Ernakulam News

  • വിമാനത്താവളത്തിൽ സുരക്ഷാപ്രശ്നമായി കുരങ്ങ്; പിടികൂടാനായില്ല

    വിമാനത്താവളത്തിൽ സുരക്ഷാപ്രശ്നമായി കുരങ്ങ്; പിടികൂടാനായില്ല

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങൻ. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഗേറ്റിലെ പാല മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടത്. പിന്നീട് ഇത് റൺവേ പരിസരത്തേക്കും ചാടാൻ തുടങ്ങിയതോടെ സുരക്ഷാ പ്രശ്നമായി മാറി. വനംവകുപ്പധികൃതർ എത്തിയെങ്കിലും ടെർമിനലിന്‍റെ മുകളിൽ പല ഭാഗങ്ങളിലേക്കും കുരങ്ങ് ചാടി നടക്കുന്നതിനാൽ പിടികൂടുവാൻ കഴിഞ്ഞില്ല. ശ്രമം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. 

    read more

  • ഇന്ന്  അന്താരാഷ്ട്ര വയോജന ദിനം; മാറ്റിനിർത്താതെ ചേർത്ത്പിടിക്കാം

    ഇന്ന് അന്താരാഷ്ട്ര വയോജന ദിനം; മാറ്റിനിർത്താതെ ചേർത്ത്പിടിക്കാം

    കൊച്ചി: മക്കള്‍ ശാരീരികമായി ഉപദ്രവിക്കുന്നു, വീട്ടില്‍ തനിച്ചാക്കി മാറിനില്‍ക്കുന്നു, സ്വത്ത് തട്ടിയെടുക്കുന്നു, കൃത്യമായ ചികിത്സ നല്‍കാതിരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് സാമൂഹികനീതി വകുപ്പിന്‍റെ ഹെൽപ് ലൈൻ നമ്പറുകളിലേക്കും മെയിന്‍റനസ് ട്രൈബ്യൂണലിലേക്കും എത്തുന്നത്. ജില്ലയിൽ ഓരാ വർഷവും അഞ്ഞൂറിനടുത്ത് കേസുകൾ ജില്ലയിലെ മെയിന്‍റനൻസ് ട്രൈബ്യൂണലിലേക്ക് മാത്രം എത്തുന്നുണ്ട്. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകളിൽനിന്ന് ബോധ്യമാകും. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് കേസുകൾ വർധിക്കാൻ കാരണമെന്നും കൃത്യമായ ഇടപെടിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുന്നുണ്ടെന്നും സാമൂഹിക നീതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സ്വത്ത്…

    read more

  • ബസ് ആംബുലൻസിനും കണ്ടെയ്നറിനും പിന്നിലിടിച്ചു നിരവധി പേർക്ക് പരിക്ക്

    ബസ് ആംബുലൻസിനും കണ്ടെയ്നറിനും പിന്നിലിടിച്ചു നിരവധി പേർക്ക് പരിക്ക്

    കൊച്ചി: വല്ലാർപാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ആംബുലൻസിനും കണ്ടെയ്നർ ലോറിക്കും പിന്നിലിടിച്ചു. ബസ് യാത്രക്കാരുൾപ്പെടെ 20ലേറെ പേർക്ക് പരിക്കേറ്റു. വല്ലാർപാടം ഡി.പി. വേൾഡ് കമ്പനിയുടെ രണ്ടാം ഗേറ്റിനു സമീപം തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. എറണാകുളത്തുനിന്ന് ചാപ്പ കടപ്പുറം വഴി ഞാറക്കലിലേക്ക് പോകുന്ന ചീനിക്കാസ് എന്ന ബസ് രണ്ടാം ഗോശ്രീ പാലം കഴിഞ്ഞ് മുന്നോട്ട് പോകവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ആംബുലൻസിലും കണ്ടെയ്നറിലും ഇടിച്ചു. റോഡിലെ കുഴികൾ മൂലമാണ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് സൂചന.…

    read more

  • വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

    വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

    കൊച്ചി: അങ്കമാലിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48), മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. മിന്നലേറ്റ് വീട്ടിലെ…

    read more

  • നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം; 2.5 ലക്ഷം പിഴ ചുമത്തി

    നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം; 2.5 ലക്ഷം പിഴ ചുമത്തി

    വൈപ്പിൻ: നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‍റെ ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷന് സമീപം നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ‘അറഫ’ എന്ന യന്ത്രവത്കൃത ബോട്ട് പിടികൂടി. 2.5 ലക്ഷം രൂപ പിഴ ചുമത്തി. നിരോധിത മേഖലയിൽ നിന്ന് ബി.പി.സി.എൽ മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പെലാജിക് വല പിടിച്ചെടുത്തു. അഞ്ച് വർഷത്തിനുള്ളിൽ ഈ നിരോധിത മേഖലയിൽ മത്സ്യ ബന്ധനം നടത്തിയ എല്ലാ യാനങ്ങളും ബി.പി.സി.എൽ പിടിച്ചെടുത്ത് ഫിഷറീസ്…

    read more

  • എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    കളമശ്ശേരി :എച്ച്.എം.ടി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയും യോഗം ചേർന്നുമാണ് പരിഷ്കാരത്തിന് അന്തിമ രൂപം നൽകിയത്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു ഭാഗത്തേക്കുള്ള ഗതാഗതം വൺവേ ആയി ചുരുക്കി ഗതാഗതക്കുരുക്ക്…

    read more

  • അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    കൊച്ചി: പലവിധ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്തയിലേക്ക് വീണുപോകുന്ന ആളുകളുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടെ ജില്ലയിൽ പത്തിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതലും യുവാക്കളാണ് ജീവൻ അവസാനിപ്പിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതിന്‍റെ ആവശ്യകതയാണ് ഈ മരണങ്ങൾ ഓർമിപ്പിക്കുന്നത്. തുറന്ന് സംസാരിച്ചും മറ്റുള്ളവരുടെ വിഷമങ്ങൾ അറിഞ്ഞ് സഹായിച്ചും അമൂല്യമായ ജീവിതത്തെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ടുപോകാനാകുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ആത്മഹത്യകൾ ആവർത്തിക്കുമ്പോൾ…

    read more

  • ഇവർ പുഴയുടെ കാവൽക്കാർ

    ഇവർ പുഴയുടെ കാവൽക്കാർ

    മൂവാറ്റുപുഴ: തെളിനീർ ഒഴുകുന്ന മൂവാറ്റുപുഴയാർ മാലിന്യ വാഹിനിയായതോടെ പുഴയുടെ വീണ്ടെടുപ്പിന് ഒരു കൈ സഹായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പായിപ്ര ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഒന്നുപോലെ മികവ് പുലർത്തുന്ന ഇവിടത്തെ വിദ്യാർഥികൾക്ക് ഉപദേശങ്ങളും പ്രോത്സാഹനവുമായി അധ്യാപകരും രംഗത്തുണ്ട്. നദികളെയും പുഴകളെയും കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകൾ തേടി മൂവാറ്റുപുഴയാർ സന്ദർശിച്ചപ്പോഴാണ് മലിനീകരണം കുട്ടികൾക്ക് ബോധ്യമായത്. ആശയങ്ങളും അനുഭവങ്ങളും സ്കൂൾ സോഷ്യൽ സർവിസ് സ്കീമിൽ പങ്കുവെച്ചപ്പോൾ പുഴയോരം ശുചീകരിക്കാനും പരിസ്ഥിതി സംഘടനകളെ പങ്കെടുപ്പിച്ച് മാലിന്യപ്രശ്നം…

    read more

  • പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോസർവേയിൽ 83 സസ്യ ഇനങ്ങളും 23 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി. ഇതിന്‍റെ റിപ്പോർട്ട് സർവേസംഘം പഞ്ചായത്ത് പ്രസിഡന്‍റിന് സമർപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ഫോറസ്റ്റ് ക്ലബ്, ഫോറസ്റ്റ് ക്ലബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവേ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് രാവിലെ ഏഴുമുതൽ 11 വരെ നീണ്ട പ്രാഥമിക സർവേയിൽ 40 സസ്യ കുടുംബങ്ങളിലെ 83 സസ്യ ഇനങ്ങളെ കണ്ടെത്താനായി. 83…

    read more

  • കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    പെരുമ്പാവൂര്‍: കൊമ്പനാട് വില്ലേജ് ഓഫിസില്‍ ഓഫിസറില്ലാതായിട്ട് മാസങ്ങളാകുന്നു. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മേയ് 31ന് വിരമിച്ചശേഷം പകരം ആളെ നിയമിച്ചിട്ടില്ല. മൂന്നുമാസത്തിലധികമായി ഓഫിസര്‍ ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. കോടനാട്, അശമന്നൂര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പൊങ്ങന്‍ചുവട് ഗിരിവര്‍ഗ കോളനിയിലുള്ളവരുടെ ആശ്രയമാണ് വില്ലേജ് ഓഫിസ്. കോളനിയിലുള്ളവര്‍ മണിക്കൂറുകള്‍ താണ്ടി വില്ലേജ് ഓഫിസിലെത്തുമ്പോള്‍ ഓഫിസര്‍ ഇല്ലെന്ന കാരണത്തില്‍ തിരിച്ചുപോകുകയാണ്. വിദ്യാര്‍ഥികളുടെ പഠനാവശ്യം, ലോണ്‍, ധനസഹായം, ചികിത്സാ സഹായം തുടങ്ങിയവക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും വസ്തു…

    read more