Ernakulam News
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി
കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കും. പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം നിർത്തിയതോടെ ജല നിരപ്പ് 34.85 മീറ്ററിൽ നിന്ന് താഴ്ത്തി 32 മീറ്ററായി ക്രമീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബാരേജിന്റെ ആറ് ഷട്ടറുകൾ 4.3 മീറ്റർ ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കി. ക്രമീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യും. മഴ ശക്തമാകുന്ന സമയത്ത് ഘട്ടംഘട്ടമായി 15 ഷട്ടറുകളും ഉയർത്തും. ജലവിതാനം താഴ്ത്തുന്നതും പ്രതികൂല…
ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം വിൽപ്പന സജീവം
കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വള വിൽപന സജീവം . ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്. സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികൾ വ്യാജ ജൈവ വളം എത്തിക്കുന്നത്. സർക്കാർ ഫാമിലെ വളമാണെന്നതിന് ലേബലോ ഏജൻസിക്കാരുടെ കൈവശം ആധികാരികമായ രേഖകളോ ഇല്ല. കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ സൗത്ത് റെസിഡൻറ്സ് പ്രദേശത്ത് പതിവായി ജൈവവളമെന്ന പേരിൽ ചാക്കിൽ നിറച്ച മാലിന്യം വാഹനങ്ങളിലെത്തിച്ച് അട്ടിയിട്ട് വെക്കുകയാണ്. മഴക്കാലമായതോടെ ചാക്കിൽ നിന്ന് ദുർഗന്ധം വമിച്ച്…
കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി ഗതാഗത മന്ത്രി
കാലടി: എം.സി റോഡിലെ പ്രധാന പട്ടണമായ കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പരിഹാരം കാണാന്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എത്തി. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കാലടിയില്‍ നടന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും പരിഹാരങ്ങള്‍ മന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു. സിയാലിന്റെ സഹായത്തോടെ മറ്റൂര്‍ ജങ്ഷനില്‍ റൗണ്ട് എബൗട്ട് ഉടൻ സ്ഥാപിക്കും. ചെമ്പിച്ചേരി റോഡില്‍നിന്ന് കനാല്‍ സ്ലാബ് ഇട്ട് നികത്തി മറ്റൂര്‍ മുതല്‍ വണ്‍വേ സംവിധാനം നടപ്പാക്കും. കാലടി മുതല്‍…
കാനകളുടെ ശുചീകരണം കലക്ടർ അധ്യക്ഷനായ വിദഗ്ധ സമിതി ഉറപ്പുവരുത്തണം -ഹൈകോടതി
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് കാരണമാകുന്ന കനാലുകളും കാനകളും ശുചീകരിച്ചെന്ന് കലക്ടർ അധ്യക്ഷനായ വിദഗ്ധ സമിതി ഉറപ്പു വരുത്തണമെന്ന് ഹൈകോടതി. മുല്ലശേരി കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സൗകര്യ ഒരുക്കണം. വെള്ളക്കെട്ട് സാധ്യത വർധിച്ചയിടങ്ങളിൽ നിവാരണപ്രവർത്തനങ്ങൾ തിങ്കളാഴ്ചക്കകം കോർപറേഷൻ പൂർത്തിയാക്കിയെന്ന് കലക്ടർ ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടുന്ന ഹരജികളിലാണ് നിർദേശം. കേടായ സക്കർ കം സക്ഷൻ മെഷീന് പകരം മറ്റൊന്ന് ലഭിച്ചതായി കോർപറേഷൻ കോടതിയ അറിയിച്ചു. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങൾ…
മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ
മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മരിച്ചതെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. അപകടത്തിൽപ്പെട്ട മകൻ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ. സംസ്കാരം ഹൂസ്റ്റണിൽ നടക്കും.
വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
കിടങ്ങൂർ (കോട്ടയം): വിദേശജോലി വാഗ്ദാനംചെയ്ത് കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം പുന്നയ്ക്കൽ പാപ്പാലിൽ വീട്ടിൽ ഷാൻ വർഗീസിനെയാണ് (32) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹംഗറിയിൽ നഴ്സിങ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങി. ഇതുകൂടാതെ, യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ബ്ലാങ്ക് ചെക്ക് വാങ്ങുകയും ചെയ്തു. ഈ ചെക്ക് വഴി…
ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. കണ്ണമാലി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്ഡ്രിന് ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്മ പറമ്പില്‍ വീട്ടില്‍ സാബു (40), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചക്കമാടം ദേശത്ത് പപ്പങ്ങപ്പറമ്പില് വീട്ടില്‍ പി.എന്‍.നാസിഫ് (29) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. 12 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം…
പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ വരുമാനം. 500ഓളം തൊഴിലാളികളുടെ ഉപജീവനമാണില്ലാതായത്. നാൽപതോളം ചീനവലകളിലും 20ലേറെ ചെമ്മീൻകെട്ടുകളിലും രാസമാലിന്യം കലർന്ന ജലം കയറി. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തൽ. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി…
മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്
കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയത്തിലും മറ്റും വ്യവസായിക അടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍…
കനത്ത മഴയിൽ ആലുവ മുങ്ങി
ആലുവ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ ആലുവ മുങ്ങി. ആറു മണിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടു. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് – അൻവർ ആശുപത്രി റോഡ്, ബാങ്ക് കവല -കടത്തുകടവ് റോഡ്, ബ്രിഡ്ജ് റോഡ്, മാർക്കറ്റ് ഭാഗത്തെ ബൈപാസ് അടിപാതകൾ, എറണാകുളം റോഡ്, കെ.എസ്.ആർ.ടി.സി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടായത്.…









