Ernakulam News
പെരിയാറിൽ മണൽക്കൊള്ള രൂക്ഷം
ആലുവ: മധ്യകേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിൽ മണൽക്കൊള്ള രൂക്ഷമായി. ഇത് വിശാലകൊച്ചിയുടെയടക്കം കുടിവെള്ളത്തിന് ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുചീകരണ കേന്ദ്രത്തോട് ചേർന്നാണ് മണലൂറ്റ് കൂടുതലും നടക്കുന്നത്. ജലശുചീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കാനുള്ള കാച്ച്മെൻറ് ഏരിയയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രധാനമായും മണൽ വാരുന്നത്. ഈ പ്രദേശത്ത് മാത്രം രാത്രികാലങ്ങളിൽ നിരവധി ലോഡ് മണലാണ് കയറിപ്പോകുന്നത്. അതിനാൽതന്നെ ശുചീകരണ ശാലയിലേക്ക് നല്ല വെള്ളം കിട്ടാതെയാകും. ആഴ്ചകളോളമായി ആലുവ പട്ടണത്തോട് ചേർന്ന പുഴയോരങ്ങളിലാണ് മണൽവാരൽ വീണ്ടും രൂക്ഷമായത്. രാത്രി ഒമ്പതരയോടെ കടത്തുകടവ്…
ഐ.എസ്.എൽ മത്സരം: അധിക സർവിസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി: ബുധനാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കുന്നു. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കും അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് ആയിരിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ…
ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു
ആലുവ: സ്പൈനൽകോഡിലും തലക്കുള്ളിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുമുണ്ടായ ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു. കീഴ്മാട് കുട്ടമശ്ശേരി വട്ടപ്പറമ്പ് വീട്ടിൽ സുലൈമാൻ അമ്പലപ്പറമ്പിന്റെ മകൻ അഷ്റഫിനാണ് രോഗബാധ. അടിയന്തരമായി സ്പൈനൽകോഡിൽനിന്ന് മുഴ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സർജറിയിലൂടെ മാത്രമേ അഷ്റഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന അഷ്റഫ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. ചികിത്സാചെലവിനായി നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു (ചെയർമാൻ – 9496045758), ചാലക്കൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്…
ഏലൂർ ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ
കളമശ്ശേരി: മുൻ ഫാക്ട് സി.എം.ഡി എം.കെ.കെ. നായർ ഏലൂരിൽ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ് സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. സ്കൂൾ നടത്തിയിരുന്ന കമ്പനി ജീവനക്കാർ ഉൾപ്പെട്ട ഫാക്ട് എജുക്കേഷനൽ സർവിസ് സൊസൈറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ സ്കൂൾ തിരികെ ഫാക്ടിനെ ഏൽപിച്ചതിനെത്തുടർന്നാണ് അനിശ്ചിതത്വം. ഇതോടെ എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ 126ഓളം വരുന്ന കുട്ടികളും 26 അധ്യാപകരും ജീവനക്കാരുമാണ് ആശങ്കയിലായത്. ഫാക്ട് പുതിയ ടെൻഡർ ഇടുന്നതിനോ സ്കൂൾ തുടരുമെന്നത് സംബന്ധിച്ചോ ഒരുറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രവുമല്ല, പുതിയ അഡ്മിഷൻ എടുക്കരുതെന്ന…
ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കാക്കനാട്: വാഴക്കാലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ രമാകാന്ത് (27), ലോചൻ സ്വയിൻ (23) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. വാഴക്കാല ഓലിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഇരുവരും ഒന്നരമാസം മുമ്പ് ഒഡിഷയിലേക്ക് മടങ്ങിപ്പോയിരുന്നു. തിരിച്ച് വരുംവഴി വിൽപനക്കായി ട്രെയിനിൽ ഏഴുകിലോ കഞ്ചാവ് എത്തിക്കുകയായിരുന്നു. ഒഡിഷയിൽനിന്ന് ഒരുകിലോ കഞ്ചാവ് 1000 രൂപക്ക് വാങ്ങി കൊച്ചിയിലെത്തിച്ച് 17,000 രൂപക്ക് വിൽക്കുകയായിരുന്നു പതിവ്. നാട്ടിലേക്ക് തിരിച്ചു പോയതുമുതൽ ഇവർ പൊലീസ്…
നിർമാണത്തിൽ അപാകത; മൂവാറ്റുപുഴ-തേനി സംസ്ഥാനപാത അപകടമേഖലയായി
മൂവാറ്റുപുഴ: നിർമാണത്തിലെ അപാകത മൂവാറ്റുപുഴ – തേനി സംസ്ഥാന പാത അപകടമേഖലയായി. ഞായറാഴ്ച രാത്രി റോഡിലെ തഴുവം കുന്നിലെ കൊടും വളവിൽ നിയന്ത്രണം വിട്ടബൈക്ക് 50 അടി താഴ്ചയിലേക്ക്മറിഞ്ഞ് യുവാവ് മരിച്ചതാണ് അവസാന സംഭവം. ഇവിടെ അഞ്ച് പേരാണ് സമീപകാലത്ത് അപകടത്തിൽ മരിച്ചത്. ദിവസവും അപകടം നടക്കുന്നുമുണ്ട്. മൂവാറ്റുപുഴചാലിക്കടവ് മുതൽ – മണ്ഡലം അതിർത്തിയായ പെരുമാങ്കണ്ടംവരെയുള്ള 17 കിലോമീറ്റർ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽപണി പൂർത്തിയായി വരുന്നത്. 85 കോടി രൂപ ചിലവിൽ പണിയുന്ന റോഡിന്റെ…
പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു
തൃപ്പൂണിത്തുറ: എരൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. അഗ്നിശമന സേനയുടെ എറണാകുളം ഗാന്ധിനഗർ സ്ക്യൂബ ഡൈവർമാരായ മിഥുൻ, സിബി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈറ്റില ജലമെട്രോയുടെ 200 കിമി അകലെ നിന്നും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എരൂർ മാടപ്പള്ളി വീട്ടിൽ പോളിൻ്റെ മകൻ മാർട്ടിൻ (45) ആണ് മരിച്ചത്. ഈസ്റ്റർ ദിനത്തിൽ ഉച്ചയ്ക്ക് 1.30നാണ് ഇയാൾ എരൂർ ലേബർ പാലത്തിൻ്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. രാത്രി വരെ…
മുളകുപൊടി കണ്ണിലെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ
പറവൂർ: മുളകുപൊടി കണ്ണിലെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക് ഷാജഹാന്റെ വീടിന് മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്ക് മുളക് പൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. എന്നാൽ, സ്വർണമാണെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടമായിരുന്നു. കവർച്ചക്കിടെ പരിക്കേറ്റ സുഭദ്ര…
വീടുകളുടെ വാതിൽ തകർത്ത് കവർച്ച; അഞ്ചുപവൻ ആഭരണം നഷ്ടമായി
തൃപ്പൂണിത്തുറ: നഗരത്തിൽ വീണ്ടും കവർച്ച. നഗരമധ്യത്തിൽ രണ്ട് വീടുകളുടെ വാതിൽ തകർത്ത് മോഷണം നടത്തി. തൃപ്പൂണിത്തുറ മെയിൻ റോഡ് ശക്തി നഗറിൽ തട്ടിൽ ജോർജിന്റെ വീട്ടിലും കറുകച്ചാൽ സ്വദേശി രാജഗോപാലിന്റെ വീട്ടിലുമാണ് വെള്ളിയാഴ്ച രാത്രി മോഷ്ടാക്കൾ കവർച്ച നടത്തിയത്. അഞ്ച് പവൻ കവർച്ച ചെയ്തു. ജോർജിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മാരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ വീടുകളുടെ മുൻവാതിൽ തിക്കിത്തുറന്നാണ് അകത്ത് കയറിയത്. ജോർജ് ഇരിങ്ങാലക്കുടയിലുള്ള തന്റെ വീട്ടിലേക്ക് പോയതിനാൽ ഭാര്യ പുതിയകാവിലുള്ള സ്വന്തം ഗൃഹത്തിലായിരുന്നു. ശനിയാഴ്ച രാവിലെ…
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: ഹോട്ടലുടമയടക്കം അഞ്ചുപേർ അറസ്റ്റിൽ
കൊച്ചി: ഹോട്ടലില്‍ ഭക്ഷണം ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഹോട്ടലുടമയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കെ.പി.ആര് സെക്യൂരിറ്റി സര്‍വിസില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുക്കുട്ടനാണ് (53) കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ജീവനക്കാരായ അസം സ്വദേശി ഹച്ചിമദീന് (25), പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാഫര്‍ ആലം (18), മുഹമ്മദ് അസ്ലം (18), അസിം (28), ഹോട്ടലുടമ കാസർകോട് സ്വദേശി പി.എം. മുഹമ്മദ് അസ്ലം (50)…

