Ernakulam News

  • റേഷന്‍ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിൽ

    പെരുമ്പാവൂർ: റേഷൻ മണ്ണെണ്ണ വാതിൽപടി കിട്ടാതെ വിതരണം ചെയ്യില്ലെന്ന ഒരുവിഭാഗം റേഷൻ വ്യാപാരികളുടെ നിലപാടും യഥാസമയം വിതരണത്തിന് ലഭിക്കാത്തതും പ്രതിസന്ധിയാകുന്നു. രണ്ടുവർഷമായി മുൻഗണന വിഭാഗം കാര്‍ഡുകള്‍ക്ക് മാത്രമായി ചുരുക്കിയതുമൂലം കേരളത്തിലുണ്ടായിരുന്ന മണ്ണെണ്ണ മൊത്തവിതരണക്കാർ 80 ശതമാനവും നിർത്തിപ്പോയി. കൂടാതെ പല മണ്ണെണ്ണ മൊത്തവിതരണക്കാരുടെയും ലൈസന്‍സ് പുതുക്കാനാകാത്തതുകൊണ്ട് നഷ്ടപ്പെട്ടു. മണ്ണെണ്ണ പമ്പുകൾ പൊളിച്ചുമാറ്റപ്പെടുകയും ചെയ്തു. പല താലൂക്കിലും ഹോള്‍സെയിൽ ഡിപ്പോകൾ ഇല്ലാത്തതിനാൽ റേഷൻ വ്യാപാരികൾ കിലോമീറ്ററുകൾ താണ്ടി മണ്ണെണ്ണ എടുക്കേണ്ട അവസ്ഥയാണിപ്പോൾ. പല മണ്ണെണ്ണ ഡിപ്പോകളും നിന്നുപോയ സാഹചര്യത്തിൽ…

    read more

  • ആവലാതിക്കൊടുവിൽ ആശ്വാസമായി കാരിക്കേച്ചർ

    സ്റ്റേഷനിലെത്തിയ മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസക്ക് സി.ഐ ഫൈസൽ കാരിക്കേച്ചർ വരച്ച് സമ്മാനിക്കുന്നു സമ്മാനിക്കുന്നു ഫോർട്ട്കൊച്ചി: സ്റ്റേഷനിലെത്തുന്നവരെ ആശ്വാസിപ്പിക്കാൻ കല ആയുധമാക്കി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഫോർട്ട്കൊച്ചി സ്റ്റേഷനിലെ സി.ഐ എം.എസ്. ഫൈസലാണ് പരാതിക്കാരെ കാരിക്കേച്ചറിലൂടെ വരക്കുന്നത്. പരാതിയുമായെത്തുന്നവർക്ക് സർക്കിളിനെ നേരിട്ടു കാണണം. ഏറെ സങ്കടം പറയാനുണ്ടാകും. തങ്ങളുടെ വേവലാതികൾ വിവരിക്കുമ്പോൾ സമയം ലഭിക്കുന്ന മുറക്ക് സി.ഐ അവരുടെ ചിത്രം കാരിക്കേച്ചറാക്കി വരച്ച് സമ്മാനിക്കും. ആവലാതികളുടെ കെട്ടുകൾ അഴിച്ചുവിട്ട പരാതിക്കാർ തങ്ങളുടെ കാരിക്കേച്ചർ ചിത്രം കാണുമ്പോൾ…

    read more

  • വിദ്യാർഥിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

    ഫവാസ് ആലുവ: കോളജിൽ കയറി വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ മില്ലുപടി തോട്ടത്തിൽ ഫവാസിനെയാണ് (27) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തീയതിയാണ് സംഭവം. ആലുവയിലെ കോളജിൽ കയറി പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെയാണ് ആക്രമിച്ചത്. പട്ടികകൊണ്ട് മുഖത്താണ് മർദനമേറ്റത്. സംഭവശേഷം അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽകഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ എൽദോപോൾ, ബി.എം. ചിത്തുജി, സുജോ ജോർജ്, ആന്റണി, സി.പി.ഒമാരായ മാഹിൻഷാ…

    read more

  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    ആനന്ദ് കൃഷ്ണൻ കൊച്ചി: എം.ഡി.എം.എയുമായി വരാപ്പുഴ കൊങ്ങോർപ്പിള്ളി രജനി ഭവനിൽ ആനന്ദ്കൃഷ്ണനെ (27) കൊച്ചി സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മുളവുകാട് ചൂളക്കൽ കോളനി റോഡ് ഭാഗത്ത് കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് സൂക്ഷിച്ച 1.27ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെത്തി.

    read more

  • മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു

    ജലനിരപ്പുയർന്ന മൂവാറ്റുപുഴയാർ മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശനിയാഴ്ച പുലർച്ച മുതൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിന്‍റെ കൈവഴികളായ കാളിയാർ, തോടുപുഴ, കോതമംഗലം ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. മഴ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിലാകും. പുഴക്കര കാവ് കടവ് മുതൽ ലത പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളിക്കടവുകളും മുങ്ങി. മലങ്കര ഡാമിന്റെ ആറ് ഷ‌ട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മൂന്നു ഷട്ടറുകൾ…

    read more

  • പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ് കവർന്ന് കടമക്കുടി

    കൊച്ചി: ചെറുതോണി തുഴഞ്ഞ് കായൽപരപ്പിലൂടെ കടന്നുപോകുന്ന മനുഷ്യർ… പച്ചപ്പ് നിറഞ്ഞ പാടങ്ങളും നാട്ടുവഴികളും… തനിമ ചോരാത്ത ഗ്രാമക്കാഴ്ചകൾ… അത്രമേൽ മനോഹരമായ പുലർകാലവും അസ്തമയവും… കാഴ്ചകൾകൊണ്ട് സമ്പന്നമായ കടമക്കുടി തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവിടേക്ക് അവരെ ആകർഷിക്കുന്ന കാഴ്ചകൾ നിരവധിയാണ്. പുലർകാലത്ത് കായലിലൂടെ ബോട്ട് യാത്ര ചെയ്തും പൊക്കാളിപ്പാടങ്ങളിലൂടെ നടന്നും ദേശാടനപ്പക്ഷികളെ കണ്ടും മീൻപിടിച്ചുമൊക്കെ യാത്ര ആസ്വാദ്യകരമാക്കാമെന്നത് ഈ പ്രദേശത്തിന് സഞ്ചാരികൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുകയാണ്. നഗരത്തിൽനിന്ന് വിളിപ്പാടകലെയുള്ള മനോഹരമായ ഈ കൊച്ചുദ്വീപ് തിരക്കുകളൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷം അനുഭവിച്ചറിയാനെത്തുന്നവരുടെ…

    read more

  • കെണിയായി മഴക്കുഴികൾ

    ആലുവ-മൂന്നാർ റോഡും എൻ.എ.ഡി റോഡും സംഗമിക്കുന്ന കൊച്ചിൻ ബാങ്ക് കവലയിൽ റോഡ് തകർന്ന നിലയിൽ ആലുവ: ആലുവ-മൂന്നാർ റോഡിലും എൻ.എ.ഡി റോഡിലും ദുരിതമായി കൊച്ചിൻ ബാങ്ക് കവലയിലെ മരണക്കുഴി. തിരക്കേറിയ ആലുവ-മൂന്നാർ റോഡാണ് തകർന്ന് കിടക്കുന്നത്. എൻ.എ.ഡി-മെഡിക്കൽ കോളജ് റോഡ് സംഗമിക്കുന്ന കവലയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ചെറിയ കുഴികൾ അടക്കാൻ നടത്തിയ പണികളാണ് പ്രശ്നമായതെന്ന് ആക്ഷേപമുണ്ട്. ചെറിയ കുഴികൾ അടക്കാൻ 15 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചിരുന്നു. റോഡ് നിരപ്പിൽനിന്ന് അര അടിയോളം ഉയരത്തിലാണ്…

    read more

  • സ്കൂളുകളിൽ ഇനി‘റോബോട്ടിക് വിപ്ലവം’

    മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്.എസ്.എസിൽ കൈറ്റിന്‍റെ റോബോട്ടിക്സ് പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ കൊച്ചി: നിർമിത ബുദ്ധിയടക്കം ഏറ്റവും നൂതനമായ സംവിധാനങ്ങളുമായി ലോകം മുന്നേറുമ്പോൾ അതിനൊപ്പം ചലിക്കുകയാണ് നമ്മുടെ സ്കൂളുകളും. ആധുനിക സാങ്കേതിക വിദ്യകൾ പ്രായോഗിക തലത്തിൽ മനസ്സിലാക്കാനും സാധ്യതകളെ കൂടുതൽ അടുത്തറിയാനും ഉപകരിക്കുംവിധം പദ്ധതികളാണ് ജില്ലയിലെ സ്കൂളുകളിൽ സജ്ജമായിരിക്കുന്നത്. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 280 സ്കൂളുകളിൽ 2794 റോബോട്ടിക് കിറ്റുകളുടെ വിന്യാസം…

    read more

  • ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം; പ്രതികളെ കണ്ടെത്താനായില്ല

    മുടവൂർ അയ്യംകുളങ്ങര ക്ഷേത്രത്തിൽ എത്തിയ മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യം മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുടവൂരിൽ വിവിധ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. മൂന്നു ക്ഷേത്രങ്ങളിലും പള്ളിയിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. മുടവൂർ അയ്യംകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉണ്ടായിരുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചു. രണ്ടുപേരാണ് മോഷണത്തിനായി എത്തിയത്. ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കൾ എത്തുന്നതും ലോക്കർ തകർക്കാൻ ശ്രമിക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ജയ്ഹിന്ദ് കവലയിലുള്ള ചാകുന്നത്ത്കാവ്…

    read more

  • ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

    കുന്നുകര: ചാർജ് ചെയ്യുന്നതിനിടെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കുന്നുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം തെക്കെ അടുവാശ്ശേരി സ്വദേശി വി.ബി. ഷഫീക്കിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 10 നായിരുന്നു അപകടം. ഷഫീഖിന്റെ പിതാവ് തെക്കെ അടുവാശ്ശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീ പിടിച്ചത്. വീടിനോട് ചേർന്ന കാർ പോർച്ചിലാണ് സ്കൂട്ടർ ചാർജിൽ ഇട്ടിരുന്നത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്ന നിലയിൽ കണ്ടത്. അതോടെ വെള്ളമൊഴിച്ച് തീ കെടുത്താൻ…

    read more