Ernakulam News
ടാറിങ് ആരംഭിച്ചു; ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം
മൂവാറ്റുപുഴ: ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം. ആട്ടായം-കുറ്റിക്കാട്ടുച്ചാലിൽ പടി-മുളവൂർ റോഡിൽ ടാറിങ് ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മെറ്റിൽ വിരിച്ചിട്ടും ടാറിങ് നടത്താത്തതിനെ തുടർന്ന് പൊടിശല്യം രൂക്ഷമായ മേഖലയിൽ ജനം ദുരിതത്തിലായിരുന്നു. സംഭവം സംബന്ധിച്ച് മാധ്യമം വാർത്തനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ടാറിങ്ങ് ആരംഭിച്ചത്. 2020ൽ റീബിൽഡ് കേരളം പദ്ധതിയിൽപ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. പ്രതിഷേധത്തിനൊടുവിൽ ഈ ജനുവരിയിലാണ് നിർമാണത്തിന് തുടക്കമായത്. എന്നാൽ മെറ്റൽ വിരിച്ചതല്ലാതെ തുടർനടപടി ഉണ്ടായില്ല. പഴയ…
15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടുക്കണമെന്ന് നഗരസഭ
ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ് ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ പേവിഷ ബാധയുടെ ലക്ഷണമൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായുടെ കടിയേറ്റ എല്ലാവരും ആന്റി റാബിസ് വാക്സിൻ തുടർ ഡോസുകൾ മുടക്കം കൂടാതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. എല്ലാവർക്കും ഒന്നാം…
രണ്ടാഴ്ചക്കിടെ റോഡിൽ പൊലിഞ്ഞത് പത്തു ജീവൻ; വിതുമ്പി ജില്ല
കൊച്ചി: ജില്ലയുടെ നിരത്തുകൾ കുരുതിക്കളങ്ങളായപ്പോൾ രണ്ടാഴ്ചക്കിടെ അപകടങ്ങളിൽ പൊലിഞ്ഞത് പത്തു ജീവനാണ്. 11ഓളം പേർ പരിക്കേറ്റ് ചികിത്സ തേടിയിട്ടുമുണ്ട്. കൊച്ചി നഗരത്തിലും എറണാകുളം റൂറലിലും അപകടങ്ങൾ വർധിച്ചതായിരുന്നു കാഴ്ച. എം.സി റോഡ്, ആലുവ-പെരുമ്പാവൂർ റോഡ്, മൂവാറ്റുപുഴ-തേനി സംസ്ഥാന പാത എന്നിവിടങ്ങളിലൊക്കെ അപകടങ്ങൾ പതിയിരിക്കുകയാണ്. അമിതവേഗത മുതൽ അശ്രദ്ധ വരെ വിവിധ കാരണങ്ങളാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവെക്കുന്നത്. അപകടങ്ങളിൽ പെടുന്നതിലധികവും ഇരുചക്ര വാഹനങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും സംസ്ഥാനത്ത് കുറവില്ല. തങ്കളം കാക്കനാട് പാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്…
വേട്ടാമ്പാറ പടിപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പടിപ്പാറയിൽ തുടർച്ചയായ രണ്ടാം ദിവസവും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആയിരക്കണക്കിന് പൈനാപ്പിൾ നശിപ്പിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി നൂറോളം വാഴകളാണ് നശിപ്പിച്ചത്. റോഡിരികിലെ പറമ്പിൽ കയറിയ ആനക്കൂട്ടം ഞാലിപ്പൂവൻ വാഴകൾ തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയായിരുന്നു. തെങ്ങ്, കമുക് തൈകൾക്കും നാശമുണ്ടാക്കി. പറമ്പുടമസ്ഥർ സ്ഥലത്തുള്ളവരല്ല. കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ബ്രഹ്മപുരത്ത് തീ അണയാതെ പ്ലാസ്റ്റിക് മാലിന്യം
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീ പിടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞെങ്കിലും പൂർണമായും തീ അണക്കാനായിട്ടില്ല. മാർച്ച് 28 നാണ് തീ പിടുത്തം ഉണ്ടായത്. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് തിങ്കളാഴച്ച അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് എത്തി തീ അണച്ചിരുന്നങ്കിലും പൂർണമായും അണഞ്ഞിരുന്നില്ല. പിന്നീട് അണക്കാനും ശ്രമം നടന്നില്ല. ഇതേ…
15 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന്; രണ്ടുദിവസം നിരീക്ഷിക്കും
ആലുവ: ടൗണിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ, നായ്ക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്റിനറി സർജൻ പ്രിയ, നായയെ സംരക്ഷിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. രണ്ട് ദിവസം നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി പരിസരത്താണ് 15 ഓളം പേരെ തെരുവുനായ് കടിച്ചത്. ഇതിൽ രണ്ട് പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം…
യു.ഡി.എഫ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി
ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി. ചില സർക്കാർ ഉദ്യോഗസ്ഥരാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിനുള്ളിൽ പോലും സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ്റെ ബോർഡുകളും പ്രചരണ സാമഗ്രികളും നശിപ്പിച്ചതെന്ന് യു.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ്, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, എം.എ.…
ഉദ്ഘാടനം നടത്തിയാൽ മതിയോ? സൗകര്യവും ഒരുക്കണ്ടേ!…
ആലുവ: പുനർനിർമാണം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇപ്പോഴും അസൗകര്യങ്ങളെന്ന് ആക്ഷേപം. 14.5 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു ആധുനിക രീതിയിലുള്ള നവീകരണം. ഇതിനായി അഞ്ചുവർഷത്തിലേറെയാണ് സ്റ്റാൻഡ് അടച്ചിട്ടത്. കാൻറീൻ, ശൗചാലയം, വിശ്രമമുറികൾ, ഓഫിസുകൾ, സ്റ്റാളുകൾ തുടങ്ങി പ്രഖ്യാപിക്കപ്പെട്ടതും അത്യാവശ്യമുള്ളതുമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലില്ലാത്തത്. വലിയ രീതിയിലുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വിശ്രമമുറി, നാല് ടോയ്ലറ്റുകൾ നാല് യൂറിനലുകളുള്ള പുരുഷ വിശ്രമമുറി, നാല് ടോയ്ലറ്റുള്ള സ്ത്രീകളുടെ വിശ്രമമുറി, അംഗപരിമിതർക്കുള്ള ടോയ്ലറ്റ്…
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാർച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂർണമായി അണക്കാനായിട്ടില്ല. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റുകൾ തിങ്കളാഴ്ച തുടർച്ചയായി പരിശ്രമിച്ചെങ്കിലും തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ശ്രമം തുടരുകയാണ്. 28ന് തീപിടിത്തം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശനം പ്രയാസമായതിനാൽ…
മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം; പ്രചാരണായുധമാക്കി ട്വൻറി 20
കൊച്ചി: മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ട്വൻറി 20. കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കൽ സ്റ്റോറാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി വരണാധികാരികൂടിയായ ജില്ല കലക്ടർ അടപ്പിച്ചത്. പ്രദേശവാസികളായ അൽതാഫ്, സുധീർ എന്നിവർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ, നടപടിക്ക് പിന്നിൽ കുന്നത്തുനാട് എം.എൽ.എയും പാർട്ടിയും ആണെന്ന് ആരോപിച്ച് ട്വൻറി 20 രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നത്. പരാതി നൽകിയവർ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളവരാണെന്നതാണ് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിച്ചത്. ഇതോടെയാണ്…

