Ernakulam News
ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്
ആലുവ: ഓട്ടോറിക്ഷയിൽനിന്ന് വീണ ഏഴു വയസ്സുകാരന് കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന് നിഷികാന്ത് പി.നായര്‍ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി. ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ കുട്ടമശേരി ആനിക്കാട് ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍നിന്ന് വീണാല്‍ ഇത്ര ഗുരുതര പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രദേശത്തെ…
വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു
പറവൂർ: നഗരസഭ പത്താം വാർഡ് വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ബയോ മൈനിങ് വൈകുന്നത് നഗരവാസികളിൽ ഭീതി വളർത്തുന്നു. 150 ഓളം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നിഗമനം. വേനൽ കടുത്തതോടെ തീപിടിത്ത ഭീഷണി നിലനിൽക്കുന്നു. നേരത്തെ ഇവിടത്തെ മാലിന്യത്തിന് തീപിടിച്ചിരുന്നു. ലോക ബാങ്ക് സഹായത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടാണ് ഇവിടെ ബയോ മൈനിങ് നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ബയോ മൈനിങ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. നഗരസഭയുടെ നിരന്തര…
‘108’ ആംബുലന്‍സ് അവശനായ കിഡ്നി രോഗിയെ അവഗണിച്ചു
പെരുമ്പാവൂര്‍: അവശനായ രോഗിയെ 108 ആംബുലന്‍സ് ഡ്രൈവർ അവഗണിച്ചതായി പരാതി. ഇത് സംബന്ധിച്ച് മാറമ്പള്ളി കൂത്തുപറമ്പ് വീട്ടില്‍ കെ.എ. മുബീര്‍ ആരോഗ്യ മന്ത്രി, ഡി.എം.ഒ, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെ കിഡ്നി രോഗിയായ മുബീറിന് പെട്ടെന്ന് ശ്വാസ തടസ്സവും ഛർദിയും ചുമയും അനുഭവപ്പെടുകയായിരുന്നു. ഡയാലിസിസ് നിര്‍ത്തിവെച്ച് വിദഗ്ധ ചികിത്സക്ക് നിലവില്‍ ചികിത്സ നടത്തിവരുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക്…
മണ്ണ് മാഫിയ വീണ്ടും സജീവം
കാലടി: മേഖലയില്‍ ഇടവേളക്ക് ശേഷം മണ്ണ് മാഫിയ വീണ്ടും സജീവം. പൊലീസ്, വില്ലേജ്, റവന്യൂ തുടങ്ങിയ ഉദ്യോഗസ്ഥര്‍ തെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സഥലം മാറി പോവുകയും പുതിയ ഉദ്യോഗസ്ഥര്‍ ചുമതല ഏൽക്കുകയും ചെയ്യുന്ന സമയത്താണ് അനധികൃത മണ്ണ് അടിക്കല്‍ നടക്കുന്നത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുളളവരുടെ സ്ഥലം മാറ്റം മണ്ണ് കച്ചവടക്കാര്‍ മുതലെടുക്കുകയാണ്. നാലാം വാര്‍ഡില്‍ പാട്രിക് ലിങ്ക് റോഡില്‍ (പുഞ്ച ഭാഗത്ത്) പാടശേഖരങ്ങള്‍ നികത്തുന്നുണ്ട്. പുളിയേലിപ്പടി, നെട്ടിനംപ്പിളളി, കുഴിയംപാടം, മാണിക്ക്യമംഗലം, മലയാറ്റൂര്‍, പാറപ്പുറം പൊതിയക്കര, കുറ്റിലക്കര തുടങ്ങിയ ഭാഗങ്ങളില്‍ രാപ്പകല്‍…
നടുക്കം വിട്ടുമാറാതെ
കൊച്ചി: ചൂരക്കാട് പടക്ക സ്ഫോടന വിവരം വാർത്തയായതോടെ വൻ ജനക്കൂട്ടമാണ് ഇവിടേക്കെത്തിയത്. ഇതോടെ തൃപ്പൂണിത്തുറ-പുതിയകാവ് റോഡിൽ ഗതാഗതവും സ്തംഭിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊട്ടാതെ കിടന്ന പടക്കങ്ങൾ നിർവീര്യമാക്കലായിരുന്നു ഇവർക്ക് ഏറെ ദുർഘട ജോലി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അപകടസ്ഥലം വള്ളികെട്ടി തിരിച്ചു. തുടർന്ന് ജീപ്പിലൂടെ മൈക്ക് കെട്ടി ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകി. സമീപ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതോടൊപ്പം ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലുമെത്തിച്ചു. ഇതിനോടകം സിറ്റി പൊലീസ് കമീഷണർ, കലക്ടർ…
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവിസിനുള്ള ഒരുക്കം അവസാന ഘട്ടത്തിൽ
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ റൂട്ടിൽ പരീക്ഷണയോട്ടം നടന്നുവരുകയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പരിശോധനക്ക് തുടക്കമായി. പരിശോധനകൾ ചൊവ്വാഴ്ചയും തുടരും. യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണർ പരിശോധിക്കുന്നുണ്ട്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടേത്.…
തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്; വാക്കേറ്റവും കൈയാങ്കളിയും
കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറിയും രണ്ടുതരം ബജറ്റുകൾ അവതരിപ്പിച്ചത് വിവാദമായി. ഇതേതുടർന്നു ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദവും കൈയേറ്റവും അരങ്ങേറി. നഗരസഭ യോഗം തുടങ്ങിയപ്പോൾതന്നെ സെക്രട്ടറി ടി.കെ. സന്തോഷ് ബജറ്റ് മേശപ്പുറത്ത് വെച്ചു. അപകടം മനസ്സിലാക്കിയ ചെയർപേഴ്സൻ രാധാമണി പിള്ള ബജറ്റ് അവതരിപ്പിക്കാൻ വൈസ് ചെയർമാൻ പി.എം. യൂനുസിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. ബജറ്റ് വായിക്കാൻ എഴുന്നേറ്റ യുനുസിനെ അവർ തള്ളി മാറ്റാൻ ശ്രമിച്ചു. യൂനുസിനെ രക്ഷിക്കാനെത്തിയ ഭരണപക്ഷ കൗൺസിലർമാരുമായി ഇതോടെ പ്രതിപക്ഷം…
അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; രണ്ടു മരണം
തൃപ്പൂണിത്തുറ (കൊച്ചി): അനധികൃത സ്ഫോടകവസ്തു സംഭരണ കെട്ടിടത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുമരണം. 25 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ താലപ്പൊലി ആഘോഷത്തിന് കൊണ്ടുവന്ന വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് നഗരത്തെ നടുക്കിയ ഉഗ്രസ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വെടിക്കോപ്പുകൾ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം…
പടക്കപ്പുരയുടെ പ്രവർത്തനം അനുമതിയില്ലാതെ; സ്ഫോടനത്തിൽ തകർന്നത് നിരവധി വീടുകൾ
തൃപ്പൂണിത്തുറ: ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ ചൂരക്കാട്ട പടക്കപ്പുര പ്രവൃത്തിച്ച അനുമതിയില്ലാതെ. അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരുന്നത്. പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്കപ്പുരയിൽ ഇന്ന് രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില…
തരിശുഭൂമിയിൽ വിത്തിറക്കി യുവകൂട്ടായ്മ
ആലുവ: പ്രഭാത നടത്തത്തിനൊപ്പമുള്ള കൃഷിപ്പണി ആരോഗ്യരക്ഷക്കും വിഷരഹിത പച്ചക്കറി ലഭിക്കാനും ഗുണപ്രദമാകുമെന്ന് തെളിയിക്കുകയാണ് ഉളിയന്നൂരിലെ യുവ കൂട്ടായ്മ. ഉളിയന്നൂർ ജുമാമസ്ജിദിന്റെ കീഴിലുള്ള തരിശ് ഭൂമിയിലാണ് ഇവർ മാതൃക പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. രാവിലെ വ്യായാമത്തിന് ശേഷം ചായക്കടയിൽ ഒത്തുകൂടിയിരുന്ന യുവാക്കളാണ് വാർഡ് അംഗം സിയാദ് പറമ്പത്തോടത്തിന്റെ നേതൃത്വത്തിൽ ഈ ആശയത്തിന് മുന്നിട്ടിറങ്ങിയത്. സ്ഥലം ആവശ്യപ്പെട്ട് ഉളിയന്നൂർ ജുമാമസ്ജിദ് ഭാരവാഹികളായ യൂസുഫ് മൂപ്പുകണ്ടത്തിലിനെയും ബക്കർ മൂലോളിയെയും സമീപിച്ചപ്പോൾ വേണ്ട സഹായസഹകരണങ്ങൾ അവർ നൽകി. കടുങ്ങല്ലൂർ കൃഷിഭവന്റെ ഉദ്യോഗസ്ഥരുടെ മാർഗ നിർദേശത്തോടെയാണ്…

