Ernakulam News
വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
കിടങ്ങൂർ (കോട്ടയം): വിദേശജോലി വാഗ്ദാനംചെയ്ത് കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം പുന്നയ്ക്കൽ പാപ്പാലിൽ വീട്ടിൽ ഷാൻ വർഗീസിനെയാണ് (32) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹംഗറിയിൽ നഴ്സിങ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങി. ഇതുകൂടാതെ, യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ബ്ലാങ്ക് ചെക്ക് വാങ്ങുകയും ചെയ്തു. ഈ ചെക്ക് വഴി…
ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. കണ്ണമാലി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്ഡ്രിന് ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്മ പറമ്പില്‍ വീട്ടില്‍ സാബു (40), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചക്കമാടം ദേശത്ത് പപ്പങ്ങപ്പറമ്പില് വീട്ടില്‍ പി.എന്‍.നാസിഫ് (29) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. 12 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം…
പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ വരുമാനം. 500ഓളം തൊഴിലാളികളുടെ ഉപജീവനമാണില്ലാതായത്. നാൽപതോളം ചീനവലകളിലും 20ലേറെ ചെമ്മീൻകെട്ടുകളിലും രാസമാലിന്യം കലർന്ന ജലം കയറി. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തൽ. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി…
മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്
കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയത്തിലും മറ്റും വ്യവസായിക അടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍…
കനത്ത മഴയിൽ ആലുവ മുങ്ങി
ആലുവ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ ആലുവ മുങ്ങി. ആറു മണിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടു. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് – അൻവർ ആശുപത്രി റോഡ്, ബാങ്ക് കവല -കടത്തുകടവ് റോഡ്, ബ്രിഡ്ജ് റോഡ്, മാർക്കറ്റ് ഭാഗത്തെ ബൈപാസ് അടിപാതകൾ, എറണാകുളം റോഡ്, കെ.എസ്.ആർ.ടി.സി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടായത്.…
മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ
മൂവാറ്റുപുഴ: മഴ ശക്തമായതോടെ ടൗണിലെ കോർമല അടക്കം മണ്ണിടിച്ചിൽ ഭീതിയിൽ. സത്രക്കുന്നിലും പതിവായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന പോയാലിമല, ആറൂർ, ആറൂർ ടോപ്, മീങ്കുന്നം, എലുവിച്ചിറ എന്നിവിടങ്ങളിലും ഭീഷണി നിലനിൽക്കുന്നുണ്ട്. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് കോർമല കുന്നിടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ നിലവിൽ മല അപകടാവസ്ഥയിലല്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാർ ഇന്നും ഭീതിയിലാണ്. ഒമ്പതു വർഷം മുമ്പ് ശക്തമായ മഴയിൽ എം.സി. റോഡിലേക്ക് ഇടിഞ്ഞു വീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്.…
മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു
പെരുമ്പാവൂര്‍: രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു. ചുരത്തോട് കരിയാംപുറത്ത് വീട്ടില്‍ പരേതനായ പുഷ്പാകരന്റെ ഭാര്യ കാർത്യായനിയാണ് (51) മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന പഞ്ചായത്തില്‍ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ 11ന് മഞ്ഞപ്പിത്തം ബാധിച്ച കാർത്യായനിയെ വേങ്ങൂര്‍ സി.എച്ച്.സിയിലും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗം വൃക്കയെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മക്കള്‍: ഹരിത, ഹരീഷ്. രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന…
മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്
പെരുമ്പാവൂര്‍: മയക്കുമരുന്നിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമെതിരെ നടപടികൾ ഊർജിതമാക്കി പൊലീസ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബിവറേജ് ഔട്ടലെറ്റ് പരിസരം, പി.പി റോഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളില്‍ പൊലീസിന്റെ പരിശോധന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 93 കുപ്പി ഹെറോയിന്‍, മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ, 17 കിലോ കഞ്ചാവ്, 15 ഗ്രാമോളം ഹെറോയിന്‍, ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടിയിരുന്നു. ഭൂരിപക്ഷം കേസുകളിലും അന്തര്‍ സംസ്ഥാനക്കാരാണ് പ്രതികള്‍. വ്യാഴാഴ്ച കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപത്തുളള ലോഡ്ജില്‍ അനാശാസ്യം നടത്തിയ…
നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം
മൂവാറ്റുപുഴ: നഗരവാസികളെ ബുദ്ധിമുട്ടിലാക്കി നഗരറോഡ് വികസനം സ്തംഭിച്ചിട്ട് നാല് മാസം പിന്നിട്ടു. കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണിയുടെ കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കോൺട്രാക്ടർ പിൻവാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നീട് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനി കിഫ്ബിക്കു കത്തുനൽകുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ റോഡ് നിർമാണത്തിനുള്ള മറ്റു തടസ്സങ്ങൾ നീക്കാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും ആർ.എം.യു യൂനിറ്റും…
മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി
തോപ്പുംപടി: മത്സരയോട്ടത്തെ തുടർന്ന് രണ്ടു ബസിലെ ജീവനക്കാർ ബസിനുള്ളിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പേടിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. രാത്രി എട്ടോടെ നേവൽ ബേസിന് സമീപമാണ് സംഭവം. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന ഇനിഷ ബസും ഫോർട്ട്കൊച്ചി-ചിറ്റൂർ റൂട്ടിൽ ഓടുന്ന പൊറ്റക്കാട് ബസുമാണ് ഫോർട്ട്കൊച്ചി മുതൽ മത്സരയോട്ടം നടത്തിയത്. ഒടുവിൽ നേവൽ ബസിന് സമീപത്ത് എത്തിയപ്പോൾ ഇനിഷ ബസ് ജീവനക്കാർ പൊറ്റക്കാട് ബസിൽ കയറുകയും ഇരു ബസിലെ ജീവനക്കാർ ഏറ്റുമുട്ടുകയുമായിരുന്നു. സംഭവത്തിൽ ഇനിഷ ബസിലെ…




