Ernakulam News
നീതി മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിൽ പ്രതിഷേധം
ശ്രീമൂലനഗരം: 100 കോടി രൂപയുടെ തട്ടിപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളംതെറ്റിയ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശ്രീമൂലനഗരം മേത്തര്‍ പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന നീതിമെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിനെതിരെ പ്രതിഷേധം. കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റോക്കെടുപ്പിന്റെ പേരില്‍ 20 ദിവസത്തോളം മെഡിക്കല്‍ ഷോപ് അടച്ചിട്ടിരുന്നു. അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് ശമ്പളം പലപ്പോഴും മുടങ്ങിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വില കുറച്ചാണ് മരുന്ന് നല്‍കിയിരുന്നത്. ഇതിനായി ഫോട്ടോ പതിച്ച കാര്‍ഡുകളും നൽകിയിരുന്നു. നൂറുകണക്കിനാളുകളാണ് ഈ…
887 സ്ഥാപനങ്ങളിൽ പരിശോധന; 53 എണ്ണത്തിന് നോട്ടിസ്
കൊച്ചി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 887 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. പിഴ ഇനത്തിൽ വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് 17,400 രൂപ ഈടാക്കി. പരിശോധനയിൽ 69 ടീമുകൾ പങ്കെടുത്തു. ഏപ്രിലിൽ ഹെൽത്തി കേരളയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിരുന്നു. പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ്…
കോട്ടുവള്ളി വില്ലേജ് ഓഫിസ് സ്മാർട്ട് അല്ലെന്ന് നാട്ടുകാർ
പറവൂർ: സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തി സ്മാർട്ട് വില്ലേജായി അവതരിപ്പിച്ച കോട്ടുവള്ളി വില്ലേജ് ഓഫിസ് ഒട്ടും സ്മാർട്ട് അല്ലെന്ന് നാട്ടുകാർ. ഓഫിസറടക്കം ജീവനക്കാരുടെ പിന്തിരിപ്പൻ മനോഭാവം വിവിധ സർട്ടിഫിക്കറ്റുകൾക്കായി കയറിയിറങ്ങുന്നവരുടെ മനം മടുപ്പിക്കുന്നതാണ്. ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ നൽകി ദിവസങ്ങളേറെ കാത്തിരിന്നിട്ടും വില്ലേജിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന് കാരണം തിരക്കി എത്തുന്നവർ വില്ലേജ് ഓഫിസറെ കാണണമെങ്കിൽ ഏറെനേരം വരി നിൽക്കണം. എന്നാലും വ്യക്തതയില്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കി അയക്കാറാണ് പതിവ്.…
ചൂർണിക്കര പഞ്ചായത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
ചൂർണിക്കര: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പളളിക്കേരി പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശം. വിവിധ കർഷകരുടെ രണ്ട് ഏക്കറോളം വാഴകൃഷിയാണ് നശിച്ചത്. കുലച്ച വാഴകളാണ് കൂടുതലും ഒടിഞ്ഞുവീണത്. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മുണ്ടേത്ത് ഹമീദ്, പുത്തൻപുരയിൽ അബ്ദുൽ ഖാദർ, മുണ്ടേത്ത് വീരാൻ, മുണ്ടേത്ത് നിഷാദ്, സി.എ. ഹമീദ്, ജലീൽ പുത്തൻപുരയിൽ, കോട്ടേപ്പിള്ളി സുബൈർ, പുത്തൻപുരയിൽ അബൂബക്കർ, കോട്ടേപ്പിള്ളി അഷ്റഫ്, കുഴിക്കാട്ടിൽ അബൂബക്കർ എന്നീ കർഷകർക്കാണ് കനത്ത നഷ്ടമുണ്ടായത്. വാർഡ് അംഗം…
തകർന്ന സ്ലാബുകൾ അപകട ഭീഷണിയാകുന്നു
പെരുമ്പാവൂര്‍: നഗരത്തില്‍ പല സ്ഥലങ്ങളിലും സ്ലാബ് തകര്‍ന്നു കിടക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. എ.എം റോഡ്, പി.പി റോഡ്, എം.സി റോഡ് എന്നിവിടങ്ങളിലെല്ലാം കാനകളുടെ മുകളില്‍ കിടക്കുന്ന സ്ലാബുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലത് ദ്രവിച്ച് ചെറിയ വിടവുകള്‍ രൂപപ്പെട്ടും ചിലത് ക്രമംതെറ്റിയും പായല്‍ പിടിച്ചും കിടക്കുകയാണ്. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബുകളെല്ലാം കാലപ്പഴക്കം ചെന്നവയാണ്. ഇവ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിക്കുന്നതല്ലാതെ നടപടിയില്ലെന്നാണ് ആക്ഷേപം. കാനകളുടെ മുകളില്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച സ്ലാബുകള്‍ ടൗണിലെ ഇ.എം.എസ് ഹാളിന്റെ…
വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ ജനവാസമേഖലയിൽ
കോതമംഗലം: ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കോട്ടപ്പടി മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപിച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ മാസം പ്ലാച്ചേരിയിൽ കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തി വിട്ട കൊമ്പനാണ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങി നാശമുണ്ടാക്കിയത്. കാട്ടാനശല്യം തടയാൻ സാദാ വൈദ്യുതിവേലിയെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിലയിൽ മേഖലയിൽ വ്യാപകമായി ഹാങ്ങിങ് വൈദ്യുത വേലി സ്ഥാപിച്ചുവരികയാണ്. ഇതിനിടയിലാണ് കാട്ടാനകൾ ഇതും മറികടന്ന് ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. വനം…
അധികൃതർക്ക് നിസ്സംഗത; അപകടക്കെണിയായി ദേശീയപാത
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത അപകടക്കെണിയാകുന്നു. ദേശീയപാതയുടെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന നവീകരണമാണ് പ്രാരംഭഘട്ടമായ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ അപകടഭീഷണി തീർക്കുന്നത്. കാന നിർമാണം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലാണ്. മഴയാരംഭിച്ചതോടെ റോഡിനോട് ചേർന്ന് കുഴിച്ച ഈ കാനകളിൽ വെള്ളം നിറഞ്ഞ് അപകടഭീതി ഉയർത്തുകയാണ്. മതിയായ മുന്നൊരുക്കങ്ങളോ അപകട സുരക്ഷ മാനദണ്ഡങ്ങളോ പാലിക്കാത്ത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയാണ്. തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിലൂടെ മാത്രം ദിവസേന ആയിരക്കണക്കിന്…
നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു
മൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആസാദ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായില്ല. എം.എൽ.എയുടെ വികസന ഫണ്ടിൽപെടുത്തി കഴിഞ്ഞ വർഷമാണ് ആസാദ് റോഡ് നവീകരണത്തിനടക്കം തുക അനുവദിച്ചത്. കീച്ചേരിപടി മുതൽ നഗരസഭാതിർത്തിയായ കെ.എം.എൽ.പി.എസിന് സമീപം വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുക അനുവദിച്ചിരുന്നത്. ഇതിനുപുറമെ ആശ്രമംകുന്ന് റോഡിനും ഇ.ഇ.സി. മാർക്കറ്റ് കവല മുതൽ പുളിഞ്ചോട് വരെയുളള വെള്ളൂർക്കുന്നം -പുളിഞ്ചുവട്…
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി
തൃപ്പൂണിത്തുറ: വേനൽ മഴയെ തുടർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ എല്ലാ തോടുകളിലെയും നീർച്ചാലുകളിലെയും മാലിന്യം നീക്കി വെള്ളം ഒഴുക്ക് സുഗമമാക്കുന്ന നടപടി മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. റെയിൽവേ ലൈനിന് കുറുകെ പുതിയ കലുങ്കുകൾ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം നഗരസഭയുടേയും റെയിൽവേ മെട്രോ അധികൃതരുടേയും സംയുക്ത യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്…
മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം
മരട്: കുണ്ടന്നൂരിൽ കൂട് കൃഷിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിൽ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകൾ കഴിഞ്ഞ ദിവസം മുതൽ ചത്തുപൊങ്ങാൻ തുടങ്ങിയത്. പുഴയിൽ കൂട് മത്സ്യകൃഷി നടത്തുന്നവരുടെയെല്ലാം മത്സ്യങ്ങളും ചത്തുപോയെന്ന് കർഷകർ പറഞ്ഞു. വിളവെടുക്കാൻ പാകത്തിലുള്ള മത്സ്യങ്ങളാണ് ചത്തത്. ഒന്നരക്കിലോ തൂക്കമുള്ള കാളാഞ്ചിയും മുക്കാൽ കിലോ വരുന്ന കരിമീനും ഉൾപ്പെടെ ആയിരത്തിലധികം കിലോയുടെ മീനുകളാണ് നഷ്ടമായത്. കായലിലെ മത്സ്യങ്ങൾ…

