Ernakulam News

  • പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണത്തിന് കേന്ദ്രം 171.337 കോടി അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ ഇടറോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനും നവീകരണം നടത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് ബന്നി ബഹന്നാന്‍ എം.പിയും, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയും അറിയിച്ചു. മുടക്കുഴ, വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍, രായമംഗലം, അശമന്നൂര്‍, വെങ്ങോല പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന റോഡുകളും ഒപ്പം താന്നിപ്പുഴയില്‍ അടക്കം രണ്ടുപാലത്തിനുമായി 45 നിർദേശങ്ങള്‍ എം.എല്‍.എ സമര്‍പ്പിച്ചിരുന്നു. ഐമുറി…

    read more

  • ആശങ്കകളുടെ ഗ്രീൻഫീൽഡ്…

    ജില്ലയിൽ അങ്കമാലി മുതൽ അരൂർ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനബാഹുല്യത്തിനും അറുതി വരുത്താൻ വിഭാവനം ചെയ്ത പദ്ധതിയാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ്. അങ്കമാലി കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ അവസാനിക്കുന്ന 44.7 കി.മീ ഗ്രീൻഫീൽഡ് ഹൈവേ ജില്ലയുടെ വികസന വഴിയിലെ നാഴികക്കല്ലാകും. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങളുമായി നാഷനൽ ഹൈവേ അതോറിറ്റിയും ജില്ല ഭരണകൂടവും മുന്നോട്ടുപോവുമ്പോൾ സ്ഥലമേറ്റെടുപ്പ്, നഷ്ടപരിഹാര വിഷയങ്ങളിൽ ആശങ്കയിലാണ്ട ഒരു കൂട്ടം സാധാരണക്കാർ ഈ നിർദിഷ്ട പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. അവരുടെ ആശങ്കകളും ആധിയും കണ്ടറിയാനോ…

    read more

  • കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ? 
 റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ

    കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ? റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ

    കളമശ്ശേരി: കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികനായ കളമശ്ശേരി ഇഖറ മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ പോസ്റ്റിൽ കേബിൾ വലിക്കാൻ കെ.എസ്.ഇ.ബി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കെ.എസ്.ഇ.ബി ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമീഷൻ നിർദേശം നൽകിയത്. അനധികൃതമായി സ്ഥാപിച്ച കേബിൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. കേബിളിന്‍റെ ഉടമസ്ഥനെ കണ്ടെത്താൻ കളമശ്ശേരി എസ്.എച്ച്.ഒ അയച്ച കത്തിന് കെ.എസ്.ഇ.ബി അധികൃതർ…

    read more

  • സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    തൃപ്പൂണിത്തുറ: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുണ്ടായ പാർട്ടി ഭാരവാഹികളുടെ കൂട്ടത്തല്ലിൽ പ്രതികളായ ആറ് പേർ അറസ്റ്റിൽ. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ആറ് പേരെയും റിമാൻഡ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ബൈജു (35), സൂരജ് ബാബു (36), പാർട്ടിയംഗങ്ങളായ കെ.ബി. സൂരജ്, സുരേഷ് ബാബു, പ്രസാദ്, ബാബു എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ സനീഷ്. കെ.എസ്, സുനിൽ കുമാർ എന്നിവർ ഒളിവിലാണ്. പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായ പൂണിത്തുറ കൊട്ടാരം റോഡ് മഠത്തിപ്പറമ്പ് മഠം…

    read more

  • ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക് മർദനം; മൂന്നു പേർ കൂടി പിടിയിൽ

    ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക് മർദനം; മൂന്നു പേർ കൂടി പിടിയിൽ

    കൊച്ചി: സ്വകാര്യ ബസിൽ സ്ത്രീകളെ ശല്യം ചെയ്യുകയും പുകവലിക്കുകയും ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ മർദിക്കുകയും ചെയ്ത കേസിലെ മൂന്നു പ്രതികൾ കൂടി പിടിയിലായി. വൈപ്പിൻ വളപ്പ് മണിയന്തറ വീട്ടിൽ എം.എസ്. സനീഷ്(29), ചേരാനല്ലൂർ കച്ചേരിപ്പടി വാരിയത്ത് ഹൗസ് അരുൾ സെബാസ്റ്റ്യൻ (25), ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ പി.ജെ. ജിതീഷ് (27) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്(30), കാക്കനാട് സ്വദേശി സി.എസ്. ഷാജി (27) എന്നിവരെ സംഭവദിവസം തന്നെ…

    read more

  • തണ്ടേക്കാട് ജമാഅത്ത് എച്ച്.എസിലെ ‘ചുവട്’പദ്ധതി കലക്കനാണ്

    തണ്ടേക്കാട് ജമാഅത്ത് എച്ച്.എസിലെ ‘ചുവട്’പദ്ധതി കലക്കനാണ്

    പെരുമ്പാവൂര്‍: പല കാരണങ്ങളാൽ മലയാള ഭാഷ പഠനരംഗത്ത് പിന്നാക്കം പോയ വിദ്യാര്‍ഥികള്‍ക്കായി തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ആരംഭിച്ച ‘ചുവട്’ പദ്ധതി ശ്രദ്ധേയമാകുന്നു. 2023-’24 അധ്യയന വര്‍ഷത്തിലാണ് മാതൃഭാഷ പഠനത്തില്‍ ഒരു വിദ്യാര്‍ഥി പോലും പുറകോട്ട് പോകരുതെന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് രൂപം നല്‍കിയത്. നാലാം തരത്തില്‍ നിന്ന് യു.പി തലത്തിലേക്ക് കടക്കുന്ന വിദ്യാർഥി 30 വ്യവഹാര രൂപങ്ങള്‍ പഠിക്കണമെന്നിരിക്കേ ഒട്ടനവധി പേർ പരാജയപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിന് പരിഹാരമായി സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍, ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ പൂര്‍ണമായും…

    read more

  • പൊട്ടിത്തെറിയുണ്ടായത് പി.സി.ബി കാരണംകാണിക്കൽ നോട്ടീസ് നൽകിയ കമ്പനിയിൽ

    പൊട്ടിത്തെറിയുണ്ടായത് പി.സി.ബി കാരണംകാണിക്കൽ നോട്ടീസ് നൽകിയ കമ്പനിയിൽ

    കളമശ്ശേരി: എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറിയിൽ ഒരാളുടെ മരണത്തിനും മൂന്ന് പേർക്ക് പരിക്കേൽക്കുന്നതിനും ഇടയായ ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന സ്വകാര്യകമ്പനി മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ മാസം മൂന്നിന് അടച്ചു പൂട്ടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയ കമ്പനി. യോഗ്യതയുള്ള ടെക്നീഷന്‍റെ കുറവ്, ചിമ്മിനിക്ക് ആവശ്യമായ 30 മീറ്റർ ഉയരമില്ലായ്മ, അപര്യാപ്തമായ ബയോ ഫിൽറ്റർ, ബയോ ഫിൽറ്ററിൽ താപനില സെൻസർ, ഹ്യുമിഡിഫെയർ, കണ്ടൻസർ എന്നിവകളുടെ അഭാവം, അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും നീക്കം ചെയ്യുന്ന ഭാഗത്ത് സക്ഷൻ…

    read more

  • മൂവാറ്റുപുഴ താലൂക്ക് സഭ; പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണം

    മൂവാറ്റുപുഴ താലൂക്ക് സഭ; പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണം

    മൂവാറ്റുപുഴ: പോയാലിമല ടൂറിസം പദ്ധതി യഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം. കേന്ദ്രസർക്കാറിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. നല്ല പദ്ധതി തയാറാക്കി നടപ്പാക്കിയാൽ മൂന്നാറിലേക്ക് ആകർഷിക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇടത്താവളമായി പോയാലിമലയെ മാറ്റാൻ സാധിക്കുമെന്ന് വിഷയം ഉന്നയിച്ച കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ ചൂണ്ടിക്കാട്ടി. പോയാലിമലയിലേക്ക് റോഡിന്റെ നിർമാണം, റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയന്റുകളിൽ കാഴ്ചകൾക്കുള്ള സൗകര്യങ്ങളൊരുക്കൽ, വിശ്രമകേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫ്തീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. വിശദ…

    read more

  • അഭിനയിച്ചു നേടി വെണ്ണല സ്കൂളിലെ അന്തർ സംസ്ഥാന വിദ്യാർഥിനികൾ

    അഭിനയിച്ചു നേടി വെണ്ണല സ്കൂളിലെ അന്തർ സംസ്ഥാന വിദ്യാർഥിനികൾ

    കൊച്ചി: സർക്കാർ സ്കൂളുകൾക്കായി എൻ.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന റോൾ പ്ലേ മത്സരത്തിൽ ജില്ലാതലത്തിൽ വിജയികളായത് അഞ്ചംഗ അന്തർ സംസ്ഥാന വിദ്യാർഥി സംഘം. വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന യു.പി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ് സംസ്ഥാനതല മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗാളിൽനിന്നുള്ള എൽ. കാജൽ, സാഗരിക മൈത്തി, യു.പി സ്വദേശികളായ അനുഷ്ക പസ്വാൻ, രേണു സഹാനി, പൂർണിമ സർക്കാർ എന്നിവരാണ് വിജയികൾ. സ്കൂളിലെ മലയാളം അധ്യാപകനും നാടകപ്രവർത്തകനുമായ സി.എസ്. വിഷ്ണുരാജാണ് ആറ് മിനിറ്റുള്ള റോൾപ്ലേ…

    read more

  • തെരുവിൽ നായുണ്ട് സൂക്ഷിക്കുക

    തെരുവിൽ നായുണ്ട് സൂക്ഷിക്കുക

    കൊച്ചി: വഴിനടക്കുമ്പോഴും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഭീതിയിലാണ് ജനം. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ഏത് നിമിഷവുമുണ്ടാകാം. ചെറിയ കുട്ടികൾ മുതൽ വയോധികർ വരെ തെരുവുനായ് ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. പിന്നാലെ ഓടിയെത്തുന്നതും കുറുകെ ചാടുന്നതും കാരണം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഗ്രാമ-നഗരഭേദമില്ലാതെ, വഴിയോരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾക്കുള്ളിൽവരെ തെരുവുനായ്ക്കൾ വിഹരിക്കുന്നു. മാസത്തിൽ 500ലധികം ആളുകൾക്കാണ് ജില്ലയിൽ കടിയേൽക്കുന്നത്. വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും കുന്നുകൂടുന്ന മാലിന്യം തെരുവുനായ്ക്കളുടെ സ്വൈരവിഹാരത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. എവിടെയും…

    read more