Ernakulam News
റെയിൽവേ സ്റ്റേഷൽ വഴി ലഹരിക്കടത്ത് എളുപ്പമാക്കാൻ സ്ത്രീ കാരിയർമാർ
ആലുവ: കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് ആലുവ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങൾ പലത്. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ട്രെയിനിറങ്ങുന്ന സ്റ്റേഷനാണ് ആലുവ. ഉത്തരേന്ത്യയിൽനിന്ന് വരുന്ന ഷാലിമാർ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ ആലുവയിലെത്തിയാൽ സ്റ്റേഷനിൽ വലിയ തിരക്കാണുണ്ടാവുക. ഇതിനിടയിൽ പൊലീസിനോ എക്സൈസിനോ ഒരോരുത്തരെയായി പരിശോധിക്കാൻ കഴിയില്ല. അതിനാൽ, തിരക്കിനിടയിലൂടെ ഏജൻറുമാർ ലഹരിമരുന്ന് കൈമാറി സുരക്ഷിതമായി കൊണ്ടു പോകും. പൊതുവിൽ, സംശയം തോന്നുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ബാഗുകളാണ് പരിശോധിക്കാറുള്ളത്. പരിശോധനകളിൽ പെടാതിരിക്കാൻ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചും ലഹരി…
ആലങ്ങാട് മേഖലയിൽ കവർച്ചയും മോഷണശ്രമവും വ്യാപകം
കരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ മേഖലകളിൽ ജനങ്ങളിൽ ഭീതി പരത്തി മോഷ്ടാക്കൾ സജീവമായിട്ടും ആലങ്ങാട് പൊലീസ് നിസ്സംഗതയിലെന്ന് ആക്ഷേപം. ഒരു വർഷത്തിനിടെ നിരവധി കവർച്ചകളും മോഷണശ്രമവുമാണ് ഈ മേഖലയിലുണ്ടായത്. എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഏറ്റവുമൊടുവിൽ ആലങ്ങാട് കോട്ടപ്പുറം സംസ്ഥാന പാതയോരത്ത് ബിവറേജസ് ഔട്ട്ലറ്റിനടുത്ത് ചുള്ളിപ്പറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിലാണ് ആസൂത്രിത മോഷണം നടന്നത്. പണവും ലാപ് ടോപ്പുകളും ഉൾപ്പടെ കവർന്നു. മേയ് 28ന് പുലർച്ചെ വീട്ടിൽ ആളില്ലാത്തത് മനസ്സിലാക്കിയാണ് കവർച്ച നടത്തിയത്. രണ്ടാഴ്ച്…
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാൻ മാത്രം ഒരു മാർക്കറ്റ്
മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് ദുരിതമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് പ്ലാസ്റ്റിക് വയറുകൾ കൂട്ടിയിട്ട് കത്തിച്ചത്. ഇതോടെ വലിയതോതിൽ പുക ഉയരുകയും തീ പടർന്നുപിടിക്കു കയും ചെയ്തു. പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായി. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ എത്തിയപ്പോഴേക്കും സാമൂഹികവിരുദ്ധർ ഓടിരക്ഷപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമായതോടെ വിഷപ്പുക ശ്വസിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് സമീപത്തുള്ള ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾ അടക്കമുള്ളവർ. മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെയും…
ഗതാഗതമന്ത്രി കാണുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച
കൊച്ചി: ഗതാഗത മന്ത്രി അറിയുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച…! എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശോച്യാവസ്ഥ കാണാൻ ശനിയാഴ്ചയെത്തുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് ഓരോ നഗരവാസിക്കും ചോദിക്കാനുള്ളത് ഇതായിരിക്കും. പതിറ്റാണ്ടുകളായി ഭരിച്ചവർക്കും ജനപ്രതിനിധികളായവർക്കുമെല്ലാം അപമാനമായി മാറുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻറ്. മെട്രോ റെയിലും ജലമെട്രോയുമടക്കം ആധുനിക ഗതാഗത സംവിധാനങ്ങളുടെ മേനി നടിക്കുമ്പോഴും വർഷങ്ങളായി നാണക്കേടിന്റെ പര്യായമായി മാറുകയാണ് മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കെ.എസ്.ആർ.ടി.സി ഡിപ്പോ. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മൂത്രപ്പൂരയിൽ പൈപ്പ് പൊട്ടി…
മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിന് സമീപത്തെ പൗരാണിക പാണ്ടികശാല കെട്ടിടം ഭാഗികമായി തകർന്നുവീണു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പാലാരിവട്ടം സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നത്. കെട്ടിടത്തിന്റെ പിറകുവശത്ത് പുതിയ നിർമാണങ്ങൾ നിയമനടപടികളെ തുടർന്ന് നിർത്തിവെച്ചിരിക്കയായിരുന്നു. കെട്ടിടത്തിന്റെ റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഭാഗിമായി വീണത്. കെട്ടിടത്തോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കെട്ടിട അവശിഷ്ടങ്ങൾ വീണ് തകർന്നു. മഴ പെയ്തിരുന്നതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം ബസാറിലെ മറ്റൊരു പാണ്ടികശാലയുടെ ഭാഗവും…
പെരിയാറില്‍ രാസമാലിന്യം; അപകടകരമായ അളവില്‍ കീടനാശിനി
കൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും കലർന്നതായി കണ്ടെത്തൽ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലർന്നതായി വ്യക്തമായത്. മനുഷ്യജീവനെ നേരിട്ട് ബാധിക്കുന്ന ഈ അപകടാവസ്ഥയിലും അധികൃതർ കണ്ണടക്കുന്നതായി ആക്ഷേപം ഉയരുന്നു. പെരിയാറിലെ വെള്ളത്തില്‍ രാസമാലിന്യം പോലെതന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്‍ന്നിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷിനോഗ്രഫി ഡിപ്പാര്‍ട്ടുമെന്റും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും…
ലഹരി വ്യാപാര ഹബ്ബായി ആലുവ റെയിൽവേ സ്റ്റേഷൻ
ആലുവ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലുവ വഴി ലഹരിമരുന്ന് ഒഴുകുന്നു. ഇതര സംസ്ഥാനക്കാർ ഏറ്റവും കൂടുതൽ വന്നുപോകുന്ന സ്റ്റേഷനാണിത്. ലഹരിമരുന്ന് ഇടപാടിലും മുൻപന്തിയിലായിരിക്കുകയാണ് സ്റ്റേഷൻ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഹരിമരുന്ന് ട്രെയിൻ മാർഗം സുരക്ഷിതമായി എത്തിക്കാൻ മാഫിയ തെരഞ്ഞെടുക്കുന്നത് ആലുവയെയാണ്. സ്റ്റേഷനിൽ ലഹരി അടക്കമുള്ളവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർഷങ്ങളായി കാര്യക്ഷമമല്ല. ഇതാണ് കടത്തുകാർ ആലുവ തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ലഹരിമരുന്നുമായി വരുന്ന ഏജൻറുമാർ, റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന മലയാളി ഏജൻറുമാർക്ക് ഇവ കൈമാറുകയാണ്. അവരാണ് വിവിധ…
തങ്കളം-കാക്കനാട് നാലുവരിപ്പാത; അലൈൻമെന്റ് സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ -മന്ത്രി
കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാത മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആൻറണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വർഷങ്ങൾക്കുമുമ്പേ പദ്ധതിക്ക് പഴയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലിടൽ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതുമാണ്. ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭൂമി ക്രയവിക്രയം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. പഴയ അലൈൻമെന്റ് പ്രായോഗികം അല്ല എന്ന വാദം ഉയർന്നുവരുമ്പോൾ പദ്ധതി പ്രദേശത്തെ ജനങ്ങൾ വലിയ…
ഡി.എല്‍.എഫ് ഫ്ലാറ്റ്: കുടിവെള്ളത്തിന്റെ സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് ആരോഗ്യ വകുപ്പ് പരിശോധനക്കയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളം എന്നിവയില്‍നിന്നായി 46 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയ സാന്നിധ്യം കാണുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തിവരുന്നു. 4095 ആളുകളാണ്…
നിരോധനത്തിന് പുല്ലുവില; അങ്കമാലിയെ വലച്ച് അനധികൃത പാർക്കിങ്
അങ്കമാലി: പട്ടണത്തിലെ ഗതാഗതസ്തംഭനം തീരാദുരിതമായതോടെ ടൗണിലെ എസ്.ബി.ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പ് മുന്നോട്ട് മാറ്റി റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായതായി ആക്ഷേപം. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി ടൗണിലെ റോഡിന്റെ വശങ്ങളിൽ അനധികൃത പാർക്കിങ് വീണ്ടും വില്ലനാവുകയാണ്. ടൗണിലുടനീളം ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല. അങ്കമാലിയിലേക്ക് വരുന്നതിനും പറവൂർ, മാള, കണക്കൻകടവ് ഭാഗങ്ങളിലേക്ക് പോകുന്നതിനുമുള്ള പ്രധാന ബസ്സ്റ്റോപ്പിനാണ് ഈ ദുരവസ്ഥ. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ജോസ്…

