Ernakulam News

  • ഫംഗസ് രോഗബാധ;
മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    ഫംഗസ് രോഗബാധ; മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ പുല്ല പാടശേഖരത്തിലും പരിസരങ്ങളിലും ഫംഗസ് രോഗബാധ മൂലം ഹെക്ടർ കണക്കിന് നെൽകൃഷി നശിക്കുന്നു. പത്ത് ഹെക്ടറോളം ഭാഗത്തെ നെല്‍കൃഷി ഇതിനകം ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം 15ഓളം പരമ്പരാഗത നെൽ കര്‍ഷകര്‍ ദുരിതത്തിലായി. പോള കരിച്ചില്‍, ഇല കരിച്ചില്‍, ഓലചുരുട്ടല്‍ തുടങ്ങിയവയാണ് പ്രധാനമായും ബാധിച്ച ഫംഗസ് രോഗങ്ങൾ. ജ്യോതി വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ കൃഷി ഓഫിസറുടെ നിർദേശപ്രകാശം രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും നെല്ല്…

    read more

  • മോഷണപ്പേടിയിൽ നാട്

    മോഷണപ്പേടിയിൽ നാട്

    കൊച്ചി: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘങ്ങളാണെന്ന സംശയത്തെ തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമായി കർശന നടപടികളെടുക്കുന്നുണ്ടെന്ന് പൊലീസ് ധൈര്യം പകരുന്നുമുണ്ട്. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉപയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കുറുവ സംഘം സമീപകാലത്ത് ഏതെങ്കിലും മോഷണം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പൊലീസ് നടത്തിയിട്ടില്ല. കുറുവ സംഘത്തിന്‍റെ മാതൃകയിലുള്ളതല്ലാത്ത നിരവധി മോഷണങ്ങളും ജില്ലയിൽ ഏതാനും മാസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.…

    read more

  • ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    കൊച്ചി: വിദ്യാർഥികളും അധ്യാപകരും എങ്ങനെ സമൂഹത്തിന് മാതൃകയാകണമെന്ന് തങ്ങളുടെ പ്രവർത്തനത്തിലൂടെ കാണിച്ചുതരികയാണ് എറണാകുളം സെന്‍റ് തെരേസാസ് കോളജ്. മാലിന്യ സംസ്കരണമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പോരാട്ടവും വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തന മികവും ഹരിത കേരളം മിഷന്‍റെ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റിന് കോളജിനെ അർഹരാക്കിയിരിക്കുകയാണ്. കലാലയത്തിലെ ഹരിത പെരുമാറ്റചട്ടം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നീ മേഖലകളിൽ കോളജ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ തേടി എത്തിയത്. കാമ്പസിൽ എല്ലാ പരിപാടികളും ഹരിത ചട്ടം പാലിച്ചാണ് നടത്തപ്പെടുന്നത്.…

    read more

  • പകുതി വിലയ്ക്ക് ഇരുചക്ര വാഹനം; പണം വാങ്ങി മാസങ്ങളായിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി

    പകുതി വിലയ്ക്ക് ഇരുചക്ര വാഹനം; പണം വാങ്ങി മാസങ്ങളായിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി

    മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി. മുടവൂർ സ്വദേശിനിയായ വീട്ടമ്മയാണ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 55000 രൂപ നൽകിയാൽ ബാക്കി സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച് ഇരുചക്രവാഹനം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ പണം വാങ്ങിയിട്ട് ഇതുവരെ വാഹനം നൽകിയിട്ടില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മയുടെ പരാതിയെ തുടർന്ന്പണം വാങ്ങിയ 40 പേരുടെ പണം തിരിച്ചുനൽകാൻ നടപടി സ്വീകരിച്ചതായി പറയുന്നുണ്ട്.…

    read more

  • പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് 
കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുന്നു

    പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുന്നു

    പെരുമ്പാവൂര്‍: പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്‍സി മോഹന്‍ എന്നിവരും ഊരു മൂപ്പന്മാരും, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും ആദ്യയാത്രയില്‍ പങ്കാളികളായി. 1971ല്‍ ഇടമലയാര്‍ ഡാം പണിയുന്ന കാലഘട്ടത്തിലാണ് ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ താമസിച്ചിരുന്ന 200ഓളം കുടുംബങ്ങളെ ഇടമലയാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പൊങ്ങന്‍ചുവട്, താളുകണ്ടം എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയത്.…

    read more

  • കെ.എസ്.ആര്‍.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ 
നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി

    കെ.എസ്.ആര്‍.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി

    പറവൂർ: ആലുവ – പറവൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോവിഡിന് ശേഷം പറവൂരില്‍ നിന്ന് ആലുവക്കും ആലുവയില്‍ നിന്ന് പറവൂര്‍ക്കും15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരുന്ന ടൗണ്‍ ലിമിറ്റഡ് സര്‍വിസുകളാണ് കലക്ഷന്‍ കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയത്. എന്നാൽ, ഇതുസംബന്ധിച്ച് യാത്രക്കാർ പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ ആലുവ അസി. ട്രാൻസ്പോർട്ട് ഓഫിസറോട്…

    read more

  • വിധിനിർണയത്തിൽ 40 വർഷവും 1001 വേദിയും തികച്ച് ആലിക്കുട്ടി

    വിധിനിർണയത്തിൽ 40 വർഷവും 1001 വേദിയും തികച്ച് ആലിക്കുട്ടി

    മൂവാറ്റുപുഴ: 60ാം വയസ്സിൽ 1001ാമത്തെ വിധിനിർണയം പൂർത്തിയാക്കി ആലിക്കുട്ടി. ശനിയാഴ്ച ഈ രംഗത്ത് 40 വർഷം തികച്ചാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളുടെ വിധികർത്താവായി കോഴിക്കോട് കുന്ദമംഗലം പന്തീർപാടം ചെപ്പുകുളത്തിൽ സി.കെ. ആലിക്കുട്ടി 1001 വേദി തികച്ചത്. ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബനമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലാണ് വിധികർത്താവായി ആലിക്കുട്ടി ഉണ്ടാവുക. ഫോക്ലോർ അവാർഡ് ജേതാവും മാപ്പിളകലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും കേരള സംസ്ഥാന മാപ്പിളകലാ ജഡ്ജിങ് കമ്മിറ്റി…

    read more

  • മുന്നൊരുക്കമില്ല: മണ്ഡലകാലം ആരംഭിച്ചു; എം.സി റോഡിൽ കുരുക്കും

    മുന്നൊരുക്കമില്ല: മണ്ഡലകാലം ആരംഭിച്ചു; എം.സി റോഡിൽ കുരുക്കും

    പെരുമ്പാവൂർ: മണ്ഡലകാലം ആരംഭിച്ചതോടെ മുന്നൊരുക്കമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ പട്ടണവും എം.സി റോഡിലെ താന്നിപ്പുഴ മുതല്‍ മണ്ണൂർ വരെയുള്ള പ്രധാന ജങ്ഷനുകളും ഗതാഗതക്കുരുക്കിലാകുമെന്ന് ആക്ഷേപം. ശനിയാഴ്ച രാവിലെ നഗരവും സമീപ സ്ഥലങ്ങളും കുരുക്കിലമര്‍ന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നിരയായിരുന്നു. ഇതിനിടെ ചെറുതും വലുതുമായ അപകടങ്ങളുണ്ടായി. രാവിലെ എട്ടോടെ വല്ലം പുത്തന്‍പാലത്തിൽ ലോറി കാറിലിടിച്ചു. ഒമ്പത് മണിയോടെ മണ്ണൂർ അന്നപൂര്‍ണ ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ശബരിമല സീസൺ കണക്കിലെടുത്ത് തിരക്കുള്ള സ്ഥലങ്ങളിൽ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾ മുന്നൊരുക്കങ്ങൾ…

    read more

  • ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലും വ്യാപകമാകുന്നു

    ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലും വ്യാപകമാകുന്നു

    നെടുമ്പാശ്ശേരി: എം.ഡി.എം.എയെ വെല്ലുന്ന രീതിയിൽ ഹൈബ്രിഡ് കഞ്ചാവിന്‍റെ ഉപയോഗം കേരളത്തിൽ കൂടുന്നു. അടുത്തിടെ വിവിധ വിമാനത്താവളങ്ങളിലായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ബാഗേജിൽ വസ്ത്രങ്ങൾക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരമെന്ന് തോന്നുന്ന വിധത്തിലാണ് ഇത് പായ്ക്ക് ചെയ്ത് വെക്കുന്നത്. പ്രത്യേകതരം പേപ്പറുകളിട്ടാണ് പൊതിയുക. അതിനാൽ സ്ക്രീനിങ്ങിലും തിരിച്ചറിയില്ല. മലേഷ്യയിലും തായ്ലൻഡിലുമാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നത്. പ്രത്യേക ഊഷ്മാവിൽ കഞ്ചാവ് ചെടി പരിപാലിച്ചാണ് ഉൽപാദനം. അതിനുശേഷം സിന്തറ്റിക് പദാർഥങ്ങളുമായി കഞ്ചാവ് കൂട്ടിക്കലർത്തും. രാജ്യാന്തര വിപണിയിൽ കിലോക്ക് അരക്കോടി…

    read more

  • സ്മാർട്ടാകാനൊരുങ്ങി നഗര കനാലുകൾ; ലക്ഷ്യം ജലഗതാഗതമുൾപ്പെടെ വിപുല സൗകര്യങ്ങൾ

    സ്മാർട്ടാകാനൊരുങ്ങി നഗര കനാലുകൾ; ലക്ഷ്യം ജലഗതാഗതമുൾപ്പെടെ വിപുല സൗകര്യങ്ങൾ

    കൊച്ചി: മുഖം മാറാനൊരുങ്ങി കനാലുകൾ. കൊച്ചി നഗരത്തിലെ ആറ് കനാലുകളാണ് നഗര വികസനത്തിന്‍റെ ഭാഗമായി മുഖം മാറുന്നത്. ഇന്‍റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയിലാണ് കനാലുകൾ സ്മാർട്ടാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കനാലുകളിൽ ജലഗതാഗതമുൾപ്പടെ ആധുനിക സൗകര്യങ്ങളും സജ്ജമാകും. ആദ്യഘട്ടം നാല് കനാലുകൾ കനാൽ പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് കനാലുകളാണ് ഉൾപ്പെടുന്നത്. ചിലവന്നൂർ,പേരണ്ടൂർ, തേവര, മാർക്കറ്റ് കനാൽ എന്നിവയാണവ. വടക്ക് അമൃത ആശുപത്രിയിൽനിന്നും ആരംഭിച്ച് തെക്ക് ചിലവന്നൂർ ടാങ്ക്…

    read more