Ernakulam News

  • വ്യവസായ പാർക്കുകളിൽ ഇനി മാലിന്യ പുനഃചംക്രമണത്തിന് ഇടം നിർബന്ധം

    വ്യവസായ പാർക്കുകളിൽ ഇനി മാലിന്യ പുനഃചംക്രമണത്തിന് ഇടം നിർബന്ധം

    കൊച്ചി: സംസ്ഥാനത്ത് ഇനി എല്ലാ വ്യവസായ പാർക്കുകളിലും ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലും മാലിന്യ പുനഃചംക്രമണത്തിന് (റീസൈക്ലിങ്) സ്ഥലം നിർബന്ധമായി ഒരുക്കണം. 2016ലെ ഖരമാലിന്യ പരിപാലന ചട്ടത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവായി വീണ്ടും പുറത്തിറക്കുകയായിരുന്നു. പ്രത്യേക സാമ്പത്തികമേഖല, ഇൻഡസ്ട്രിയൽ പാർക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വ്യവസായിക വികസന മേഖലകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത്. ആകെ പ്ലോട്ടിന്‍റെ അഞ്ചുശതമാനം അല്ലെങ്കിൽ ചുരുങ്ങിയത് അഞ്ചു പ്ലോട്ടുകളോ ഷെഡുകളോ മാലിന്യം വീണ്ടെടുക്കലിനും പുനഃചംക്രമണത്തിനുമായി നീക്കിവെക്കണം എന്നാണ് ഉത്തരവിലുള്ളത്.…

    read more

  • കൊച്ചി വിമാനത്താവളം വഴി ഇനി ഓമനമൃഗങ്ങൾക്കും പറക്കാം

    കൊച്ചി വിമാനത്താവളം വഴി ഇനി ഓമനമൃഗങ്ങൾക്കും പറക്കാം

    നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽവന്നു. വ്യാഴാഴ്ച പുലർച്ച ലാസ അപ്‌സോ ഇനത്തിൽപെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി ഖത്തർ എയർവേസിൽ കൊച്ചിയിൽനിന്ന് ദോഹ വഴി ദുബൈയിലേക്ക് പറന്നത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ്-കവിത ദമ്പതികളുടെ ഓമനയാണ് ലൂക്ക. ദുബൈയിൽ ബിസിനസുകാരനാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള സംസ്ഥാനത്തെ ഏക വിമാനത്താവളമായി കൊച്ചി മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ,…

    read more

  • കൊച്ചി മെട്രോ: പിങ്ക് ലൈൻ നിർമാണ കരാറിലേക്ക്

    കൊച്ചി മെട്രോ: പിങ്ക് ലൈൻ നിർമാണ കരാറിലേക്ക്

    കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ഇൻഫോപാർക്ക് പാതയുടെ (പിങ്ക് ലൈൻ) നിർമാണ പ്രവർത്തനങ്ങളിലേക്ക് കെ.എം.ആർ.എൽ അടുക്കുന്നു. നിർമാണ കരാർ വൈകാതെ നൽകാനാണ് തീരുമാനം. റൂട്ടിലെ റോഡ് വീതികൂട്ടലും മറ്റ് മുന്നൊരുക്ക പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇൻഫോപാർക്ക്, ചിറ്റേത്തുകര, കാക്കനാട് അഞ്ചോളം സ്റ്റേഷനുകളുടെ പ്രവേശന വഴിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സെസ് സ്റ്റേഷൻ പ്രവേശനഭാഗത്തെ പൈലിങ് പൂർത്തീകരിച്ചു. നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. മേഖലയിൽ നിർമാണം ആരംഭിക്കുമ്പോൾ വഴിതിരിച്ചുവിടേണ്ട റോഡുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രധാന റോഡ് അടച്ചില്ലെങ്കിലും…

    read more

  • അങ്കമാലി ടൗണിൽ വീട് കത്തി നാലുപേർ മരിച്ചു; മരിച്ചത് ദമ്പതികളും മക്കളും

    അങ്കമാലി: ടൗണിലെ പറക്കുളത്ത് വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ…

    read more

  • ആലുവയിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്

    ആലുവയിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്

    ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചുണങ്ങംവേലി സ്വദേശികളായ നിസാർ, അബൂബക്കർ, അശോകപുരം സ്വദേശി ഉണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഉബർ ഓട്ടോ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനമേറ്റത്. ഉബറിൽ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്‌റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നതിന്‍റെ പേരിലാണ്, ഇവിടെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചത്. ക്രൂരമർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ…

    read more

  • മേഖല ആസ്ഥാന മന്ദിരത്തിന് ആറ് മരം മാത്രമേ മുറിക്കൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ

    മേഖല ആസ്ഥാന മന്ദിരത്തിന് ആറ് മരം മാത്രമേ മുറിക്കൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ

    കൊച്ചി: മേഖല ആസ്ഥാന മന്ദിരത്തിനായി ആറ് മരങ്ങൾ മാത്രമേ മുറിച്ചുമാറ്റുന്നുള്ളൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ. ഇടപ്പള്ളിയിൽ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് 59 മരങ്ങളാണ് മുറിക്കാൻ തീരുമാനിച്ചതെങ്കിലും ഏറ്റവും കുറച്ച് മാത്രം മുറിച്ചുനീക്കാൻ സഹായകരമാകുന്ന വിധം നിർമാണത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പരിസ്ഥിതി ദിനമായ ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ആസ്ഥാന മന്ദിരം നിർമിക്കുന്ന അതേ സ്ഥലത്ത് വംശനാശ ഭീഷണി നേരിടുന്ന കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടപ്പള്ളിയിൽ വനംവകുപ്പിന്റെ ഓഫിസ് സമുച്ചയത്തിനുവേണ്ടി മുറിക്കേണ്ട…

    read more

  • ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചത് ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും മൂലം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,32,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ ഇന്നസെന്‍റെിനെ തോൽപിച്ചതെങ്കിൽ ഇക്കുറി 63,574 വോട്ടായി ഭൂരിപക്ഷം ചുരുങ്ങി. 2019ൽ 4,73,444 വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി ബെന്നി നേടിയത് 3,94,171 വോട്ടുകളാണ്. 2019നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ ഇത്തവണ ഇടിവുമുണ്ടായി. ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ കിഴക്കമ്പലത്തെ ട്വൻറി-20 സാന്നിധ്യവും ബെന്നി ബഹനാന് തിരിച്ചടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചാലക്കുടി…

    read more

  • രാസലഹരി കടത്ത്; പ്രതികൾ റിമാൻഡിൽ

    രാസലഹരി കടത്ത്; പ്രതികൾ റിമാൻഡിൽ

    മൂവാറ്റുപുഴ: മിനി ലോറിയിൽ രാസലഹരി കടത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കല്ലൂർക്കാട് കലൂർ കാരിക്കൽ ഡാൽമിൻ ജോർജ് (24), കല്ലൂർക്കാട് രണ്ടുകല്ലിങ്കൽ അമൽ സാജു (24), ഏനാനല്ലൂർ പുതുവല്യച്ചിറയിൽ ബിനു (34) എന്നിവരെയാണ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് വാഴക്കുളത്തുനിന്ന് പൈനാപ്പിൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന മിനിലോറിയിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി…

    read more

  • ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരെ കയറ്റാനെത്തിയ ഉബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചു. ഗുരുതര പരിക്കേറ്റ ഉബർ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ആലുവ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മർദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് അറിയുന്നത്. രണ്ടുദിവസം മുമ്പുണ്ടായ സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചിരുന്നെങ്കിലും പൊലീസിൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ്…

    read more

  • സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

    read more