Ernakulam News
അണക്കോലി തുറയില്‍ മലിനജലം; നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു
അണക്കോലി തുറയിലെ വെള്ളം മലിനമായ നിലയില്‍ പെരുമ്പാവൂര്‍: കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളുടെ പരിധിയിലെ അണക്കോലി തുറ മലിനമായി വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയെന്ന് ആക്ഷേപം. ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമലയുടെ താഴെയുള്ള അഞ്ച് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന അണക്കോലി തുറയിലേക്ക് സമീപത്തെ അരിക്കമ്പനികളിലെ വെള്ളം തുറന്നുവിട്ട് കാലങ്ങളായി മലിനമായ സ്ഥിതിയാണ്. ഇവിടെനിന്ന് മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട് ഈസ്റ്റ് ഒക്കല്‍ സ്കീം വഴി 40 എച്ച്.പിയുടെയും 25 എച്ച്.പിയുടെയും രണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കുന്നക്കാട്ട് മലയിലെ കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.…
വേലിയേറ്റ വെള്ളപ്പൊക്കത്തിൽ മുങ്ങി തീരപ്രദേശം
വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങിയ കുഴുപ്പിള്ളി-പള്ളത്താംകുളങ്ങര ബീച്ച് റോഡ് വൈപ്പിൻ: വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ആളുകൾ ബന്ധുവീടുകളിലും മറ്റും അഭയം തേടി. ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് അണിയിൽ നെടുങ്ങാട് റോഡ് ഒരാഴ്ചയായി വെള്ളക്കെട്ടിലാണ്. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച്റോഡ് പൂർണമായും വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങി. റോഡിന്റെ ഉയരക്കുറവാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഈ…
ഒക്കല്‍ പഞ്ചായത്ത്; കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിൽ ചേരിപ്പോര്, ഭരണം സ്തംഭനാവസ്ഥയിൽ
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ചേരിപ്പോര് ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ആക്ഷേപം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഒരുവശത്തും ചിലർ മറ്റൊരു ചേരിയിലുമായി നീങ്ങുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ഇത് ബാധിക്കുകയാണെന്നാണ് മുറുമുറുപ്പ്. പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയില്ലാതായിട്ട് മാസങ്ങളായി. പ്രസിഡന്റിനെതിരെയുള്ളവർ വൈസ് പ്രസിഡന്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണമുയർത്തുന്നു. പഞ്ചായത്തിനുകീഴിലെ റോഡ് വികസനത്തിന് അനുവദിച്ച മെയിന്റനൻസ് ഗ്രാന്റ് അംഗങ്ങളെ അറിയിക്കാതെ വകമാറ്റി ചെലവഴിക്കാൻ നീക്കം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ചേർന്ന…
ഒറ്റവർഷം; നമ്മുടെ നിരത്തിൽ ഒരുലക്ഷത്തോളം പുത്തൻ വാഹനം
കൊച്ചി: പോയവർഷം ജില്ലയിൽ നിരത്തിലിറങ്ങിയത് ലക്ഷത്തിനടുത്ത് വാഹനങ്ങൾ. ആകെ 97,022 വാഹനമാണ് 2024ൽ ജില്ലയിലെ വിവിധ ആർ.ടി.ഒ, സബ് ആർ.ടി.ഓഫിസുകളിലൂടെ രജിസ്റ്റർ ചെയ്യപ്പെട്ടത്. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ആർ.ടി ഓഫിസുകളിലൊന്നായ എറണാകുളത്തിന് കീഴിൽ മാത്രം 2024ൽ കാൽലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്; കൃത്യമായി പറഞ്ഞാൽ 24,797. സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്റെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് എറണാകുളത്തിന്. എന്നാൽ, സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിൽ കെ.എൽ 07 ഒന്നാം നമ്പറാണ്. സംസ്ഥാന ഖജനാവിന് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കാര്യത്തിലും എറണാകുളമാണ്…
എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
ആസിഫ് അലി നെടുമ്പാശ്ശേരി: നൂറുഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽനിന്ന് വന്ന ബസിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി…
ആലുവയിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം
പണവും സ്വർണവും സൂക്ഷിച്ച അലമാരയിലെ വസ്ത്രങ്ങളും മറ്റും മോഷ്ടാക്കൾ പുറത്തേക്കിട്ട നിലയിൽ ആലുവ: ആലുവയിൽ പട്ടാപ്പകൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച രാവിലെ 11.30നും വൈകീട്ട് അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹീം കുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടര ലക്ഷം രൂപയും 40 പവനുമാണ് നഷ്ടമായത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്. പഴയ കെട്ടിടങ്ങൾ…
ജില്ലയിൽ കഴിഞ്ഞ വർഷം195 ഗാർഹിക പീഡനക്കേസ്
കൊച്ചി: കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 195 ഗാർഹിക പീഡനക്കേസുകൾ. കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴിയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, മൂന്ന് വർഷത്തെ ശരാശരി കണക്കെടുക്കുമ്പോൾ സ്നേഹിത വഴി റിപ്പോർട്ട് ചെയ്യുന്ന ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ, നേരിട്ട് പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൂടിയാകുമ്പോൾ എണ്ണമിനിയും വർധിക്കും. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാൻ വ്യാഴവട്ടക്കാലം മുമ്പാണ് കാക്കനാട് കേന്ദ്രീകരിച്ച് സ്നേഹിത ആരംഭിച്ചത്. ഇക്കാലയളവിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന…
പൊതുനിരത്തിൽ തള്ളിയ ആശുപത്രി മാലിന്യം സാമൂഹികവിരുദ്ധർ കത്തിച്ചു
സീപോർട്ട്-എയർപോർട്ട് റോഡിന് സമീപം ആശുപത്രിമാലിന്യം കത്തുന്നു കളമശ്ശേരി: സ്വകാര്യ ക്ലിനിക്കിൽനിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ ആശുപത്രി മാലിന്യങ്ങൾ പൊതുനിരത്തിൽ തള്ളിയത് രാത്രിയിൽ സാമൂഹികവിരുദ്ധർ കത്തിച്ചു. കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിനായുള്ള എച്ച്.എം.ടി സ്ഥലത്ത് തള്ളിയ മാലിന്യമാണ് സാമൂഹികവിരുദ്ധർ കത്തിച്ചത്. രാവിലെ മുതലാണ് ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യം കണ്ടത്. തുടർന്ന് നഗരസഭ നടത്തിയ അന്വേഷണത്തിൽ പാലാരിവട്ടം ബൈപാസിലെ സ്വകാര്യ ക്ലിനിക്കിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ക്ലിനിക് ഉടമകൾ സംസ്കരിക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപിച്ചതാണിത്. ഇതനുസരിച്ചുള്ള നടപടികൾ നടത്തിവരവേയാണ് മാലിന്യം കത്തിച്ചിരിക്കുന്നത്.
കളമശ്ശേരി നഗരസഭ; മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിൽ
കളമശ്ശേരി നഗരസഭ ഡമ്പിങ് യാർഡിൽ മാലിന്യം കെട്ടിക്കിടക്കുന്നു കളമശ്ശേരി: വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യനീക്കത്തിൽ വലിയ ക്രമക്കേടുണ്ടെന്ന ആക്ഷേപം ഉയർന്നതോടെ നഗരസഭയുടെ മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിലായി. നീക്കംനിലച്ചോടെ മൂന്നുദിവസമായി ഡമ്പിങ് യാഡിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ മാലിന്യനീക്കത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെ കരാറുകാരൻ അഞ്ചിനകം ലഭിക്കാനുള്ള തുക നൽകിയില്ലെങ്കിൽ മാലിന്യനീക്കം നിർത്തിവെക്കുമെന്ന് കാണിച്ച് നഗരസഭക്ക് കത്ത് നൽകി. അതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം മുതൽ മാലിന്യനീക്കം തടസ്സപ്പെട്ടത്. കരാറിൽ സൂചിപ്പിച്ച വാഹനങ്ങളിൽ…
ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ
ചോറ്റാനിക്കരയിൽ അസ്ഥികൾ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീടും ഫ്രിഡ്ജും തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ. ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലുള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക് ഇന്ന് കൈമാറുമെന്നും ചോറ്റാനിക്കര സി.ഐ മനോജ് പറഞ്ഞു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് സംഭവം. അസ്ഥികൂടം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും മാർച്ചിൽ വീട് പൊളിച്ച് പുതിയ…
