ത്രംമുടി സഞ്ചാരികളെ വിളിക്കുകയാണ്. ജില്ലയുടെ കിഴക്കേ അറ്റത്ത് ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന മഞ്ചള്ളൂർ പഞ്ചായത്തിലെ മണിയന്ത്രംമുടിയിലേക്ക് നിരവധിപേരാണ് എത്തുന്നത്. ‘രസതന്ത്രം’ സിനിമയിലൂടെ പ്രശസ്തമായ രസതന്ത്രം പാറയുടെ മുകളിൽ കയറാനും മലമുകളിലെ ഇളങ്കാറ്റും കുളിരും ആസ്വദിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്.…
നിരത്തുകൾ കൊലക്കളങ്ങൾ…
കൊച്ചി: അശ്രദ്ധയും അമിതവേഗവും കാരണം നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. ജില്ലയിൽ പത്തുമാസത്തിനിടെ 5,278 അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 367 പേർക്കാണ്. 6,436 പേർക്കാണ് പരിക്കേറ്റത്. ചെറിയ അശ്രദ്ധപോലും ജീവൻ അപഹരിച്ച കാഴ്ചയാണ് റോഡപകടങ്ങളുടെ കാര്യത്തിൽ കാണുന്നത്. എറണാകുളം സിറ്റിയിൽ മാത്രം 125 പേർ ആറു മാസക്കാലയളവിൽ മരണപ്പെട്ടു. എറണാകുളം റൂറലിൽ 242 പേരാണ് മരിച്ചത്. 990 പേർക്ക് ഗുരുതര പരിക്കേറ്റു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്…
തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം; അനങ്ങാപ്പാറയായി ജല അതോറിറ്റി
പറവൂർ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനുൾപ്പെടെ കാര്യക്ഷമമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജല അതോറിറ്റി വീഴ്ച വരുത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തീരദേശ പഞ്ചായത്തുകളിൽ ഉൾപ്പെടെ പറവൂരിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫിസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയിട്ടും പരിഹാരം മാർഗം കണ്ടെത്തിയിട്ടില്ല. ചൊവ്വരയിലെ പമ്പിങ് തകരാറാണെന്ന സ്ഥിരം മറുപടിയാണ് പറവൂരിൽ നിന്ന് ലഭിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി പമ്പിങ് നിർത്തി വെച്ച് പണി നടത്തിയതായി അറിയിപ്പുണ്ടായിട്ടും കുടിവെള്ള ക്ഷാമം…
സ്റ്റിയറിങ് തകരാർ പരിഹരിച്ചപ്പോൾ സ്റ്റാർട്ടറിന് തകരാർ; ‘സേതുസാഗർ’ വീണ്ടും പണിമുടക്കി
വൈപ്പിൻ : ഫോർട്ട്കൊച്ചി-വൈപ്പിൻ റൂട്ടിൽ രണ്ട് റോ റോ സർവിസുകളിൽ സേതുസാഗർ -2 സ്റ്റാർട്ടർ തകരാറിനെ തുടർന്ന് സർവിസ് നിർത്തി. സ്റ്റിയറിങ് തകരാറിനെ തുടർന്ന് ഒരു മാസത്തിലധികം സർവിസ് നിർത്തിവച്ച ശേഷം കഴിഞ്ഞയാഴ്ചയായിരുന്നു പുനഃരാരംഭിച്ചത്. എന്നാൽ തിങ്കളാഴ്ച മുതൽ സ്റ്റാർട്ടർ തകരാറായതിനെ തുടർന്ന് വീണ്ടും സർവിസ് നിർത്തി. സേതുസാഗർ – 1 മാത്രമാണ് ഇപ്പോൾ സർവിസിനുള്ളൂ. അടിക്കടി റോ റോ സർവിസുകൾ തകരാറിലാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടു റോ റോയും പ്രവർത്തിക്കുന്നുണ്ടെന്ന് കരുതി നിരവധി യാത്രക്കാരാണ്…
ഡീക്കൻമാരുടെ തിരുപ്പട്ടം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് സിറോ മലബാർ സഭ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങളെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിറോ മലബാർ സഭ പ്രസ്താവനയിൽ അറിയിച്ചു. ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാമെന്ന് സന്നദ്ധതയറിയിക്കുന്ന പ്രഖ്യാപനം ഒപ്പിട്ടു നൽകുന്ന ഡീക്കന്മാർക്ക് പട്ടം നൽകാമെന്നാണ് ചർച്ചയിൽ ധാരണയായത്. ഇപ്രകാരം, ഡീക്കന്മാർ സമ്മതപത്രം നൽകുന്നതിനനുസരിച്ച് അവർക്ക് തിരുപ്പട്ടം നൽകാനുള്ള സന്നദ്ധത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ അറിയിച്ചിട്ടുള്ളതാണെന്നും ഇതു സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും സിറോ മലബാർ സഭ മീഡിയ കമീഷൻ അഭ്യർഥിച്ചു.

