Ernakulam News
മഹാരാജാസ് കോളജ് നാളെ തുറക്കും;സുരക്ഷ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്
മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ആറുമണിക്ക് കോളജ് ഗേറ്റ് അടക്കും, അതിന് ശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുറച്ച് ദിവസം കൂടി കോളജിൽ പൊലീസിെൻറ സാന്നിധ്യമുണ്ടാകും. ഇക്കഴിഞ്ഞ 18നാണ്…
അനധികൃത പാർക്കിങ്; കുട്ടമശ്ശേരി മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം
കീഴ്മാട്: കുട്ടമശ്ശേരി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലെത്തുന്നവർ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മേഖലയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കുട്ടമശ്ശേരി ഭാഗത്തും കീഴ്മാട് സർക്കുലർ റോഡിൽ കുട്ടമശ്ശേരി മുതൽ അന്ധ വിദ്യാലയം വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഇവിടെ പലപ്പോഴും ഒരുദിവസംതന്നെ മൂന്ന് പ്രാവശ്യമായാണ് പരീക്ഷ. അതിനാൽ ഒരു പരീക്ഷ കഴിഞ്ഞിറങ്ങുന്നവരും അടുത്ത പരീക്ഷക്ക് വരുന്നവരും ഒരേസമയം എത്തുമ്പോൾ ഗതാഗതതടസ്സം രൂക്ഷമാകുകയാണ്. രാജഗിരി ആശുപത്രിയിലേക്കുള്ള ആംബുലൻസ് അടക്കം വാഹനങ്ങളും ഗതാഗത തടസ്സത്തിൽപെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളാണ് ഗതാഗതതടസ്സമുണ്ടായത്. ഇതുമൂലം ആലുവ-പെരുമ്പാവൂർ…
പെരുമ്പാവൂര്‍ മേഖലയിൽമയക്കുമരുന്ന് വിൽപനവ്യാപിച്ചതായി ജനകീയ കമ്മിറ്റി
പെരുമ്പാവൂര്‍: മേഖലയില്‍ മയക്കുമരുന്ന് വില്പന ആശങ്കക്കിടയാക്കുന്ന തരത്തില്‍ വ്യാപിച്ചതായി രാഷ്ട്രീയ പാർട്ടി പ്രധിനിധികള്‍. എക്സൈസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്ന ജനകീയ കമ്മിറ്റിയിലാണ് അഭിപ്രായമുയര്‍ന്നത്. എക്സൈസ് വേണ്ടത്ര പരിശോധന നടത്തുന്നുണ്ടൊ എന്നത് സംശയമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുല്‍ കരീം പറഞ്ഞു. ജ്യോതി ജങ്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, പി.പി റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. പലപ്പോഴും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുന്നില്ല. ചെറുകിട കച്ചവടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. നടക്കുന്ന കച്ചവടത്തിന് അനുസൃതമായ അളവില്‍ മയക്കുമരുന്ന്…
കൊച്ചി നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും
കൊച്ചി: നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും. മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 15ാം ധനകാര്യ കമീഷന്റെ ഫണ്ടില്‍നിന്ന് നഗരസഭയില്‍ 38 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ഓരോ കേന്ദ്രത്തിലും ഒരു മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പസ് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ അഞ്ച് വിഭാഗം ജീവനക്കാര്‍ ഉണ്ടായിരിക്കും. പണി പൂര്‍ത്തീകരിച്ച പാടിവട്ടം, അമരാവതി, എളംകുളം, കതൃക്കടവ്, തട്ടാഴം, കരീപ്പാലം തുടങ്ങിയ ജനകീയാരോഗ്യ…
അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ
അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്റെ ഭാര്യ ലളിതയെയാണ് (62) വീടിനകത്തെ ഹാളിലെ സെറ്റിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറിന്റെ ഒരു വശം സെറ്റിയിൽ കെട്ടിയ നിലയിലും മറുവശം കഴുത്തിൽ കുരുങ്ങിയ നിലയിലുമായിരുന്നു. കൊല നടത്തിയതായി സംശയിക്കുന്ന ഭർത്താവ് സംഭവത്തിന് ശേഷം ഒളിവിൽ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മോഹിന്ദ്…
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാൽ ഒരാൾക്ക് 50000 രൂപ വരെ വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാൽ മതിയാകുമെന്നും അറിയിക്കും. ഒരാൾ വീഴ്ചവരുത്തിയാൽ മറ്റുളളവരുടെ പക്കൽ നിന്നും മുതലും പലിശയും ഇടാക്കും.…
ബിസിനസില്‍ പങ്കാളിത്ത വാഗ്ദാനം: സി.പി.ഐ മുൻ ജില്ല സെക്രട്ടറി 45 ലക്ഷം വാങ്ങിയെന്ന് പരാതി
കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.ഐ മുൻ എറണാകുളം ജില്ല സെക്രട്ടറി പി. രാജു 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്റെ പരാതി. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിനുകീഴിലെ ഹോർട്ടികോർപ്പിന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തിച്ച് നൽകി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ രാജുവും ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവർ…
കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. മണികണ്ഠൻ 2018 ൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത്കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.
വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു; മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ
മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ പിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും അയൽവാസികൾ തീയണച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാറാമ്മയും മകൻ ബിജുവും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൻ ജോലിക്ക്…








