Ernakulam News
എം.ഡി.എം.എയുമായി പിടിയിൽ
മരട്: നെട്ടൂരിലെ ഫ്ലാറ്റിൽ നിന്ന് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ ചെങ്ങളായ് അരിമ്പ്ര പണിക്കരത്ത് വീട്ടിൽ ഷിഫാസ് (30), കണ്ണൂർ ചെങ്ങളായി പരിപ്പായി മുബീൻ (21) എന്നിവരെയാണ് കൊച്ചി ഡാൻസാഫ് സ്ക്വാഡും പനങ്ങാട് പൊലീസും നടത്തിയ പരിശോധനയിൽ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് നെട്ടൂരിൽ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിലെ റൂമിൽ നടത്തിയ പരിശോധനയിൽ ഇവരുടെ കയ്യിൽ നിന്നും ഫ്ലാസ്കിനടിയിലും ഒളിപ്പിച്ച നിലയിൽ 28 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കം; യോഗത്തിൽ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല. മൂവാറ്റുപുഴയാറിൽ വെള്ളപ്പൊക്കഭീതി ഉയർന്ന സാഹചര്യത്തിൽ എം.എൽ.എയുടെ നിർദേശപ്രകാരം വ്യാഴാഴ്ച ആർ.ഡി.ഒ ഓഫിസിൽ വിളിച്ച യോഗത്തിൽനിന്നാണ് അവസാന നിമിഷം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി എം.എൽ.എയെ ഒഴിവാക്കിയത്. ഇത് രാഷ്ട്രീയപ്രേരിതമാണന്ന ആരോപണം ഉയർന്നിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിനുമുമ്പ് ആർ.ഡി.ഒ ഷൈജു ജേക്കബ് എം.എൽ.എയെ വിളിച്ച് പങ്കെടുക്കരുതെന്ന് അഭ്യർഥിക്കുകയായിരുന്നു. മുകളിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇക്കാര്യം പറയുന്നതെന്നാണ് ആർ.ഡി.ഒ അറിയിച്ചത്. അടിയന്തര പ്രാധാന്യമുള്ള യോഗം മാറ്റിവെക്കേണ്ടെന്നും താൻ മാറിനിൽക്കാമെന്നും അറിയിച്ച് എം.എൽ.എ…
അമ്മയെ മർദിച്ച കേസിൽ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്നു ഇയാൾ. മാസങ്ങൾക്കുമുമ്പ് ഇവിടത്തെ അന്തേവാസികളായ നാല് വയോധികർ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നഗരസഭ വയോജനകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് മറ്റൊരു പേരിൽ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ഇയാൾ.
മഴ തുടരുന്നു; വെള്ളക്കെട്ടും
കൊച്ചി: ചൊവ്വാഴ്ച മേഘവിസ്ഫോടനം സൃഷ്ടിച്ച തീവ്രമഴ പെയ്തിറങ്ങിയ ജില്ലയിൽ ബുധനാഴ്ച മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പൊതുവെ കുറവായിരുന്നു. ഈ സമയം ചിലയിടങ്ങളിൽ മാത്രമാണ് നേരിയ മഴ പെയ്തത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ എറണാകുളം നഗരത്തിലടക്കം കനത്ത മഴയുണ്ടായി. ഇതോടെ, മിക്ക റോഡുകളും മുങ്ങി. ഇടപ്പള്ളി, പാലാരിവട്ടം, കളമശ്ശേരി മൂലേപ്പാടം ഭാഗം, കാക്കനാട്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു വെള്ളക്കെട്ട് രൂക്ഷം. നായരമ്പലം പഞ്ചായത്ത് 14ാം വാർഡിൽ മംഗലശ്ശേരിയിൽ…
കടൽക്ഷോഭം: നിരവധി വീടുകളിൽ വെള്ളം കയറി
വൈപ്പിൻ: മഴ കനത്തതിനെ തുടർന്ന് നായരമ്പലം, വെളിയത്താം പറമ്പ്, എടവനക്കാട് പഴങ്ങാട് തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. കടൽത്തിട്ടക്ക് മുകളിലൂടെയും താഴെയുള്ള വിടവുകളിലൂടെയും വൻതോതിൽ വെള്ളം കരയിലേക്ക് കയറി. വെളിയത്താംപറമ്പിൽ പത്തോളം വീടുകളിൽ വെള്ളം കയറി. തിരമാലകൾ ശക്തമായി തുടർന്നാൽ കൂടുതൽ വീടുകൾ വെള്ളത്തിലാകുമെന്ന് തീര്‍ദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എടവനക്കാട് പഴങ്ങാട് തീരത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കലാക്ഷോഭം ബുധനാഴ്ച വൈകീട്ടാണ് ശക്തി പ്രാപിച്ചത്. ഇവിടെയും കടൽ തിട്ട…
സർവകലാശാല തലപ്പത്ത് മൂന്ന് വനിതകള്‍
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രധാന ചുമതലകളില്‍ മൂന്ന് വനിതകള്‍ വരുന്നത് ഇതാദ്യം. വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സുനിത ഗോപാലകൃഷ്ണന്, പ്രഫസര്‍ ഇന്‍ ചാര്‍ജ് ഓഫ് എക്സാമിനേഷന്‍സ് ഡോ. വി. ലിസി മാത്യു എന്നിവരാണ് സർവകലാശാല നിയന്ത്രിക്കുന്നത്. വി.സി ആയിരുന്ന ഡോ. എം.വി. നാരായണന് കോടതി വിധിയെത്തുടര്‍ന്ന് പുറത്താവുകയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. കെ.കെ. ഗീതാകുമാരിക്ക് വൈസ് ചാന്‍സലറുടെ ചുമതല നൽകുകയും ചെയ്തിരുന്നു. വി.സി സ്ഥാനം ഒഴിയുമ്പോള്‍…
തോടുകളിൽ മാലിന്യം നിറഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് ജനങ്ങളും ഉത്തരവാദി -ഹൈകോടതി
കൊച്ചി: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതിൽ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലക്ക് മുകളിലെത്തിയ ശേഷമാണോ അധികൃതർ ഇടപെടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് ദിവസവും തോടുകളിൽ നിന്നും മറ്റും നീക്കുന്നത്. വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആരും തിരിച്ചറിയുന്നില്ല. ജനങ്ങൾ എതിരുനിന്നാൽ എന്ത് നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തിൽ കോടതിക്ക് എന്തുചെയ്യാനാകും. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവർത്തനക്ഷമമാകാത്തതെന്തെന്നും…
പുളിഞ്ചുവട് കവലയിൽ റോഡിലെ ടൈൽ ഇളകി അപകടം പെരുകുന്നു
മൂവാറ്റുപുഴ: അഞ്ചുവർഷംമുമ്പ് കോടികൾ മുടക്കി നവീകരിച്ച മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പുളിഞ്ചുവട് ജങ്ഷനിൽ 800 മീറ്റർ ദൂരം റോഡിലെ ടൈൽ ഇളകി അപകടങ്ങൾ പതിവായി. 2018ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ ചെലവഴിച്ചാണ് മൂവാറ്റുപുഴ – പെരുമ്പാവൂർ റോഡ് നവീകരിച്ചത്. മത്സ്യ മാർക്കറ്റിനുസമീപം സ്ഥിരമായി ഉപ്പും ഐസും ചേർന്ന ജലം വീണ് റോഡ് സ്ഥിരമായി പൊളിഞ്ഞുപോകുന്ന സാഹചര്യം കണക്കിലെടുത്ത് 800 മീറ്റർ ഭാഗം ടൈൽ ചെയ്യുകയായിരുന്നു. അഞ്ചു വർഷത്തിനിടെ യാതൊരു മെയിൻറൻസും ചെയ്യാത്തതിനെ തുടർന്ന്…
ചേന്ദമംഗലം സഹകരണ ബാങ്ക് ക്രമക്കേട്; ഭരണസമിതിയിൽനിന്ന് 20.4 കോടി ഈടാക്കാൻ ഉത്തരവ്
പറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ 20.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 ഭരണസമിതി അംഗങ്ങൾ, മൂന്ന് മുൻ സെക്രട്ടറിമാർ എന്നിവരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ജില്ല സഹകരണ ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ഡി.സി.സി അംഗവും ബാങ്ക് പ്രസിഡന്റുമായ കെ. ശിവശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ, ഭരണസമിതി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, പഞ്ചായത്ത് അംഗങ്ങളായ വി.എം. മണി, ജോമി ജോസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്…
പുനരധിവസിപ്പിച്ചവരുടെ ഫ്ലാറ്റും ചോർന്നൊലിക്കുന്നു; താമസക്കാർ ദുരിതത്തിൽ
മട്ടാഞ്ചേരി: കനത്ത വെള്ളക്കെട്ടിനെ തുടർന്ന് എറണാകുളം ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിൽ നിന്ന് തോപ്പുംപടിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിച്ച താമസക്കാർ ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിനാൽ ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയിൽ നഗരസഭ നിർമിച്ച ഫ്ലാറ്റുകളാണ് കനത്ത മഴയിൽ ചോർന്നൊലിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയായ പ്രീ എൻജിനീയറിങ് ബിൽഡിങ് ടെക്നോളജി പ്രകാരം നിർമിച്ച ഫ്ലാറ്റുകളാണ് ചോർന്നൊലിച്ചത്. 82 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ 75 ഫ്ലാറ്റുകളിലാണ് കോളനി നിവാസികളെ പുനരധിവസിപ്പിച്ചത്. ചോർച്ച മൂലം ഫ്ലാറ്റിൽ താമസിക്കാൻ കഴിയാത്ത…

