Ernakulam News

  • അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട കഴികള്‍ അപകട ഭീഷണിയായി. പെരുമ്പാവൂരില്‍ നിന്ന് ആലുവക്ക് പോകുന്ന പുതിയ പാലത്തില്‍ രണ്ടിടത്താണ് ടാറിളകി നീളത്തില്‍ വിള്ളലുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത് പതിവാണ്. അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. നിര്‍മാണ ശേഷം പലപ്പോഴും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അപാകത പരിഹരിച്ചിരുന്നത്. വലിയ വാഹനങ്ങള്‍ പോകുന്നതുകൊണ്ടുള്ള ഇളക്കം മൂലമാണ് വിള്ളലുണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍, നിര്‍മാണത്തിലെ അപാകതയാണ് കാരണമെന്നാണ് ആരോപണം. 2019ല്‍ കോണ്‍ക്രീറ്റ് ഇളകി കമ്പിയെല്ലാം പുറത്തായ…

    read more

  • വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ

    വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ

    നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നു. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.

    read more

  • മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊറുതിമുട്ടി ജനം

    മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊറുതിമുട്ടി ജനം

    കടുങ്ങല്ലൂർ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മുപ്പത്തടം പ്രദേശത്ത് മാസങ്ങളായി തുടരുന്ന പൊടിശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ആഴ്ചകളോളം കുടിവെള്ളം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് വരികയാണ്. എന്നാൽ, പൊടിശല്യത്തിന് ഒരു പരിഹാരവുമില്ല. റോഡ് കുഴിച്ചതിന്റെ ഭാഗമായി മുപ്പത്തടം മില്ലുപടി മുതൽ മുപ്പത്തടം കവല വരെയും പൊലീസ് സ്റ്റേഷൻ റോഡിലും പരിസരത്തും രൂക്ഷമായ പൊടിശല്യമാണ്. നൂറുക്കണക്കിന് കച്ചവടക്കാരും താമസക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. പൊടിശല്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധമുയർന്നപ്പോൾ റോഡ് നനക്കുന്നതിനായി…

    read more

  • ചൂരക്കാട് സ്ഫോടനം;
നാശനഷ്ടങ്ങളുടെ റിപ്പോർട്ട്
കലക്ടർക്ക് കൈമാറി

    ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി

    തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് പൂർണമായും ആറെണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തൃപ്പൂണിത്തുറ നഗരസഭ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായി കണ്ടെത്തിയത്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ജനലുകൾ, മേൽക്കൂര, വാതിലുകൾക്കാണ് കേടുപാടുകൾ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്‍റെ റിപ്പോർട്ട്…

    read more

  • കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കാക്കനാട്: കലക്ടറേറ്റിലെ ജി.എസ്.ടി ഓഫീസിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. യു.പി.എസ്.സി പരീക്ഷ ഡ്യൂട്ടിക്ക് കലക്ടറേറ്റിലെത്തിയ ഡ്രൈവർ ടി.എസ്. ബിജുവാണ് രണ്ടാം നിലയിലെ ജി.എസ്.ടി ഓഫിസിൽ നിന്നും പുകയുയരുന്നത് കലക്ടറേറ്റിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ ഷിജുമോൻ ചാക്കോയെ അറിയിച്ചത്. തുടർന്ന് തൃക്കാക്കര അഗ്നി രക്ഷാസേന കലക്ടറേറ്റിലെത്തി തീ അണക്കുകയായിരുന്നു. അവധി ദിവസമായതിനാൽ ജീവനക്കാർ ആരും ഓഫീസിൽ ഇല്ലായിരുന്നു. തീപിടിത്തത്തെ തുടർന്ന് ഓഫീസ് മേശക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഏതാനും രേഖകളും ഫോട്ടോസ്റ്റാറ്റ് മെഷീൻ, ടേബിൾ ഫാൻ, കമ്പ്യൂട്ടർ മോണിറ്റർ…

    read more

  • യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തിൽ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആലുവ ബിനാനിപുരം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കാരോത്തുകുന്നിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. യുവതിക്കൊപ്പം ലിവിങ്ടുഗതർ ജീവിതം നയിച്ചിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനൽകിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറി…

    read more

  • കോടതി ഇടപെടൽ;
ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    കോടതി ഇടപെടൽ; ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    ആലുവ: വ്യാപാരമേള നടത്തിപ്പിനുള്ള നഗരസഭയുടെ കരാറിൽ കോടതി ഇടപെട്ടതോടെ ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിലായി. മണപ്പുറത്ത് വ്യാപാരമേളയും അമ്യൂസ്മന്‍റ് പാർക്കും നടത്താനുള്ള കരാറിന്‍റെ ഇ -ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കാനാണ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണ ഉത്തരവിന് പുറമെ ഇ- ടെൻഡറിൽ കൂടിയ തുക ക്വോട്ട് ചെയ്ത ഷാസ് എന്‍റർടെയ്ൻമെന്‍റ് കമ്പനിക്ക് കരാർ നൽകാനും നിർദേശിച്ചു. ഇവരെ മറികടന്ന് ഫൺ വേൾഡിന് കരാർ നൽകിയത് റദ്ദാക്കിയാണ് കോടതി നിർദേശം. ശിവരാത്രിക്ക് മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്. കരാർ ലഭിച്ചിരുന്ന ഫൺ…

    read more

  • ചൂരക്കാട് സ്ഫോടനം;
ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    ചൂരക്കാട് സ്ഫോടനം; ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചൂരക്കാട് വടക്കേ ചേരുവാരം നായർ കരയോഗം വക സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിലെ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെയും സ്ക്വാഡ് ടീമിലെ അംഗങ്ങൾ ഉൾപ്പെടെ പതിനൊന്നംഗ ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കേ, അതിന് മുമ്പ് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വെടിമരുന്ന് സ്ഫോടനത്തിലെ പടക്കനിർമാണ തൊഴിലാളികളായ ആനന്ദൻ, വിനോദ്, വിനീത്, വടക്കേ ചേരുവാരം…

    read more

  • സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോതമംഗലം കുത്തുകുഴി വലിയപാറ വടക്കേക്കര വീട്ടില്‍ കുഞ്ഞുമോന്‍റെ മകന്‍ അജേഷ്‌കുമാര്‍ (31), കുത്തുകുഴി മേലേത്തുവീട്ടില്‍ ദേവസ്യയുടെ മകന്‍ ദീപു എം. ദേവസ്യ (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഓടക്കാലി ജങ്ഷനും കളമ്പാടന്‍തൊണ്ടിനും ഇടക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇരുവരും ആക്ടിവ സ്‌കൂട്ടറില്‍ കോതമംഗലത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് കുമളിക്കുപോയ ബസ് ഇടിക്കുകയായിരുന്നു. ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. അജേഷ് സംഭവസ്ഥലത്തും ദീപു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ്…

    read more

  • 26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവം; ബാങ്ക് മാനേജരുടെ കെട്ടുകഥ

    26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവം; ബാങ്ക് മാനേജരുടെ കെട്ടുകഥ

    മൂവാറ്റുപുഴ: ബാങ്ക് മാനേജരുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് 26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവത്തിൽ വഴിത്തിരിവ്. പരാതി ബാങ്ക് മാനേജർ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ മാനേജർ വെള്ളൂർക്കുന്നം സ്വദേശി രാഹുല്‍ മറ്റൊരു ബാങ്കില്‍ നിന്ന് ഏറ്റെടുത്ത 26 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി തന്‍റെ സ്ഥാപനത്തിലേക്ക് തൃക്കഅമ്പലം റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ എതിർ ദിശയിൽ നിന്ന് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മുഖത്ത് മുളകുപൊടിയെറിഞ്ഞ് തട്ടിയെടുത്തെന്നായിരുന്നു പരാതി.…

    read more